ട്രെയിനിലെ ടിക്കറ്റില്ലാ യാത്രക്കാരിൽനിന്നു പിഴ ഈടാക്കി കോടിപതിയായി ടിക്കറ്റ് ഇൻസ്പെക്ടർ! സെൻട്രൽ റയിൽവേ സോണിന്റെ ഫ്ലയിംഗ് സ്ക്വാഡിൽ അംഗമായ എസ്.ബി. ഗലന്ദ് ആണ് കഴിഞ്ഞ വർഷം 22,680 യാത്രക്കാരിൽനിന്നായി പിഴയിനത്തിൽ 1.51 കോടി രൂപ പിടിച്ചെടുത്തു സെൻട്രൽ റെയിൽവേയ്ക്ക് ഏറ്റവുമധികം വരുമാനം നേടിക്കൊടുത്ത ടിക്കറ്റ് ചെക്കറായത്.
ഗലന്ദ് ഉൾപ്പെടുന്ന സ്ക്വാഡിലെ എം.എം. ഷിൻഡെ(1.07 കോടി), ഡി. കുമാർ(1.02 കോടി), മുംബൈ ഡിവിഷനിലെ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ ജി. രവികുമാർ (1.45 കോടി) എന്നിവരാണ് പിഴയടപ്പിക്കലിൽ ഗലന്ദിന്റെ തൊട്ടുപിന്നിലുള്ളവർ. ഗലന്ദും ഷിൻഡെയും കുമാറും ദീർഘദൂര ട്രെയിനുകളിലെ യാത്രക്കാരിൽനിന്നും രവികുമാർ ഹ്രസ്വ ദൂര സർവീസിലെ സ്ഥിരം യാത്രികരിൽനിന്നുമാണ് പിഴയീടാക്കിയത്.
ആത്മാർഥമായി ജോലി ചെയ്ത് ഇത്രയധികം വരുമാനമുണ്ടാക്കിക്കൊടുത്ത ഈ നാലുപേരെയും കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചതായി സെൻട്രൽ റെയിൽവേ വക്താവ് അറിയിച്ചു. കഴിഞ്ഞ വർഷം സെൻട്രൽ റെയിൽവേ സോണിനു പിഴയിനത്തിൽ ആകെ ലഭിച്ച തുക 192.51 കോടിയാണ്. 2018ൽ ഇത് 168.30 കോടിയായിരുന്നു.
ഗലന്ദ് ഉൾപ്പെടുന്ന സ്ക്വാഡിലെ എം.എം. ഷിൻഡെ(1.07 കോടി), ഡി. കുമാർ(1.02 കോടി), മുംബൈ ഡിവിഷനിലെ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ ജി. രവികുമാർ (1.45 കോടി) എന്നിവരാണ് പിഴയടപ്പിക്കലിൽ ഗലന്ദിന്റെ തൊട്ടുപിന്നിലുള്ളവർ. ഗലന്ദും ഷിൻഡെയും കുമാറും ദീർഘദൂര ട്രെയിനുകളിലെ യാത്രക്കാരിൽനിന്നും രവികുമാർ ഹ്രസ്വ ദൂര സർവീസിലെ സ്ഥിരം യാത്രികരിൽനിന്നുമാണ് പിഴയീടാക്കിയത്.
ആത്മാർഥമായി ജോലി ചെയ്ത് ഇത്രയധികം വരുമാനമുണ്ടാക്കിക്കൊടുത്ത ഈ നാലുപേരെയും കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചതായി സെൻട്രൽ റെയിൽവേ വക്താവ് അറിയിച്ചു. കഴിഞ്ഞ വർഷം സെൻട്രൽ റെയിൽവേ സോണിനു പിഴയിനത്തിൽ ആകെ ലഭിച്ച തുക 192.51 കോടിയാണ്. 2018ൽ ഇത് 168.30 കോടിയായിരുന്നു.