നിർമല സീതാരാമന്റെ രണ്ടാം ബജറ്റിനെ സംസ്ഥാനങ്ങൾ ആശങ്കയോടെയാണു കാത്തിരിക്കുന്നത്. സംസ്ഥാനങ്ങളുടെ വരുമാനം സംബന്ധിച്ച രണ്ടു വലിയ ആശങ്കകളാണ് അവർക്കുള്ളത്.
ഒന്നാമത്തേതു 2020-21ലെ വരുമാന വിഭജനം എങ്ങനെ എന്നത്. രണ്ടാമത്തേത്, ഈ ധനകാര്യവർഷത്തെ വരുമാനക്കുറവ് എത്രമാത്രമാകുമെന്നത്.
2020 - 21 മുതൽ അഞ്ചുവർഷത്തേക്കു 15-ാം ധനകാര്യ കമ്മീഷന്റെ ശിപാർശപ്രകാരം വേണം കേന്ദ്രനികുതി വരുമാനം വിഭജിക്കാൻ. നിലവിൽ കേന്ദ്രനികുതി പിരിവിന്റെ 42 ശതമാനമാണു സംസ്ഥാനങ്ങൾക്കു ലഭിക്കുന്നത്. 14-ാം ധനകാര്യ കമ്മീഷൻ ശിപാർശ പ്രകാരമാണ് അത്.
സംസ്ഥാനങ്ങൾക്ക് ഇത്രയും തുക നൽകാൻ പറ്റില്ലെന്നാണു കേന്ദ്ര നിലപാട്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു സിംഹഭാഗം പണവും കേന്ദ്രം മുടക്കുന്നതിനാൽ നികുതിവിഹിതം കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു. ഇതനുസരിച്ചു ധനകാര്യ കമ്മീഷൻ പഠനം തുടരുകയാണ്. ഈയിടെ കമ്മീഷന്റെ കാലാവധി നീട്ടിക്കൊടുത്തു.
കമ്മീഷന്റെ പൂർണ റിപ്പോർട്ട് വൈകും എന്നതിനാൽ 2020 - 21 ലെ വരുമാന വിഭജനത്തിനു മാത്രമുള്ള റിപ്പോർട്ട് ഡിസംബറിൽ രാഷ്ട്രപതിക്കു സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തിയിട്ടില്ല.
എൻ.കെ. സിംഗ് ചെയർമാനായ കമ്മീഷൻ നിലവിലെ വിഭജനരീതി തുടരാൻ നിർദേശിച്ചാൽ സംസ്ഥാനങ്ങൾക്ക് വിഷമമില്ല. മറിച്ച് 42 ശതമാനത്തിലും കുറവ് വിഹിതം മാത്രം 2020 - 21 ൽ സംസ്ഥാനങ്ങൾക്കു നൽകിയാൽ മതി എന്നു നിർദേശിച്ചാൽ സംസ്ഥാനങ്ങൾ ബുദ്ധിമുട്ടിലാകും. കുറവ് വരുമാനമനുസരിച്ചു സംസ്ഥാന ബജറ്റുകളിൽ തിരുത്തൽ വേണ്ടിവരും.
നടപ്പുവർഷത്തേക്കു ബജറ്റിൽ നിർദേശിച്ചിരുന്ന തുക സംസ്ഥാനങ്ങൾക്കു കിട്ടില്ല എന്നു നേരത്തേതന്നെ ഉറപ്പായിരുന്നു. ജിഎസ്ടിയിലും മറ്റും വലിയ കുറവ് വന്നപ്പോഴേ ഇതു മനസിലായതാണ്. ജിഡിപി വളർച്ച അഞ്ചു ശതമാനമായി കുറയുന്ന നിലയ്ക്കു നികുതിവരുമാനം ഗണ്യമായി താഴും. കുറവ് എത്ര വരുമെന്നു ബജറ്റ് വ്യക്തമാക്കുമെന്നാണു പ്രതീക്ഷ.
സംസ്ഥാനങ്ങൾക്ക് ഒരു കാര്യം ഉറപ്പായിക്കഴിഞ്ഞു. കേന്ദ്രത്തിൽനിന്നു നികുതി വിഹിതം വരും വർഷങ്ങളിൽ കുറയും. അതിനനുസരിച്ചുള്ള റിപ്പോർട്ട് തയാറാക്കാനാണു ധനകാര്യ കമ്മീഷനോടു കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനൊപ്പം വേറൊരു ഭീഷണിയും സംസ്ഥാനങ്ങൾക്കുണ്ട്. 2022 മുതൽ ജിഎസ്ടി വരുമാനത്തിൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥയില്ല.
2017ൽ നടപ്പാക്കിയപ്പോൾ അഞ്ചു വർഷത്തേക്കാണു സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്താമെന്ന് പറഞ്ഞിരുന്നത്.
പ്രതിവർഷം 14 ശതമാനം വരുമാന തുക കേന്ദ്രം നൽകും. ഇത് 2022 ജൂണിൽ അവസാനിക്കും.
ചുരുക്കത്തിൽ, നികുതിവിഹിതത്തിലും ജിഎസ്ടിയിലും സംസ്ഥാനങ്ങൾക്ക് ദുരിതനാളുകളാണു വരാനിരിക്കുന്നത്.
രഹസ്യം സൂക്ഷിക്കൽ/ബജറ്റ് നുറുങ്ങ്
പൊതുബജറ്റ് അതീവ രഹസ്യരേഖയായാണു കണക്കാക്കുന്നത്. അതിലെ നികുതി നിർദേശങ്ങളും മറ്റു വിവരങ്ങളും കന്പോളങ്ങളിലും ബിസിനസിലും വലിയ നേട്ട-കോട്ടങ്ങൾക്കു വഴിതെളിക്കും. അതിനാലാണ് അതീവ രഹസ്യമായി ഇതു കാക്കുന്നത്.
ഇന്ത്യൻ ബജറ്റ് 1950 വരെ രാഷ്ട്രപതിഭവനോടു ചേർന്നുള്ള ഗവൺമെന്റ് പ്രസിലാണ് അച്ചടിച്ചിരുന്നത്. 1950-ൽ ചില ബജറ്റ് വിവരങ്ങൾ ചോർന്നു. ഇതേത്തുടർന്ന് അച്ചടി മിന്റോറോഡിലെ ഗവൺമെന്റ് പ്രസിലാക്കി. 1980ൽ ധനമന്ത്രാലയം സ്ഥിതിചെയ്യന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ ബജറ്റിനായി പ്രത്യേക പ്രസ് സ്ഥാപിച്ചു. നോർത്ത് ബ്ലോക്കിന്റെ ബേസ്മെന്റിൽ രണ്ട് അച്ചടിയന്ത്രങ്ങളാണുള്ളത്.
ബജറ്റ് രേഖകൾ അച്ചടിക്കുന്ന കാലത്ത് അതുമായി ബന്ധപ്പെട്ട നൂറോളം ഉദ്യോഗസ്ഥർ വീടുകളിൽ പോകാറില്ല. മൊബൈൽ ഫോൺ ഉപയോഗിക്കാൻ പോലും അവർക്ക് അനുവാദമില്ല. പത്തുദിവസത്തോളം അവർ നോർത്ത് ബ്ലോക്കിലെ പ്രസിലും അനുബന്ധമുറികളിലും ബന്ധനത്തിലാണെന്നു പറയാം.
ജീവനക്കാരും ഓഫീസർമാരും ബജറ്റിന്റെ അച്ചടിജോലിക്കായി നീങ്ങും മുന്പ് ധനമന്ത്രിയുടെ നേതൃത്വത്തിൽ ഹൽവ ഉണ്ടാക്കി കഴിക്കും. ഹൽവ ചടങ്ങ് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.
ബജറ്റിന്റെ രഹസ്യസ്വഭാവം പരിഗണിച്ച് ഈ ദിവസങ്ങളിൽ ധനമന്ത്രാലയ ഓഫീസിൽ കൂടുതൽ കർശന കാവൽ ഉണ്ട്. അച്ചടിയുമായി ബന്ധപ്പെട്ടവരുടെ ഭക്ഷണമടക്കം എല്ലാക്കാര്യങ്ങളും അച്ചടിശാലയ്ക്കടുത്തുതന്നെയാണ്. ആർക്കെങ്കിലും അടിയന്തരമായി വീട്ടുകാരെ ബന്ധപ്പെടണമെങ്കിൽ ഒരു ഇന്റലിജൻസ് ഓഫീസറുടെ സാന്നിധ്യത്തിൽ ഒരു പ്രത്യേക മുറിയിൽനിന്നു മാത്രമേ ടെലിഫോൺ ചെയ്യാനാകൂ.
ഈ ദിവസങ്ങളിൽ ധനമന്ത്രാലയത്തിലെ കംപ്യൂട്ടറുകൾ മിക്കതും എൻഐസി (നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ) സെർവറിൽനിന്നുള്ള ബന്ധം വേർപെടുത്തിയിരിക്കും. ഇ-മെയിലും അനുവദിക്കില്ല. മൊബൈൽ കോളുകൾ ജാം ചെയ്തിരിക്കും.
പദാവലി /ആന്വൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്
ഭരണഘടനയുടെ 112-ാം വകുപ്പനുസരിച്ച് ഓരോ ധനകാര്യ വർഷത്തിനും മുന്പ് ആ വർഷത്തേക്കു പ്രതീക്ഷിക്കുന്ന വരവും ചെലവും സംബന്ധിച്ച വിശദമായ സ്റ്റേറ്റ്മെന്റ് പാർലമെന്റിൽ സമർപ്പിക്കണം. ഏപ്രിൽ ഒന്നു മുതൽ അടുത്ത മാർച്ച് 31 വരെയാണ് ഇന്ത്യ ധനകാര്യവർഷമായി സ്വീകരിച്ചിട്ടുള്ളത്. അതിനാൽ ഏപ്രിലിനു മുന്പ് ഇതു പാർലമെന്റിൽ സമർപ്പിക്കണം.
സർക്കാരിന്റെ സഞ്ചിതനിധി, ആകസ്മികതാനിധി (കണ്ടിജൻസി ഫണ്ട്) എന്നിവയിലെ വരവു ചെലവുകൾക്കൊപ്പം പൊതുഫണ്ടിലെ കണക്കുകളും ഇതിലുണ്ട്. സർക്കാരിന്റെ സൂക്ഷിപ്പിൽ വരുന്ന പ്രൊവിഡന്റ് ഫണ്ടും മറ്റും അടങ്ങുന്നതാണു പൊതു (പബ്ലിക്) ഫണ്ട്. ഇതിലെ പണത്തിൽ സർക്കാരിന് അവകാശമില്ല, സംരക്ഷണ ചുമതലയേ ഉള്ളൂ.
റ്റി.സി. മാത്യു
ഒന്നാമത്തേതു 2020-21ലെ വരുമാന വിഭജനം എങ്ങനെ എന്നത്. രണ്ടാമത്തേത്, ഈ ധനകാര്യവർഷത്തെ വരുമാനക്കുറവ് എത്രമാത്രമാകുമെന്നത്.
2020 - 21 മുതൽ അഞ്ചുവർഷത്തേക്കു 15-ാം ധനകാര്യ കമ്മീഷന്റെ ശിപാർശപ്രകാരം വേണം കേന്ദ്രനികുതി വരുമാനം വിഭജിക്കാൻ. നിലവിൽ കേന്ദ്രനികുതി പിരിവിന്റെ 42 ശതമാനമാണു സംസ്ഥാനങ്ങൾക്കു ലഭിക്കുന്നത്. 14-ാം ധനകാര്യ കമ്മീഷൻ ശിപാർശ പ്രകാരമാണ് അത്.
സംസ്ഥാനങ്ങൾക്ക് ഇത്രയും തുക നൽകാൻ പറ്റില്ലെന്നാണു കേന്ദ്ര നിലപാട്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു സിംഹഭാഗം പണവും കേന്ദ്രം മുടക്കുന്നതിനാൽ നികുതിവിഹിതം കുറയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു. ഇതനുസരിച്ചു ധനകാര്യ കമ്മീഷൻ പഠനം തുടരുകയാണ്. ഈയിടെ കമ്മീഷന്റെ കാലാവധി നീട്ടിക്കൊടുത്തു.
കമ്മീഷന്റെ പൂർണ റിപ്പോർട്ട് വൈകും എന്നതിനാൽ 2020 - 21 ലെ വരുമാന വിഭജനത്തിനു മാത്രമുള്ള റിപ്പോർട്ട് ഡിസംബറിൽ രാഷ്ട്രപതിക്കു സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യപ്പെടുത്തിയിട്ടില്ല.
എൻ.കെ. സിംഗ് ചെയർമാനായ കമ്മീഷൻ നിലവിലെ വിഭജനരീതി തുടരാൻ നിർദേശിച്ചാൽ സംസ്ഥാനങ്ങൾക്ക് വിഷമമില്ല. മറിച്ച് 42 ശതമാനത്തിലും കുറവ് വിഹിതം മാത്രം 2020 - 21 ൽ സംസ്ഥാനങ്ങൾക്കു നൽകിയാൽ മതി എന്നു നിർദേശിച്ചാൽ സംസ്ഥാനങ്ങൾ ബുദ്ധിമുട്ടിലാകും. കുറവ് വരുമാനമനുസരിച്ചു സംസ്ഥാന ബജറ്റുകളിൽ തിരുത്തൽ വേണ്ടിവരും.
നടപ്പുവർഷത്തേക്കു ബജറ്റിൽ നിർദേശിച്ചിരുന്ന തുക സംസ്ഥാനങ്ങൾക്കു കിട്ടില്ല എന്നു നേരത്തേതന്നെ ഉറപ്പായിരുന്നു. ജിഎസ്ടിയിലും മറ്റും വലിയ കുറവ് വന്നപ്പോഴേ ഇതു മനസിലായതാണ്. ജിഡിപി വളർച്ച അഞ്ചു ശതമാനമായി കുറയുന്ന നിലയ്ക്കു നികുതിവരുമാനം ഗണ്യമായി താഴും. കുറവ് എത്ര വരുമെന്നു ബജറ്റ് വ്യക്തമാക്കുമെന്നാണു പ്രതീക്ഷ.
സംസ്ഥാനങ്ങൾക്ക് ഒരു കാര്യം ഉറപ്പായിക്കഴിഞ്ഞു. കേന്ദ്രത്തിൽനിന്നു നികുതി വിഹിതം വരും വർഷങ്ങളിൽ കുറയും. അതിനനുസരിച്ചുള്ള റിപ്പോർട്ട് തയാറാക്കാനാണു ധനകാര്യ കമ്മീഷനോടു കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനൊപ്പം വേറൊരു ഭീഷണിയും സംസ്ഥാനങ്ങൾക്കുണ്ട്. 2022 മുതൽ ജിഎസ്ടി വരുമാനത്തിൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥയില്ല.
2017ൽ നടപ്പാക്കിയപ്പോൾ അഞ്ചു വർഷത്തേക്കാണു സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം നികത്താമെന്ന് പറഞ്ഞിരുന്നത്.
പ്രതിവർഷം 14 ശതമാനം വരുമാന തുക കേന്ദ്രം നൽകും. ഇത് 2022 ജൂണിൽ അവസാനിക്കും.
ചുരുക്കത്തിൽ, നികുതിവിഹിതത്തിലും ജിഎസ്ടിയിലും സംസ്ഥാനങ്ങൾക്ക് ദുരിതനാളുകളാണു വരാനിരിക്കുന്നത്.
രഹസ്യം സൂക്ഷിക്കൽ/ബജറ്റ് നുറുങ്ങ്
പൊതുബജറ്റ് അതീവ രഹസ്യരേഖയായാണു കണക്കാക്കുന്നത്. അതിലെ നികുതി നിർദേശങ്ങളും മറ്റു വിവരങ്ങളും കന്പോളങ്ങളിലും ബിസിനസിലും വലിയ നേട്ട-കോട്ടങ്ങൾക്കു വഴിതെളിക്കും. അതിനാലാണ് അതീവ രഹസ്യമായി ഇതു കാക്കുന്നത്.
ഇന്ത്യൻ ബജറ്റ് 1950 വരെ രാഷ്ട്രപതിഭവനോടു ചേർന്നുള്ള ഗവൺമെന്റ് പ്രസിലാണ് അച്ചടിച്ചിരുന്നത്. 1950-ൽ ചില ബജറ്റ് വിവരങ്ങൾ ചോർന്നു. ഇതേത്തുടർന്ന് അച്ചടി മിന്റോറോഡിലെ ഗവൺമെന്റ് പ്രസിലാക്കി. 1980ൽ ധനമന്ത്രാലയം സ്ഥിതിചെയ്യന്ന സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ ബജറ്റിനായി പ്രത്യേക പ്രസ് സ്ഥാപിച്ചു. നോർത്ത് ബ്ലോക്കിന്റെ ബേസ്മെന്റിൽ രണ്ട് അച്ചടിയന്ത്രങ്ങളാണുള്ളത്.
ബജറ്റ് രേഖകൾ അച്ചടിക്കുന്ന കാലത്ത് അതുമായി ബന്ധപ്പെട്ട നൂറോളം ഉദ്യോഗസ്ഥർ വീടുകളിൽ പോകാറില്ല. മൊബൈൽ ഫോൺ ഉപയോഗിക്കാൻ പോലും അവർക്ക് അനുവാദമില്ല. പത്തുദിവസത്തോളം അവർ നോർത്ത് ബ്ലോക്കിലെ പ്രസിലും അനുബന്ധമുറികളിലും ബന്ധനത്തിലാണെന്നു പറയാം.
ജീവനക്കാരും ഓഫീസർമാരും ബജറ്റിന്റെ അച്ചടിജോലിക്കായി നീങ്ങും മുന്പ് ധനമന്ത്രിയുടെ നേതൃത്വത്തിൽ ഹൽവ ഉണ്ടാക്കി കഴിക്കും. ഹൽവ ചടങ്ങ് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.
ബജറ്റിന്റെ രഹസ്യസ്വഭാവം പരിഗണിച്ച് ഈ ദിവസങ്ങളിൽ ധനമന്ത്രാലയ ഓഫീസിൽ കൂടുതൽ കർശന കാവൽ ഉണ്ട്. അച്ചടിയുമായി ബന്ധപ്പെട്ടവരുടെ ഭക്ഷണമടക്കം എല്ലാക്കാര്യങ്ങളും അച്ചടിശാലയ്ക്കടുത്തുതന്നെയാണ്. ആർക്കെങ്കിലും അടിയന്തരമായി വീട്ടുകാരെ ബന്ധപ്പെടണമെങ്കിൽ ഒരു ഇന്റലിജൻസ് ഓഫീസറുടെ സാന്നിധ്യത്തിൽ ഒരു പ്രത്യേക മുറിയിൽനിന്നു മാത്രമേ ടെലിഫോൺ ചെയ്യാനാകൂ.
ഈ ദിവസങ്ങളിൽ ധനമന്ത്രാലയത്തിലെ കംപ്യൂട്ടറുകൾ മിക്കതും എൻഐസി (നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ) സെർവറിൽനിന്നുള്ള ബന്ധം വേർപെടുത്തിയിരിക്കും. ഇ-മെയിലും അനുവദിക്കില്ല. മൊബൈൽ കോളുകൾ ജാം ചെയ്തിരിക്കും.
പദാവലി /ആന്വൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്
ഭരണഘടനയുടെ 112-ാം വകുപ്പനുസരിച്ച് ഓരോ ധനകാര്യ വർഷത്തിനും മുന്പ് ആ വർഷത്തേക്കു പ്രതീക്ഷിക്കുന്ന വരവും ചെലവും സംബന്ധിച്ച വിശദമായ സ്റ്റേറ്റ്മെന്റ് പാർലമെന്റിൽ സമർപ്പിക്കണം. ഏപ്രിൽ ഒന്നു മുതൽ അടുത്ത മാർച്ച് 31 വരെയാണ് ഇന്ത്യ ധനകാര്യവർഷമായി സ്വീകരിച്ചിട്ടുള്ളത്. അതിനാൽ ഏപ്രിലിനു മുന്പ് ഇതു പാർലമെന്റിൽ സമർപ്പിക്കണം.
സർക്കാരിന്റെ സഞ്ചിതനിധി, ആകസ്മികതാനിധി (കണ്ടിജൻസി ഫണ്ട്) എന്നിവയിലെ വരവു ചെലവുകൾക്കൊപ്പം പൊതുഫണ്ടിലെ കണക്കുകളും ഇതിലുണ്ട്. സർക്കാരിന്റെ സൂക്ഷിപ്പിൽ വരുന്ന പ്രൊവിഡന്റ് ഫണ്ടും മറ്റും അടങ്ങുന്നതാണു പൊതു (പബ്ലിക്) ഫണ്ട്. ഇതിലെ പണത്തിൽ സർക്കാരിന് അവകാശമില്ല, സംരക്ഷണ ചുമതലയേ ഉള്ളൂ.
റ്റി.സി. മാത്യു