ലോകത്തിലെ ഏറ്റവും സന്പന്നരായ ഒരു ശതമാനം പേരുടെ സന്പത്ത് ബാക്കി 99 ശതമാനത്തിനും കൂടി ഉള്ളതിന്റെ ഇരട്ടിയിലേറെ.
ഏറ്റവും സന്പന്നരായ 2153 പേരുടെ സന്പത്ത് ഭൂമിയിലെ ജനസംഖ്യയുടെ 60 ശതമാനം വരുന്ന 460 കോടി ആൾക്കാരുടെ മൊത്തം സന്പത്തിനേക്കാൾ കൂടുതലാണ്.
ഇന്ത്യയിലെ ഏറ്റവും സന്പന്നരായ ഒരു ശതമാനത്തിന്റെ സന്പത്ത് രാജ്യത്തെ താഴെത്തട്ടിലുള്ള 95.3 കോടി ജനങ്ങളുടെ മൊത്തം സന്പത്തിന്റെ നാലിരട്ടിയിലേറെയുണ്ട്. ഇന്ത്യൻ ജനതയുടെ 70 ശതമാനമാണ് 95.3 കോടി.
നൂറുകോടി ഡോളറിലേറെ (7100 കോടി രൂപ) സന്പത്തുള്ള ഇന്ത്യക്കാരുടെ മൊത്തം സന്പത്ത് ഇന്ത്യയുടെ വാർഷിക ബജറ്റിനേക്കാൾ കൂടുതൽ വരും.
ഓക്സ്ഫാം എന്ന സന്നദ്ധസംഘടന ഇന്നലെ പുറത്തിറക്കിയ കരുതലിന്റെ സമയം (ടൈം ടു കെയർ) എന്ന റിപ്പോർട്ടിലെ ചില താരതമ്യങ്ങളാണിവ. സ്വിറ്റ്സർലൻഡിലെ ദാവോസിൽ അതിസന്പന്നരും വ്യവസായികളും രാഷ്ട്രനേതാക്കളും പങ്കെടുക്കുന്ന ലോക സാന്പത്തിക ഉച്ചകോടി തുടങ്ങുന്നതു പരിഗണിച്ചാണു റിപ്പോർട്ട് പുറത്തിറക്കിയത്. ഉച്ചകോടിയുടെ 50-ാം വർഷമാണിത്.
സാന്പത്തിക അസമത്വവും സ്ത്രീവിവേചനവും ഉൾപ്പെടുത്തിയാണ് ഓക്സ്ഫാം റിപ്പോർട്ട് തയാറാക്കിയത്.
സ്ത്രീകളുടെ അധ്വാനം
ഇന്ത്യയിലെ സ്ത്രീകളും പെൺകുട്ടികളും കൂടി ഓരോ ദിവസവും 326 കോടി മണിക്കൂർ പ്രതിഫലമില്ലാത്ത ജോലി ചെയ്യുന്നു. പാചകം, വീടുവൃത്തിയാക്കൽ, മറ്റുള്ളവരുടെ പരിചരണം, കാലിവളർത്തൽ തുടങ്ങി സ്ത്രീകളുടെ ജോലികൾക്ക് പ്രതിഫലം നല്കാറില്ല. 19 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ മൊത്ത വരുമാന (ജിഡിപി)ത്തിനു സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രതിഫലമില്ലാത്ത അധ്വാനത്തിന്റെ സംഭാവന.
ആഗോളതലത്തിൽ സ്ത്രീകളും പെൺകുട്ടികളും പ്രതിദിനം 1250 കോടി ഡോളറിന്റെ പ്രതിഫലമില്ലാത്ത അധ്വാനം നടത്തുന്നുണ്ട്. അതിന്റെ മൂല്യം വർഷം 10.8 ലക്ഷം കോടി ഡോളർ (766.8 ലക്ഷം കോടി രൂപ) വരും.
ഏറ്റവും സന്പന്നരായ 2153 പേരുടെ സന്പത്ത് ഭൂമിയിലെ ജനസംഖ്യയുടെ 60 ശതമാനം വരുന്ന 460 കോടി ആൾക്കാരുടെ മൊത്തം സന്പത്തിനേക്കാൾ കൂടുതലാണ്.
ഇന്ത്യയിലെ ഏറ്റവും സന്പന്നരായ ഒരു ശതമാനത്തിന്റെ സന്പത്ത് രാജ്യത്തെ താഴെത്തട്ടിലുള്ള 95.3 കോടി ജനങ്ങളുടെ മൊത്തം സന്പത്തിന്റെ നാലിരട്ടിയിലേറെയുണ്ട്. ഇന്ത്യൻ ജനതയുടെ 70 ശതമാനമാണ് 95.3 കോടി.
നൂറുകോടി ഡോളറിലേറെ (7100 കോടി രൂപ) സന്പത്തുള്ള ഇന്ത്യക്കാരുടെ മൊത്തം സന്പത്ത് ഇന്ത്യയുടെ വാർഷിക ബജറ്റിനേക്കാൾ കൂടുതൽ വരും.
ഓക്സ്ഫാം എന്ന സന്നദ്ധസംഘടന ഇന്നലെ പുറത്തിറക്കിയ കരുതലിന്റെ സമയം (ടൈം ടു കെയർ) എന്ന റിപ്പോർട്ടിലെ ചില താരതമ്യങ്ങളാണിവ. സ്വിറ്റ്സർലൻഡിലെ ദാവോസിൽ അതിസന്പന്നരും വ്യവസായികളും രാഷ്ട്രനേതാക്കളും പങ്കെടുക്കുന്ന ലോക സാന്പത്തിക ഉച്ചകോടി തുടങ്ങുന്നതു പരിഗണിച്ചാണു റിപ്പോർട്ട് പുറത്തിറക്കിയത്. ഉച്ചകോടിയുടെ 50-ാം വർഷമാണിത്.
സാന്പത്തിക അസമത്വവും സ്ത്രീവിവേചനവും ഉൾപ്പെടുത്തിയാണ് ഓക്സ്ഫാം റിപ്പോർട്ട് തയാറാക്കിയത്.
സ്ത്രീകളുടെ അധ്വാനം
ഇന്ത്യയിലെ സ്ത്രീകളും പെൺകുട്ടികളും കൂടി ഓരോ ദിവസവും 326 കോടി മണിക്കൂർ പ്രതിഫലമില്ലാത്ത ജോലി ചെയ്യുന്നു. പാചകം, വീടുവൃത്തിയാക്കൽ, മറ്റുള്ളവരുടെ പരിചരണം, കാലിവളർത്തൽ തുടങ്ങി സ്ത്രീകളുടെ ജോലികൾക്ക് പ്രതിഫലം നല്കാറില്ല. 19 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ മൊത്ത വരുമാന (ജിഡിപി)ത്തിനു സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രതിഫലമില്ലാത്ത അധ്വാനത്തിന്റെ സംഭാവന.
ആഗോളതലത്തിൽ സ്ത്രീകളും പെൺകുട്ടികളും പ്രതിദിനം 1250 കോടി ഡോളറിന്റെ പ്രതിഫലമില്ലാത്ത അധ്വാനം നടത്തുന്നുണ്ട്. അതിന്റെ മൂല്യം വർഷം 10.8 ലക്ഷം കോടി ഡോളർ (766.8 ലക്ഷം കോടി രൂപ) വരും.