പ്രധാനമന്ത്രി നരേന്ദ്ര മോദി ബജറ്റ് കാര്യത്തിൽ പതിവിലേറെ ശ്രദ്ധചെലുത്തി. വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തി. ഇതെല്ലാം ധനമന്ത്രിയെ അപ്രസക്തയാക്കുന്നു എന്ന പ്രതിപക്ഷ പരിഹാസത്തിനു വഴിതെളിച്ചു.
സാന്പത്തികരംഗത്തെ വലിയ തിരിച്ചടിയാണ് (വളർച്ചത്തോത് പകുതിയായത്) മോദിയെ ബജറ്റിൽകൂടുതൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചത് എന്ന് എല്ലാവർക്കുമറിയാം. മന്ത്രിയെ മാറ്റുന്നതുപോലുള്ള രാഷ്ട്രീയ നീക്കങ്ങളല്ല, ശരിയായ ധനകാര്യമാനേജ്മെന്റാണു പ്രശ്നപരിഹാരത്തിനു വേണ്ടത്. അതിലേക്കു പ്രധാനമന്ത്രിയുടെ വർധിച്ച ശ്രദ്ധ നയിക്കുമോ എന്നാണ് അറിയേണ്ടത്. ഫെബ്രുവരി ഒന്നിനാണ് അതിന്റെ ഉത്തരം കിട്ടുക.
തെറ്റായ വ്യാഖ്യാനം
വളർച്ചത്തോത് കുറഞ്ഞുവന്നപ്പോൾ അതൊരു ചാക്രിക പ്രശ്നമാണ്, കാതലായ പ്രശ്നങ്ങളില്ല എന്ന നിലപാടായിരുന്നു സർക്കാരിന്റേത്. മൂലധനനിക്ഷേപം, പ്രത്യേകിച്ചും സ്വകാര്യ മേഖലയിൽനിന്നുള്ളത്, കുറവായതാണു പ്രശ്നമെന്നു സർക്കാർ വ്യാഖ്യാനിച്ചു. പക്ഷേ, പ്രശ്നം കൂടുതൽ ആഴമേറിയതായിരുന്നു.
ഒരു വശത്തു ജനങ്ങളുടെ കൈയിൽ പണമില്ല, അവർക്കു പണിയില്ല. അതിനാൽ അവർ ചെലവു ചുരുക്കി. ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യം കുറഞ്ഞു. അതോടെ കന്പനികൾ ഉത്പാദനം കുറച്ചു. വികസന പരിപാടികൾ ഉപേക്ഷിച്ചു.
മറുവശത്തു കന്പനികൾ കടമെടുത്തു തുടങ്ങിയ ബിസിനസുകൾ പൊളിഞ്ഞു. ബാങ്കുകൾക്കു പണം തിരിച്ചു കൊടുത്തില്ല. ബാങ്കുകളിലും ബാങ്കിതര ധനകാര്യ കന്പനികളിലും കിട്ടാക്കടം പെരുകി. അവർ കടം കൊടുക്കൽ കുറച്ചു.
ചികിത്സ മാറി
ഇതു രണ്ടിനും ചികിത്സ വേണ്ട സ്ഥാനത്ത് കന്പനിനികുതി കുറച്ചു. അതോടെ നിക്ഷേപം ഒഴുകിവരുമെന്നു കരുതി. ഒന്നുമുണ്ടായില്ല.
വേറൊന്നു സംഭവിച്ചു. നികുതി പിരിവ് കുറഞ്ഞു. ഒക്ടോബർ മുതൽ കന്പനിനികുതി പിരിവ് പ്രതീക്ഷയിലും കുറവായി. ഇതോടെ പ്രത്യക്ഷ നികുതി പിരിവ് കഴിഞ്ഞ വർഷത്തേതിലും താഴെപ്പോകുന്ന നില വന്നു. ഉത്തേജന പരിപാടി സർക്കാരിനെ തളർത്തുന്ന നിലയായി.
കണക്ക് പാളി
ജനുവരി 15-ലെ കണക്കനുസരിച്ച് പ്രത്യക്ഷ നികുതി പിരിവ് 7.26 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ജനുവരി 15-ന് 7.73 ലക്ഷം കോടി കിട്ടിയ സ്ഥാനത്താണിത്. 6.1 ശതമാനം കുറവ്. 2018-19-ലെ ബജറ്റ് പ്രതീക്ഷയേക്കാൾ 20 ശതമാനം അധികതുക പ്രത്യക്ഷനികുതിയിൽ കിട്ടുമെന്നു ബജറ്റിൽ കണക്കുകൂട്ടിയിരിക്കുന്പോഴാണ് ഈ പതനം. 2018-19ൽ 11.5 ലക്ഷം കോടി പ്രതീക്ഷിച്ച സ്ഥാനത്ത് 13.8 ലക്ഷം കോടിയാണു 2019-20ലെ ബജറ്റിൽ പ്രതീക്ഷിച്ചത്. ജനുവരിയിലെ കണക്ക് നല്കുന്ന സൂചന തലേവർഷത്തെ പിരിവിൽ എത്താൻ പോലും പ്രയാസമാണെന്നാണ്.
അതു മനസിലാക്കാൻ പ്രയാസമുള്ള കാര്യമല്ല. സാന്പത്തിക വളർച്ചത്തോതു പകുതിയായി. അതിനൊപ്പം ആനുകാലിക വിലയിലുള്ള ജിഡിപി വളർച്ചയും താഴോട്ടുപോന്നു. 12 ശതമാനത്തിനു മുകളിൽനിന്ന് ഏഴരശതമാനത്തിലേക്ക് വരുമാനം കുറയുന്നതു പ്രത്യക്ഷ നികുതിൽ ഗണ്യമായ കുറവ് വരുത്തും എന്നു മനസിലാക്കാൻ വലിയ ഗവേഷണം വേണ്ട.
കന്പനികളുടെ നികുതി 35 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കിയതും വരുമാനത്തെ സാരമായി ബാധിച്ചു. കന്പനികൾ മൂലധന നിക്ഷേപം കൂട്ടിയില്ല; നികുതി വരുമാനം കുറയുകയും ചെയ്തു. ഇരിക്കും കന്പ് മുറിക്കും പോലെയായി കേന്ദ്രബജറ്റിൽ കന്പനിനികുതി കുറയ്ക്കൽ.
ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കി ജനങ്ങൾക്കു വരുമാനവും പണിയും കൂട്ടുന്ന പദ്ധതികൾ കൊണ്ടുവരണമെന്ന് ഐഎംഎഫ്വരെ ആവശ്യപ്പെട്ടു. പക്ഷേ, ഐഎംഎഫിന്റെ കാഴ്ചപ്പാടിനെ താറടിക്കാനാണു ഗവൺമെന്റിലുള്ള വിദഗ്ധർ ശ്രമിക്കുന്നത്. ആ നിഷേധ സമീപനം ബജറ്റ് നിർദേശങ്ങളിൽ പ്രതിഫലിച്ചാൽ പണിയും പണവും വർധിക്കാൻ ജനം ദീർഘനാൾ കാത്തിരിക്കേണ്ടിവരും. അതുളവാക്കുന്ന അസ്വസ്ഥതകളും പ്രശ്നങ്ങളും ചെറുതാവില്ല.
റ്റി. സി. മാത്യു
(തുടരും)
സാന്പത്തികരംഗത്തെ വലിയ തിരിച്ചടിയാണ് (വളർച്ചത്തോത് പകുതിയായത്) മോദിയെ ബജറ്റിൽകൂടുതൽ ശ്രദ്ധിക്കാൻ പ്രേരിപ്പിച്ചത് എന്ന് എല്ലാവർക്കുമറിയാം. മന്ത്രിയെ മാറ്റുന്നതുപോലുള്ള രാഷ്ട്രീയ നീക്കങ്ങളല്ല, ശരിയായ ധനകാര്യമാനേജ്മെന്റാണു പ്രശ്നപരിഹാരത്തിനു വേണ്ടത്. അതിലേക്കു പ്രധാനമന്ത്രിയുടെ വർധിച്ച ശ്രദ്ധ നയിക്കുമോ എന്നാണ് അറിയേണ്ടത്. ഫെബ്രുവരി ഒന്നിനാണ് അതിന്റെ ഉത്തരം കിട്ടുക.
തെറ്റായ വ്യാഖ്യാനം
വളർച്ചത്തോത് കുറഞ്ഞുവന്നപ്പോൾ അതൊരു ചാക്രിക പ്രശ്നമാണ്, കാതലായ പ്രശ്നങ്ങളില്ല എന്ന നിലപാടായിരുന്നു സർക്കാരിന്റേത്. മൂലധനനിക്ഷേപം, പ്രത്യേകിച്ചും സ്വകാര്യ മേഖലയിൽനിന്നുള്ളത്, കുറവായതാണു പ്രശ്നമെന്നു സർക്കാർ വ്യാഖ്യാനിച്ചു. പക്ഷേ, പ്രശ്നം കൂടുതൽ ആഴമേറിയതായിരുന്നു.
ഒരു വശത്തു ജനങ്ങളുടെ കൈയിൽ പണമില്ല, അവർക്കു പണിയില്ല. അതിനാൽ അവർ ചെലവു ചുരുക്കി. ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആവശ്യം കുറഞ്ഞു. അതോടെ കന്പനികൾ ഉത്പാദനം കുറച്ചു. വികസന പരിപാടികൾ ഉപേക്ഷിച്ചു.
മറുവശത്തു കന്പനികൾ കടമെടുത്തു തുടങ്ങിയ ബിസിനസുകൾ പൊളിഞ്ഞു. ബാങ്കുകൾക്കു പണം തിരിച്ചു കൊടുത്തില്ല. ബാങ്കുകളിലും ബാങ്കിതര ധനകാര്യ കന്പനികളിലും കിട്ടാക്കടം പെരുകി. അവർ കടം കൊടുക്കൽ കുറച്ചു.
ചികിത്സ മാറി
ഇതു രണ്ടിനും ചികിത്സ വേണ്ട സ്ഥാനത്ത് കന്പനിനികുതി കുറച്ചു. അതോടെ നിക്ഷേപം ഒഴുകിവരുമെന്നു കരുതി. ഒന്നുമുണ്ടായില്ല.
വേറൊന്നു സംഭവിച്ചു. നികുതി പിരിവ് കുറഞ്ഞു. ഒക്ടോബർ മുതൽ കന്പനിനികുതി പിരിവ് പ്രതീക്ഷയിലും കുറവായി. ഇതോടെ പ്രത്യക്ഷ നികുതി പിരിവ് കഴിഞ്ഞ വർഷത്തേതിലും താഴെപ്പോകുന്ന നില വന്നു. ഉത്തേജന പരിപാടി സർക്കാരിനെ തളർത്തുന്ന നിലയായി.
കണക്ക് പാളി
ജനുവരി 15-ലെ കണക്കനുസരിച്ച് പ്രത്യക്ഷ നികുതി പിരിവ് 7.26 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷം ജനുവരി 15-ന് 7.73 ലക്ഷം കോടി കിട്ടിയ സ്ഥാനത്താണിത്. 6.1 ശതമാനം കുറവ്. 2018-19-ലെ ബജറ്റ് പ്രതീക്ഷയേക്കാൾ 20 ശതമാനം അധികതുക പ്രത്യക്ഷനികുതിയിൽ കിട്ടുമെന്നു ബജറ്റിൽ കണക്കുകൂട്ടിയിരിക്കുന്പോഴാണ് ഈ പതനം. 2018-19ൽ 11.5 ലക്ഷം കോടി പ്രതീക്ഷിച്ച സ്ഥാനത്ത് 13.8 ലക്ഷം കോടിയാണു 2019-20ലെ ബജറ്റിൽ പ്രതീക്ഷിച്ചത്. ജനുവരിയിലെ കണക്ക് നല്കുന്ന സൂചന തലേവർഷത്തെ പിരിവിൽ എത്താൻ പോലും പ്രയാസമാണെന്നാണ്.
അതു മനസിലാക്കാൻ പ്രയാസമുള്ള കാര്യമല്ല. സാന്പത്തിക വളർച്ചത്തോതു പകുതിയായി. അതിനൊപ്പം ആനുകാലിക വിലയിലുള്ള ജിഡിപി വളർച്ചയും താഴോട്ടുപോന്നു. 12 ശതമാനത്തിനു മുകളിൽനിന്ന് ഏഴരശതമാനത്തിലേക്ക് വരുമാനം കുറയുന്നതു പ്രത്യക്ഷ നികുതിൽ ഗണ്യമായ കുറവ് വരുത്തും എന്നു മനസിലാക്കാൻ വലിയ ഗവേഷണം വേണ്ട.
കന്പനികളുടെ നികുതി 35 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കിയതും വരുമാനത്തെ സാരമായി ബാധിച്ചു. കന്പനികൾ മൂലധന നിക്ഷേപം കൂട്ടിയില്ല; നികുതി വരുമാനം കുറയുകയും ചെയ്തു. ഇരിക്കും കന്പ് മുറിക്കും പോലെയായി കേന്ദ്രബജറ്റിൽ കന്പനിനികുതി കുറയ്ക്കൽ.
ഇത്തരം അബദ്ധങ്ങൾ ഒഴിവാക്കി ജനങ്ങൾക്കു വരുമാനവും പണിയും കൂട്ടുന്ന പദ്ധതികൾ കൊണ്ടുവരണമെന്ന് ഐഎംഎഫ്വരെ ആവശ്യപ്പെട്ടു. പക്ഷേ, ഐഎംഎഫിന്റെ കാഴ്ചപ്പാടിനെ താറടിക്കാനാണു ഗവൺമെന്റിലുള്ള വിദഗ്ധർ ശ്രമിക്കുന്നത്. ആ നിഷേധ സമീപനം ബജറ്റ് നിർദേശങ്ങളിൽ പ്രതിഫലിച്ചാൽ പണിയും പണവും വർധിക്കാൻ ജനം ദീർഘനാൾ കാത്തിരിക്കേണ്ടിവരും. അതുളവാക്കുന്ന അസ്വസ്ഥതകളും പ്രശ്നങ്ങളും ചെറുതാവില്ല.
റ്റി. സി. മാത്യു
(തുടരും)