കൊച്ചി: കാലിത്തീറ്റ ഉത്പാദനത്തിൽ പ്രമുഖരായ കെഎസ്ഇ ലിമിറ്റഡിൽനിന്നുള്ള വെസ്റ്റ ഐസ്ക്രീം അടുത്ത രണ്ടു വർഷം 100 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിടുന്നതായി കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എ.പി. ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
വെസ്റ്റ എന്ന ബ്രാൻഡിൽ 100ൽ പരം ഫ്ളേവറുകളോടെയാണ് ഐസ്ക്രീം വിപണിയിൽ എത്തിയിരിക്കുന്നത്. പ്രകൃതിദത്തമായ ചേരുവകളാണ് വെസ്റ്റയുടെ പ്രത്യേകതയെന്നും ഫ്രെഷ്മിൽക്ക് ക്രീം, ഫ്രെഷ് ഫ്രൂട്ട്സ് ഉപയോഗിച്ച് നിർമിക്കുന്ന ഐസ്ക്രീം നൂറുശതമാനം കലർപ്പില്ലാത്തതാണെന്നും കന്പനി അവകാശപ്പെടുന്നു. സിനി ആർട്ടിസ്റ്റ് പ്രിയ വാര്യർ വെസ്റ്റ ഐസ്ക്രീം പരിചയപ്പെടുത്തി.
1972ൽ 17 ലക്ഷം രൂപ മൂലധനത്തിലാണ് കെഎസ്ഇ കാലിത്തീറ്റ ഉത്പാദനം ആരംഭിച്ചത്. കന്നുകാലി ത്തീറ്റയ്ക്കുള്ള പുതിയ പ്ലാന്റ് ആരംഭിച്ചതും കെഎസ്ഇ യുടെ പ്രവർത്തനങ്ങളുടെ മുന്നോടിയായിട്ടായിരുന്നു. കന്പനിയുടെ ഇന്നത്തെ വിറ്റുവരവ് 1300 കോടി രൂപയാണ്. 1500 പേർക്ക് നേരിട്ടും 3000 പേർക്ക് പരോക്ഷമായും തൊഴിൽ അവസരങ്ങൾ നൽകാൻ കന്പനിക്ക് സാധിക്കുന്നുണ്ടെന്ന് എ.പി. ജോർജ് പറഞ്ഞു.
പത്രസമ്മേളനത്തിൽ കെഎസ്ഇ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.പി. ജാക്സണ്, ജനറൽ മാനേജർ എം. അനിൽ, ഡയറി മാനേജർ കെ.എം. ബാലാജി, കന്പനി കണ്‍സൾട്ടന്റ് ജോണ്സണ് ജോസഫ്, സെയിൽസ് ഹെഡ് രഘു ഏലശേരി എന്നിവരും പങ്കെടുത്തു.
വെസ്റ്റ എന്ന ബ്രാൻഡിൽ 100ൽ പരം ഫ്ളേവറുകളോടെയാണ് ഐസ്ക്രീം വിപണിയിൽ എത്തിയിരിക്കുന്നത്. പ്രകൃതിദത്തമായ ചേരുവകളാണ് വെസ്റ്റയുടെ പ്രത്യേകതയെന്നും ഫ്രെഷ്മിൽക്ക് ക്രീം, ഫ്രെഷ് ഫ്രൂട്ട്സ് ഉപയോഗിച്ച് നിർമിക്കുന്ന ഐസ്ക്രീം നൂറുശതമാനം കലർപ്പില്ലാത്തതാണെന്നും കന്പനി അവകാശപ്പെടുന്നു. സിനി ആർട്ടിസ്റ്റ് പ്രിയ വാര്യർ വെസ്റ്റ ഐസ്ക്രീം പരിചയപ്പെടുത്തി.
1972ൽ 17 ലക്ഷം രൂപ മൂലധനത്തിലാണ് കെഎസ്ഇ കാലിത്തീറ്റ ഉത്പാദനം ആരംഭിച്ചത്. കന്നുകാലി ത്തീറ്റയ്ക്കുള്ള പുതിയ പ്ലാന്റ് ആരംഭിച്ചതും കെഎസ്ഇ യുടെ പ്രവർത്തനങ്ങളുടെ മുന്നോടിയായിട്ടായിരുന്നു. കന്പനിയുടെ ഇന്നത്തെ വിറ്റുവരവ് 1300 കോടി രൂപയാണ്. 1500 പേർക്ക് നേരിട്ടും 3000 പേർക്ക് പരോക്ഷമായും തൊഴിൽ അവസരങ്ങൾ നൽകാൻ കന്പനിക്ക് സാധിക്കുന്നുണ്ടെന്ന് എ.പി. ജോർജ് പറഞ്ഞു.
പത്രസമ്മേളനത്തിൽ കെഎസ്ഇ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.പി. ജാക്സണ്, ജനറൽ മാനേജർ എം. അനിൽ, ഡയറി മാനേജർ കെ.എം. ബാലാജി, കന്പനി കണ്‍സൾട്ടന്റ് ജോണ്സണ് ജോസഫ്, സെയിൽസ് ഹെഡ് രഘു ഏലശേരി എന്നിവരും പങ്കെടുത്തു.