കലിഫോർണിയ: ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പിൽ പരസ്യം കൊണ്ടുവരാനുള്ള നീക്കത്തിൽനിന്നു ഫേസ്ബുക്ക് പിന്മാറിയതായി റിപ്പോർട്ട്. പദ്ധതി നടപ്പിലാക്കാൻ നിയോഗിച്ച ടീമിനെ കന്പനി പിൻവലിച്ചെന്നും പരസ്യം സന്നിവേശിപ്പിക്കാനുള്ള കോഡ് വാട്സ്ആപ്പിൽനിന്നു നീക്കം ചെയ്തെന്നും വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു.
വാട്സ്ആപ് സ്റ്റാറ്റസിൽ പരസ്യം ഉൾപ്പെടുത്താനായിരുന്നു ഫേസ്ബുക്ക് പദ്ധതിയിട്ടിരുന്നത്. ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പിൽ പരസ്യം കൊണ്ടുവരുന്നതിലൂടെയുണ്ടാകുന്ന വലിയ വരുമാനം ലക്ഷ്യംവച്ചായിരുന്നു നീക്കം. എന്നാൽ, ഈ നീക്കത്തിൽ പ്രതിഷേധിച്ചു വാട്സ്ആപ് സ്ഥാപകരായ ജാൻ കോമും ബ്രയാൻ ആക്ഷനും രണ്ടു വർഷം മുന്പ് കന്പനി വിട്ടു. പരസ്യം വരുന്നതിലൂടെ വാട്സ്ആപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറായ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ ദുർബലപ്പെടുമെന്നും വാട്സ്ആപ്പിന്റെ ലക്ഷ്യംതന്നെ തകരുമെന്നുമായിരുന്നു ബ്രയാന്റെയും ജാൻകോമിന്റെയും വാദം.
ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് പണക്കൊതിയനാണെന്നും അതുകൊണ്ടാണ് വാട്സ്ആപ്പിൽനിന്നു വരുമാനമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും ബ്രയാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം, വാട്സ്ആപ്പിൽ പരസ്യം കൊണ്ടുവരാനുള്ള നീക്കത്തിൽനിന്നുള്ള പിന്മാറ്റം സംബന്ധിച്ച് ഒൗദ്യോഗികമായ അറിയിപ്പൊന്നും കന്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
വാട്സ്ആപ് സ്റ്റാറ്റസിൽ പരസ്യം ഉൾപ്പെടുത്താനായിരുന്നു ഫേസ്ബുക്ക് പദ്ധതിയിട്ടിരുന്നത്. ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പിൽ പരസ്യം കൊണ്ടുവരുന്നതിലൂടെയുണ്ടാകുന്ന വലിയ വരുമാനം ലക്ഷ്യംവച്ചായിരുന്നു നീക്കം. എന്നാൽ, ഈ നീക്കത്തിൽ പ്രതിഷേധിച്ചു വാട്സ്ആപ് സ്ഥാപകരായ ജാൻ കോമും ബ്രയാൻ ആക്ഷനും രണ്ടു വർഷം മുന്പ് കന്പനി വിട്ടു. പരസ്യം വരുന്നതിലൂടെ വാട്സ്ആപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറായ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഫീച്ചർ ദുർബലപ്പെടുമെന്നും വാട്സ്ആപ്പിന്റെ ലക്ഷ്യംതന്നെ തകരുമെന്നുമായിരുന്നു ബ്രയാന്റെയും ജാൻകോമിന്റെയും വാദം.
ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് പണക്കൊതിയനാണെന്നും അതുകൊണ്ടാണ് വാട്സ്ആപ്പിൽനിന്നു വരുമാനമുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും ബ്രയാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേസമയം, വാട്സ്ആപ്പിൽ പരസ്യം കൊണ്ടുവരാനുള്ള നീക്കത്തിൽനിന്നുള്ള പിന്മാറ്റം സംബന്ധിച്ച് ഒൗദ്യോഗികമായ അറിയിപ്പൊന്നും കന്പനിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.