കൊച്ചി: പ്ലാസ്റ്റിക് നിരോധനത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസ്പോസിബിൾ ഗ്ലാസ് നിർമാതാക്കളായ സ്പ്രൗട്ട് പ്രൈവറ്റ് ലിമിറ്റഡ് കന്പനി നൽകിയ ഹർജിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പേപ്പർ കൊണ്ടുള്ള ഗ്ലാസുകളാണു തങ്ങൾ നിർമിക്കുന്നതെന്നും പ്ലാസ്റ്റിക് നിരോധനത്തിൽനിന്ന് ഒഴിവാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കാമെന്നും ഹർജിക്കാർ വ്യക്തമാക്കി. തുടർന്നാണു മലിനീകരണ നിയന്ത്രണ ബോർഡിനോടു പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. ഹർജി ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കാമെന്നും ഹർജിക്കാർ വ്യക്തമാക്കി. തുടർന്നാണു മലിനീകരണ നിയന്ത്രണ ബോർഡിനോടു പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. ഹർജി ഈ മാസം 23ന് വീണ്ടും പരിഗണിക്കും.