വിയ്യൂര്‍(തൃശൂർ): സുന്ദരനും സുന്ദരിയുമാകണോ... തൃശൂർ ഭാഷയില്‍ ചോദിച്ചാല്‍ ചുള്ളനും ചുള്ളത്തിയുമാകണോ? എങ്കില്‍, വിയ്യൂര്‍ ജയിലിലേക്കു വന്നോളൂ...ജയിലിലേക്കോ എന്നു സംശയിക്കേണ്ട...വിയ്യൂര്‍ ജയിലിന്റെ നേട്ടങ്ങള്‍ക്കു ചന്തം കൂട്ടാന്‍ ജയില്‍ അങ്കണത്തില്‍ ജയില്‍ ബ്യൂട്ടിപാര്‍ലറും സജ്ജമായിക്കഴിഞ്ഞു.
വിയ്യൂര്‍ ജയില്‍ പാര്‍ക്കിനോടു ചേര്‍ന്ന് ഷൊര്‍ണൂര്‍ റോഡിലാണ് ആധുനിക സൗകര്യങ്ങളെല്ലാമുള്ള ബാര്‍ബര്‍ ഷോപ്പും ബ്യൂട്ടി പാര്‍ലറും സജ്ജമാക്കിയിരിക്കുന്നത്. ആറു പേര്‍ക്ക് ഒരേസമയം മുടി വെട്ടുന്നതിനും ഫേഷ്യല്‍ ചെയ്യാനുമൊക്കെ ഇവിടെ സൗകര്യമുണ്ട്. 350 ചതുരശ്ര അടി വരുന്ന സ്ഥലത്തു രണ്ടു ബാത്ത്റൂമുകള്‍, വിശ്രമമുറി, സന്ദര്‍ശകമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷനും ഒപ്പം ഫാനുകളും സ്ഥാപിച്ചു.
വളരെ കുറഞ്ഞ നിരക്കിലായിരിക്കും ജയില്‍ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ട്. തടവുകാരാണ് ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാര്‍. ജയില്‍ സൂപ്രണ്ട് നിര്മലാനന്ദന് നായര്‍, ജയിലര്‍ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലും മേല്‍നോട്ടത്തിലുമാണ് ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിക്കുക.
തടവുകാര്‍ക്കു ബ്യൂട്ടീഷന് ട്രെയിനിംഗ് നേരത്തേ നല്‍കിയിരുന്നു. പ്രഫഷണലുകള്ക്കൊപ്പം നില്ക്കുന്ന മികവാണ് ഇവര്‍ പ്രകടിപ്പിക്കുന്നതെന്നു ജയില്‍ അധികൃതര്‍ പറയുന്നു. ഫെബ്രുവരി ഏഴിനു ജയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യും.
വിയ്യൂര്‍ ജയില്‍ പാര്‍ക്കിനോടു ചേര്‍ന്ന് ഷൊര്‍ണൂര്‍ റോഡിലാണ് ആധുനിക സൗകര്യങ്ങളെല്ലാമുള്ള ബാര്‍ബര്‍ ഷോപ്പും ബ്യൂട്ടി പാര്‍ലറും സജ്ജമാക്കിയിരിക്കുന്നത്. ആറു പേര്‍ക്ക് ഒരേസമയം മുടി വെട്ടുന്നതിനും ഫേഷ്യല്‍ ചെയ്യാനുമൊക്കെ ഇവിടെ സൗകര്യമുണ്ട്. 350 ചതുരശ്ര അടി വരുന്ന സ്ഥലത്തു രണ്ടു ബാത്ത്റൂമുകള്‍, വിശ്രമമുറി, സന്ദര്‍ശകമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. സെന്‍ട്രലൈസ്ഡ് എയര്‍ കണ്ടീഷനും ഒപ്പം ഫാനുകളും സ്ഥാപിച്ചു.
വളരെ കുറഞ്ഞ നിരക്കിലായിരിക്കും ജയില്‍ ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ട്. തടവുകാരാണ് ബ്യൂട്ടിപാര്‍ലര്‍ നടത്തിപ്പുകാര്‍. ജയില്‍ സൂപ്രണ്ട് നിര്മലാനന്ദന് നായര്‍, ജയിലര്‍ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലും മേല്‍നോട്ടത്തിലുമാണ് ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിക്കുക.
തടവുകാര്‍ക്കു ബ്യൂട്ടീഷന് ട്രെയിനിംഗ് നേരത്തേ നല്‍കിയിരുന്നു. പ്രഫഷണലുകള്ക്കൊപ്പം നില്ക്കുന്ന മികവാണ് ഇവര്‍ പ്രകടിപ്പിക്കുന്നതെന്നു ജയില്‍ അധികൃതര്‍ പറയുന്നു. ഫെബ്രുവരി ഏഴിനു ജയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യും.