സാന്പത്തികവളർച്ചത്തോത് ഓരോ ത്രൈമാസത്തിലും കുറയുന്നു. സമാന്തരമായി ചില്ലറ വിലക്കയറ്റം കുതിക്കുന്നു. ഒരു ഭരണകൂടത്തിനും സുഖകരമല്ലാത്ത അവസ്ഥയാണിത്. വളർച്ച മുരടിക്കുകയും വിലകൾ കുതിച്ചുപായുകയും ചെയ്യുന്ന ഈ അവസ്ഥയെ സ്റ്റാഗ്ഫ്ലേഷൻ എന്നാണു വിളിക്കുന്നത്. സ്റ്റാഗ്നേഷനും (മുരടിപ്പ്) ഇൻഫ്ലേഷനും (പണപ്പെരുപ്പം) ചേർന്നുള്ള പദം.
ബ്രിട്ടനിലെ യാഥാസ്ഥിതിക പാർട്ടി എംപി ആയിരുന്ന ഇയാൻ മക്ലിയോഡ് ആണ് സ്റ്റാഗ്ഫ്ലേഷൻ എന്ന വാക്ക് രൂപപ്പെടുത്തിയത്. 1965 നവംബർ 17-ന് കോമൺസ് സഭയിലെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: “രണ്ടു ചീത്തകാര്യങ്ങൾ ഒരേസമയം നമ്മേ ഗ്രസിക്കുന്നു. ഒരുവശത്തു പണപ്പെരുപ്പവും മറുവശത്തു സാന്പത്തിക മുരടിപ്പും. ഒരു ‘സ്റ്റാഗ്ഫ്ലേഷൻ’അവസ്ഥ’’.
ഹാരൾഡ് വിൽസന്റെ ലേബർ സർക്കാരിനെതിരേ നടത്തിയ വിമർശനത്തിലെ ആ പ്രയോഗം പിന്നീട് ധനശാസ്ത്രജ്ഞരും നിരീക്ഷകരും ധാരാളം ഉപയോഗിച്ചു. കഴിഞ്ഞ നവംബറിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഒരു ലേഖനത്തിൽ ഇന്ത്യ സ്റ്റാഗ്ഫ്ലേഷൻ വക്കിലാണെന്ന് എഴുതി. തുടർന്നുള്ള ആഴ്ചകളിൽ പുറത്തുവന്ന കണക്കുകൾ 87 വയസ് കഴിഞ്ഞ സിംഗിന്റെ നിരീക്ഷണത്തെ ശരിവച്ചു.
സാഹചര്യം ഗുരുതരമാണെന്നു സർക്കാരും മനസിലാക്കുന്നതായി വേണം കരുതാൻ. ഇക്കഴിഞ്ഞ ആഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ബജറ്റിനു പ്രാരംഭമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകി. സാധാരണ ധനമന്ത്രിയാണ് വ്യവസായികൾ, ധനശാസ്ത്രജ്ഞർ, ബാങ്കർമാർ തുടങ്ങി വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തുന്നത്. ബജറ്റിൽനിന്നു വിവിധ വിഭാഗങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ മനസിലാക്കുകയും നിർദേശങ്ങൾ ശ്രവിക്കുകയുമാണ് ഈ ചർച്ചകളുടെ ലക്ഷ്യം. ഇത്തവണ ധനമന്ത്രിക്കു പകരം മോദിതന്നെ ഈ ചർച്ചകൾ നയിച്ചതു സാന്പത്തികരംഗത്തെ പ്രശ്നങ്ങളുടെ ഗൗരവം അദ്ദേഹം ഉൾക്കൊണ്ടതിന്റെ ഫലമാകണം.
രണ്ടാഴ്ചയോളം മോദി ബജറ്റുമായി ബന്ധപ്പെട്ട വിവിധ ചർച്ചകളും ആശയവിനിമയങ്ങളും നടത്തി. 13 വ്യത്യസ്ത വിഭാഗങ്ങളെ ശ്രവിച്ചു. ധനമന്ത്രി നിർമല സീതാരാമൻ ബിജെപിയിൽ വിവിധ തലത്തിലുള്ളവരുമായി ബജറ്റ് സംബന്ധിച്ച ചർച്ചകൾ നടത്തി.
നിർമല സീതാരാമൻ കഴിഞ്ഞ ജൂലൈ അഞ്ചിന് അവതരിപ്പിച്ച ബജറ്റിലെ പ്രധാനപ്പെട്ട പല നിർദേശങ്ങളും പിന്നീടു തിരുത്തേണ്ടിവന്നു. മാത്രവുമല്ല സർക്കാർ വരുമാനത്തെ സാരമായി ബാധിക്കാവുന്ന വിധം കന്പനി നികുതിയിൽ വലിയ ഇളവും പിന്നീടു പ്രഖ്യാപിച്ചു. സാന്പത്തിക ഉത്തേജനത്തിനായി മൂന്നുതവണ നടത്തിയ പ്രഖ്യാപനങ്ങൾ ചേർന്നപ്പോൾ പൊതു ബജറ്റ് ഏതാണ്ടു വിസ്മൃതമായി.
ഇത്തവണ പ്രധാനമന്ത്രി നേരിട്ടു ബജറ്റ് കാര്യത്തിൽ ശ്രദ്ധചെലുത്തുന്നതു പൊതുവേ വലിയ പ്രതീക്ഷ ഉണർത്തിയിട്ടുണ്ട്. മുരടിപ്പിൽനിന്നു കരകയറാനും വിലക്കയറ്റം നിയന്ത്രിക്കാനും പറ്റിയ നടപടികൾ എല്ലാവരും ബജറ്റിൽ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷം മുഴുവൻ സാന്പത്തിക മുരടിപ്പിനെ നിഷേധിക്കുകയായിരുന്നു ഗവൺമെന്റ്. പിന്നീട് അതിന്റെ കാരണം സംബന്ധിച്ച നിഗമനത്തിലും യാഥാർഥ്യത്തിനു നിരക്കാത്ത നിലപാടായി. അതുകൊണ്ടുതന്നെ പരിഹാര നടപടികൾ എന്ന പേരിൽ അവതരിപ്പിച്ച പാക്കേജുകൾ പാളിപ്പോയി.
തിരുത്തിയ ബജറ്റ് നിർദേശങ്ങൾ
2019-20 ലെ പൊതുബജറ്റിൽ പ്രഖ്യാപിച്ചശേഷം പിൻവലിച്ചതും തിരുത്തിയതുമായ നിർദേശങ്ങൾ.
1. വിദേശ, സ്വദേശ ഓഹരി നിക്ഷേപകരുടെ മൂലധനാദായത്തിനുള്ള നികുതിക്കു ചുമത്തിയ സർചാർജ്.
2. കന്പനി നികുതി നിരക്ക് കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ബജറ്റിൽ പറഞ്ഞു.
പക്ഷേ, സെപ്റ്റംബർ 23-ന് സ്വദേശ കന്പനികളുടെ കന്പനി നികുതി 22 ശതമാനമായി (സർച്ചാർജും സെസുമടക്കം 25.17 ശതമാനം) കുറച്ചു. ഒക്ടോബർ ഒന്നിനു ശേഷം രൂപവത്കരിക്കുന്ന മാനുഫാക്ചറിംഗ് കന്പനികൾക്കു 15 ശതമാനം (പ്രായോഗിക നികുതി 17.01 ശതമാനം) നികുതി മതിയെന്നും പ്രഖ്യാപിച്ചു.
3. ഏഞ്ചൽ നിക്ഷേപകർക്കു ചുമത്തിയ നികുതി ഓഗസ്റ്റ് 23-നു പിൻവലിച്ചു.
4. കന്പനികളുടെ സാമൂഹികോത്തരവാദ പ്രവർത്തനങ്ങളിലെ പിഴവും വീഴ്ചയും ക്രിമിനൽ കുറ്റമാക്കിയത് ഓഗസ്റ്റ് 23-നു പിൻവലിച്ചു.
5. കാറുകളുടെ രജിസ്ട്രേഷൻ ചാർജ് 600-ൽ നിന്ന് 500 രൂപയും റീരജിസ്ട്രേഷൻ ചാർജ് 15,000 രൂപയുമാക്കിയതു നീട്ടിവച്ചു.
6. സോവറിൻ ബോണ്ട് (വിദേശത്തു വിൽക്കുന്ന കടപ്പത്രം) ഇറക്കുമെന്ന പ്രഖ്യാപനം നടപ്പാക്കിയില്ല.
നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു സർക്കാർ വക്താക്കൾ പറയുന്നു.
(തുടരും)
ഇന്ത്യയുടെ ആദ്യ ബജറ്റ്
ഒന്നാം സ്വാതന്ത്ര്യസമര (1857)ത്തിനു ശേഷം ഈസ്റ്റ് ഇന്ത്യാ കന്പനിയിൽനിന്നു ബ്രിട്ടീഷ് സർക്കാർ ഇന്ത്യയുടെ ഭരണം ഏറ്റെടുത്തു. രാജപ്രതിനിധിയായി വൈസ്റോയിയെയും അദ്ദേഹത്തെ സഹായിക്കാൻ ഒരു ഇന്ത്യാ കൗൺസിലിനെയും വിക്ടോറിയ രാജ്ഞി നിയമിച്ചു. ആ കൗൺസിലിലെ ആദ്യത്തെ ധനകാര്യ അംഗമായ ജയിംസ് വിൽസണാണ് (1805-60) ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. 1860 ഫെബ്രുവരി 18-ന് ആയിരുന്നു അത്.
പദാവലി
പ്രത്യക്ഷ നികുതി
വരുമാനത്തിന്മേൽ നേരിട്ടു ചുമത്തുന്ന നികുതികളെയാണു പ്രത്യക്ഷ നികുതികൾ എന്നു വിളിക്കുന്നത്. വ്യക്തികളുടെ ആദായനികുതി, കന്പനികളുടെ ലാഭത്തിന്മേൽ ചുമത്തുന്ന കന്പനി നികുതി, ഓഹരികളും മറ്റും കൈമാറ്റം ചെയ്യുന്പോൾ ഉള്ള സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് എന്നിവയാണ് രാജ്യത്തു നിലവിലുള്ള പ്രത്യക്ഷ നികുതികൾ.
പരോക്ഷ നികുതികൾ
ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ചുമത്തുന്ന നികുതികളാണു പരോക്ഷ നികുതികൾ.
കസ്റ്റംസ് ഡ്യൂട്ടി, എക്സൈസ് ഡ്യൂട്ടി, ചരക്കുസേവന നികുതി എന്നിവയാണു കേന്ദ്രം ചുമത്തുന്ന പരോക്ഷ നികുതികൾ.
റ്റി.സി. മാത്യു
ബ്രിട്ടനിലെ യാഥാസ്ഥിതിക പാർട്ടി എംപി ആയിരുന്ന ഇയാൻ മക്ലിയോഡ് ആണ് സ്റ്റാഗ്ഫ്ലേഷൻ എന്ന വാക്ക് രൂപപ്പെടുത്തിയത്. 1965 നവംബർ 17-ന് കോമൺസ് സഭയിലെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു: “രണ്ടു ചീത്തകാര്യങ്ങൾ ഒരേസമയം നമ്മേ ഗ്രസിക്കുന്നു. ഒരുവശത്തു പണപ്പെരുപ്പവും മറുവശത്തു സാന്പത്തിക മുരടിപ്പും. ഒരു ‘സ്റ്റാഗ്ഫ്ലേഷൻ’അവസ്ഥ’’.
ഹാരൾഡ് വിൽസന്റെ ലേബർ സർക്കാരിനെതിരേ നടത്തിയ വിമർശനത്തിലെ ആ പ്രയോഗം പിന്നീട് ധനശാസ്ത്രജ്ഞരും നിരീക്ഷകരും ധാരാളം ഉപയോഗിച്ചു. കഴിഞ്ഞ നവംബറിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഒരു ലേഖനത്തിൽ ഇന്ത്യ സ്റ്റാഗ്ഫ്ലേഷൻ വക്കിലാണെന്ന് എഴുതി. തുടർന്നുള്ള ആഴ്ചകളിൽ പുറത്തുവന്ന കണക്കുകൾ 87 വയസ് കഴിഞ്ഞ സിംഗിന്റെ നിരീക്ഷണത്തെ ശരിവച്ചു.
സാഹചര്യം ഗുരുതരമാണെന്നു സർക്കാരും മനസിലാക്കുന്നതായി വേണം കരുതാൻ. ഇക്കഴിഞ്ഞ ആഴ്ചകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ബജറ്റിനു പ്രാരംഭമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകി. സാധാരണ ധനമന്ത്രിയാണ് വ്യവസായികൾ, ധനശാസ്ത്രജ്ഞർ, ബാങ്കർമാർ തുടങ്ങി വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തുന്നത്. ബജറ്റിൽനിന്നു വിവിധ വിഭാഗങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ മനസിലാക്കുകയും നിർദേശങ്ങൾ ശ്രവിക്കുകയുമാണ് ഈ ചർച്ചകളുടെ ലക്ഷ്യം. ഇത്തവണ ധനമന്ത്രിക്കു പകരം മോദിതന്നെ ഈ ചർച്ചകൾ നയിച്ചതു സാന്പത്തികരംഗത്തെ പ്രശ്നങ്ങളുടെ ഗൗരവം അദ്ദേഹം ഉൾക്കൊണ്ടതിന്റെ ഫലമാകണം.
രണ്ടാഴ്ചയോളം മോദി ബജറ്റുമായി ബന്ധപ്പെട്ട വിവിധ ചർച്ചകളും ആശയവിനിമയങ്ങളും നടത്തി. 13 വ്യത്യസ്ത വിഭാഗങ്ങളെ ശ്രവിച്ചു. ധനമന്ത്രി നിർമല സീതാരാമൻ ബിജെപിയിൽ വിവിധ തലത്തിലുള്ളവരുമായി ബജറ്റ് സംബന്ധിച്ച ചർച്ചകൾ നടത്തി.
നിർമല സീതാരാമൻ കഴിഞ്ഞ ജൂലൈ അഞ്ചിന് അവതരിപ്പിച്ച ബജറ്റിലെ പ്രധാനപ്പെട്ട പല നിർദേശങ്ങളും പിന്നീടു തിരുത്തേണ്ടിവന്നു. മാത്രവുമല്ല സർക്കാർ വരുമാനത്തെ സാരമായി ബാധിക്കാവുന്ന വിധം കന്പനി നികുതിയിൽ വലിയ ഇളവും പിന്നീടു പ്രഖ്യാപിച്ചു. സാന്പത്തിക ഉത്തേജനത്തിനായി മൂന്നുതവണ നടത്തിയ പ്രഖ്യാപനങ്ങൾ ചേർന്നപ്പോൾ പൊതു ബജറ്റ് ഏതാണ്ടു വിസ്മൃതമായി.
ഇത്തവണ പ്രധാനമന്ത്രി നേരിട്ടു ബജറ്റ് കാര്യത്തിൽ ശ്രദ്ധചെലുത്തുന്നതു പൊതുവേ വലിയ പ്രതീക്ഷ ഉണർത്തിയിട്ടുണ്ട്. മുരടിപ്പിൽനിന്നു കരകയറാനും വിലക്കയറ്റം നിയന്ത്രിക്കാനും പറ്റിയ നടപടികൾ എല്ലാവരും ബജറ്റിൽ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വർഷം മുഴുവൻ സാന്പത്തിക മുരടിപ്പിനെ നിഷേധിക്കുകയായിരുന്നു ഗവൺമെന്റ്. പിന്നീട് അതിന്റെ കാരണം സംബന്ധിച്ച നിഗമനത്തിലും യാഥാർഥ്യത്തിനു നിരക്കാത്ത നിലപാടായി. അതുകൊണ്ടുതന്നെ പരിഹാര നടപടികൾ എന്ന പേരിൽ അവതരിപ്പിച്ച പാക്കേജുകൾ പാളിപ്പോയി.
തിരുത്തിയ ബജറ്റ് നിർദേശങ്ങൾ
2019-20 ലെ പൊതുബജറ്റിൽ പ്രഖ്യാപിച്ചശേഷം പിൻവലിച്ചതും തിരുത്തിയതുമായ നിർദേശങ്ങൾ.
1. വിദേശ, സ്വദേശ ഓഹരി നിക്ഷേപകരുടെ മൂലധനാദായത്തിനുള്ള നികുതിക്കു ചുമത്തിയ സർചാർജ്.
2. കന്പനി നികുതി നിരക്ക് കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ബജറ്റിൽ പറഞ്ഞു.
പക്ഷേ, സെപ്റ്റംബർ 23-ന് സ്വദേശ കന്പനികളുടെ കന്പനി നികുതി 22 ശതമാനമായി (സർച്ചാർജും സെസുമടക്കം 25.17 ശതമാനം) കുറച്ചു. ഒക്ടോബർ ഒന്നിനു ശേഷം രൂപവത്കരിക്കുന്ന മാനുഫാക്ചറിംഗ് കന്പനികൾക്കു 15 ശതമാനം (പ്രായോഗിക നികുതി 17.01 ശതമാനം) നികുതി മതിയെന്നും പ്രഖ്യാപിച്ചു.
3. ഏഞ്ചൽ നിക്ഷേപകർക്കു ചുമത്തിയ നികുതി ഓഗസ്റ്റ് 23-നു പിൻവലിച്ചു.
4. കന്പനികളുടെ സാമൂഹികോത്തരവാദ പ്രവർത്തനങ്ങളിലെ പിഴവും വീഴ്ചയും ക്രിമിനൽ കുറ്റമാക്കിയത് ഓഗസ്റ്റ് 23-നു പിൻവലിച്ചു.
5. കാറുകളുടെ രജിസ്ട്രേഷൻ ചാർജ് 600-ൽ നിന്ന് 500 രൂപയും റീരജിസ്ട്രേഷൻ ചാർജ് 15,000 രൂപയുമാക്കിയതു നീട്ടിവച്ചു.
6. സോവറിൻ ബോണ്ട് (വിദേശത്തു വിൽക്കുന്ന കടപ്പത്രം) ഇറക്കുമെന്ന പ്രഖ്യാപനം നടപ്പാക്കിയില്ല.
നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു സർക്കാർ വക്താക്കൾ പറയുന്നു.
(തുടരും)
ഇന്ത്യയുടെ ആദ്യ ബജറ്റ്
ഒന്നാം സ്വാതന്ത്ര്യസമര (1857)ത്തിനു ശേഷം ഈസ്റ്റ് ഇന്ത്യാ കന്പനിയിൽനിന്നു ബ്രിട്ടീഷ് സർക്കാർ ഇന്ത്യയുടെ ഭരണം ഏറ്റെടുത്തു. രാജപ്രതിനിധിയായി വൈസ്റോയിയെയും അദ്ദേഹത്തെ സഹായിക്കാൻ ഒരു ഇന്ത്യാ കൗൺസിലിനെയും വിക്ടോറിയ രാജ്ഞി നിയമിച്ചു. ആ കൗൺസിലിലെ ആദ്യത്തെ ധനകാര്യ അംഗമായ ജയിംസ് വിൽസണാണ് (1805-60) ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. 1860 ഫെബ്രുവരി 18-ന് ആയിരുന്നു അത്.
പദാവലി
പ്രത്യക്ഷ നികുതി
വരുമാനത്തിന്മേൽ നേരിട്ടു ചുമത്തുന്ന നികുതികളെയാണു പ്രത്യക്ഷ നികുതികൾ എന്നു വിളിക്കുന്നത്. വ്യക്തികളുടെ ആദായനികുതി, കന്പനികളുടെ ലാഭത്തിന്മേൽ ചുമത്തുന്ന കന്പനി നികുതി, ഓഹരികളും മറ്റും കൈമാറ്റം ചെയ്യുന്പോൾ ഉള്ള സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് എന്നിവയാണ് രാജ്യത്തു നിലവിലുള്ള പ്രത്യക്ഷ നികുതികൾ.
പരോക്ഷ നികുതികൾ
ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ചുമത്തുന്ന നികുതികളാണു പരോക്ഷ നികുതികൾ.
കസ്റ്റംസ് ഡ്യൂട്ടി, എക്സൈസ് ഡ്യൂട്ടി, ചരക്കുസേവന നികുതി എന്നിവയാണു കേന്ദ്രം ചുമത്തുന്ന പരോക്ഷ നികുതികൾ.
റ്റി.സി. മാത്യു