മുംബൈ: കൊറോണ വൈറസ് ഭീതി ചൈനയുടെയും മറ്റു രാജ്യങ്ങളുടെയും സാന്പത്തിക വളർച്ചയെ ബാധിക്കുമെന്ന ആശങ്ക പ്രബലമായി. മരണസംഖ്യ 100 കവിഞ്ഞതോടെ ചൈനീസ് വളർച്ച പെട്ടെന്നു പഴയ നിലയിലാകില്ല എന്നു മിക്കവരും വിശ്വസിക്കുന്നു. ഇതോടെ ഓഹരി, ഉത്പന്ന വിപണികൾ താഴോട്ടുപോയി.
ഇന്ത്യൻ ഓഹരിസൂചികകളും ഇന്നലെ ഇടിഞ്ഞു. സെൻസെക്സ് ഇന്നലെ 188.26 പോയിന്റ് (0.46 ശതമാനം) ഇടിഞ്ഞ് 40,966.86ലെത്തി. ആറാഴ്ചയ്ക്കുള്ളിലെ ഏറ്റവും താണ നിലയാണിത്. നിഫ്റ്റി 63.2 പോയിന്റ് (0.52 ശതമാനം) താണ് 12,055.8ൽ ക്ലോസ് ചെയ്തു.
റിലയൻസ് ഇൻഡസ്ട്രീസ് രണ്ടു ശതമാനവും മാരുതി സുസുകി മൂന്നു ശതമാനവും താണു. മാരുതിയുടെ ഡിസംബർ ത്രൈമാസ വരുമാനവും ലാഭവും പ്രതീക്ഷയിലും മോശമായി. വരുമാനം 5.29 ശതമാനം കൂടി 20722 കോടി രൂപയായി. അറ്റാദായം 4.13 ശതമാനം വർധിച്ച് 1587.4 കോടി രൂപയിലെത്തി. വാഹന വില്പനയിൽ രണ്ടു ശതമാനം വളർച്ചയേ ഈ ത്രൈമാസത്തിൽ ഉള്ളൂ.
ലോകവിപണിയിൽ ക്രൂഡ് ഓയിൽ തിങ്കളാഴ്ചത്തെ നിലവാരത്തിൽ തുടർന്നു. വില കൂട്ടാൻ നടപടി ഉണ്ടാകുമെന്ന സൗദി എണ്ണകാര്യമന്ത്രിയുടെ പ്രസ്താവന വിപണിയിൽ ചലനമുണ്ടാക്കിയില്ല.
ഡോളറിന് ഇന്നലെ ക്ഷീണം നേരിട്ടു. രൂപയുടെ വിനിമയനിരക്ക് 10 പൈസ വർധിച്ചു. ഡോളറിന് 71.33 രൂപയാണ് ഇന്നലെ ക്ലോസിംഗ് നിരക്ക്.
ഇന്ത്യൻ ഓഹരിസൂചികകളും ഇന്നലെ ഇടിഞ്ഞു. സെൻസെക്സ് ഇന്നലെ 188.26 പോയിന്റ് (0.46 ശതമാനം) ഇടിഞ്ഞ് 40,966.86ലെത്തി. ആറാഴ്ചയ്ക്കുള്ളിലെ ഏറ്റവും താണ നിലയാണിത്. നിഫ്റ്റി 63.2 പോയിന്റ് (0.52 ശതമാനം) താണ് 12,055.8ൽ ക്ലോസ് ചെയ്തു.
റിലയൻസ് ഇൻഡസ്ട്രീസ് രണ്ടു ശതമാനവും മാരുതി സുസുകി മൂന്നു ശതമാനവും താണു. മാരുതിയുടെ ഡിസംബർ ത്രൈമാസ വരുമാനവും ലാഭവും പ്രതീക്ഷയിലും മോശമായി. വരുമാനം 5.29 ശതമാനം കൂടി 20722 കോടി രൂപയായി. അറ്റാദായം 4.13 ശതമാനം വർധിച്ച് 1587.4 കോടി രൂപയിലെത്തി. വാഹന വില്പനയിൽ രണ്ടു ശതമാനം വളർച്ചയേ ഈ ത്രൈമാസത്തിൽ ഉള്ളൂ.
ലോകവിപണിയിൽ ക്രൂഡ് ഓയിൽ തിങ്കളാഴ്ചത്തെ നിലവാരത്തിൽ തുടർന്നു. വില കൂട്ടാൻ നടപടി ഉണ്ടാകുമെന്ന സൗദി എണ്ണകാര്യമന്ത്രിയുടെ പ്രസ്താവന വിപണിയിൽ ചലനമുണ്ടാക്കിയില്ല.
ഡോളറിന് ഇന്നലെ ക്ഷീണം നേരിട്ടു. രൂപയുടെ വിനിമയനിരക്ക് 10 പൈസ വർധിച്ചു. ഡോളറിന് 71.33 രൂപയാണ് ഇന്നലെ ക്ലോസിംഗ് നിരക്ക്.