വിപണി വിശേഷം / കെ.ബി. ഉദയഭാനു
ഏലം വിളവെടുപ്പ്സജീവം, ലേലകേന്ദ്രങ്ങളിൽ ചരക്ക്പ്രവാഹം, വാങ്ങലുകാർ മത്സരിച്ച് ഉത്പന്നം സംഭരിച്ചു. പുതിയ ചുക്കുമായി ഉത്പാദകർ രംഗത്ത്. ആഭ്യന്തര വിപണികളിൽ കുരുമുളകിന് പ്രതിമാസം അയ്യായിരം ടണ്ണിന്റെ ഡിമാൻഡ്. നാളികേരോത്പന്നങ്ങൾ സ്റ്റെഡിയായി നീങ്ങി. റബർവിപണി 13,200ലെ പ്രതിരോധം തകർത്തു. സ്വർണവിലയിൽ ചാഞ്ചാട്ടം.
ഏലം
ഡിസംബറിലെ മികച്ച കാലാവസ്ഥ ഹൈറേഞ്ചിലെ ഏലം തോട്ടങ്ങളെ സജീവമാക്കി. വിളവെടുപ്പ് ഊർജിതമായതിനൊപ്പം പുതിയവിള ലേലത്തിന് ഇറക്കാനും ഉത്പാദകർ ഉത്സാഹിച്ചു. നടപ്പ് സീസണിൽ ഒറ്റ ദിവസം 127 ടൺ ഏലക്ക ലേലത്തിന് ഇറങ്ങിയതിൽ നിന്നു വ്യക്തം, ഇക്കുറി ബംപർ വിളവാണ്. പതിവിലും അല്പം വൈകിയാണ് സീസൺ തുടങ്ങിയത്.
റിക്കാർഡായ 7000 രൂപവരെ ഏലം ഈ വർഷം ഉയർന്നത് കർഷകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. കർഷകർ കരുതലോടെയാണു നീങ്ങുന്നത്. കൃത്യമായ ജലസേചനം, കീടനാശി പ്രയോഗങ്ങൾ, വള പ്രയോഗം എല്ലാം ഒത്തുചേർന്നത് ഉത്പാദനം ഉയർത്തി. ചില ദിവസങ്ങളിൽ 75,000 കിലോയ്ക്കു മുകളിൽ ഏലം ലേലത്തിന് ഇറങ്ങി. എന്നിട്ടും വിപണി ആടി ഉലഞ്ഞില്ല. കിലോഗ്രാമിന് 3200 രൂപയ്ക്കു മുകളിൽ പിടിച്ചുനിന്നു. ആഭ്യന്തര -വിദേശ ഡിമാൻഡിൽ ശനിയാഴ്ച് വില 3500 രൂപയായി കയറി.
ഗ്വാട്ടിമാലയിൽ ഉത്പാദനം ചുരുങ്ങുമെന്ന സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. അവധി വ്യാപാരത്തിൽ ഏലം തളർച്ചയിൽനിന്ന് ബുള്ളിഷ് മൂഡിലേയ്ക്കു തിരിഞ്ഞത് നിക്ഷേപകരെ ആകർഷിച്ചു. അവസാന റൗണ്ടിൽ വിളവെടുപ്പ് പൂർത്തിയാവുന്നതോടെ ഉയർന്ന റേഞ്ചിലേക്ക് ഏലം ചുവടുവയ്ക്കാം. ക്രിസ്മസ് ആവശ്യങ്ങൾക്കുള്ള ചരക്കു സംഭരണം പൂർത്തിയാക്കി ഈവാരം വൻകിടക്കാർ രംഗം വിടും. കയറ്റുമതിക്കാർ സംഭരണം തുടരും.
ചുക്ക്
പുതിയ ചുക്ക് വില്പനയ്ക്ക് ഇറക്കുന്ന തിരക്കിലാണ് ഉത്പാദന മേഖല. ഉത്സവ വേളയായതിനാൽ വില്പനത്തോത് ഉയർന്നു. പച്ച ഇഞ്ചിവില ഉയർന്നതിനാൽ ചുക്കിനും ആകർഷകമായ വില ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് വില്പനക്കാർ. ഉത്തരേന്ത്യയിൽ ശൈത്യം ശക്തമായതിനാൽ ചുക്കിന് ആവശ്യം വർധിച്ചു. കയറ്റുമതിക്കാർ ഗൾഫ് ഷിപ്മെന്റ് മുന്നിൽക്കണ്ട് മികച്ചയിനം ശേഖരിച്ചു. കൊച്ചിയിൽ ചുക്ക് വില 25,000 ‐ 27,000 രൂപ.
കുരുമുളക്
ഡിസംബറിൽ കുരുമുളകിന് ആഭ്യന്തര ആവശ്യം വർധിച്ചു. ആഭ്യന്തര വിപണിയിൽ നിലവിൽ 5000 ടൺ കുരുമുളകിന്റെ വില്പനയാണ് കണക്ക്കൂട്ടുന്നത്. പുതുവത്സരംവരെ ബംപർ കച്ചവടങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിനിടെ കഴിഞ്ഞ വർഷം പ്രളയകാലത്ത് കേടു സംഭവിച്ച മുളക് ഒരു ദേശീയ ഏജൻസി വില്പനയ്ക്ക്എത്തിച്ചെങ്കിലും വ്യാപാരികൾ ഇതിൽ താത്പര്യം കാണിച്ചില്ല.
എന്നാൽ തമിഴ്നാട്ടിൽനിന്നുള്ള വാങ്ങലുകാർ ഈ ചരക്ക് ശേഖരിക്കാനുള്ള നീക്കത്തിലാണ്. ഹൈറേഞ്ച്, വയനാടൻ കുരുമുളക് ലഭ്യത ചുരുങ്ങിയതിനാൽ നിരക്ക് വീണ്ടും വർധിച്ച് 35,600 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻവില ടണ്ണിന് 5100 ഡോളറാണ്.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വില നേരിയ റേഞ്ചിൽ കയറി ഇറങ്ങി. എണ്ണവിപണി ചൂടുപിടിക്കാഞ്ഞത് മില്ലുകാരെ പ്രതിസന്ധിയിലാക്കി. കൊച്ചിയിൽ വെളിച്ചെണ്ണ 14,750ലും കൊപ്ര 9910രൂപയിലുമാണ്. പാം ഓയിൽ ഇറങ്ങുമതി 17 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്.
കൊച്ചിയിൽ പാം ഓയിൽ 8120 രൂപയിലാണ്.
റബർ
ഇന്ത്യൻ റബർ വിപണി ഒടുവിൽ 13,200ലെ പ്രതിരോധം തകർത്ത് 13,300 ൽ വ്യാപാരം നടന്നു. ടയർ ലോബി വിലക്കയറ്റം പിടിച്ചുനിർത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ക്വട്ടേഷൻ നിരക്ക് ഉയർത്തിയത്.
ടാപ്പിംഗ് രംഗം സജീവമെങ്കിലും കരുതലോടെയാണ് ഉത്പാദകർ ഷീറ്റ് ഇറക്കുന്നത്. ഓഫ്സീസണിലെ ഉയർന്ന വിലയെ ഉറ്റു നോക്കുകയാണ് കാർഷികമേഖല. ക്രിസ്മസ് അടുത്തിട്ടും കുറഞ്ഞ അളവിലാണ് റബർ വില്പനയ്ക്ക്എത്തിയത്. ടോക്കോമിൽ റബർവില കിലോ 176 യെന്നിലാണ്. ഉണർവ് കണക്കിലെടുത്താൽ 182-188യെന്നിലേക്കു സഞ്ചരിക്കാം.
സ്വർണം
സ്വർണവില കയറിയിറങ്ങി. 28,120 രൂപയിൽനിന്നു പവൻ ഒരവസരത്തിൽ 28,000 ലേക്കു താഴ്ന്നശേഷം ശനിയാഴ്ച 28,240 രൂപയായി. ഒരു ഗ്രാമിനു വില 3530 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1459 ഡോളറിൽനിന്ന് 1475 ലേക്ക് ഉയർന്നു.
ഏലം വിളവെടുപ്പ്സജീവം, ലേലകേന്ദ്രങ്ങളിൽ ചരക്ക്പ്രവാഹം, വാങ്ങലുകാർ മത്സരിച്ച് ഉത്പന്നം സംഭരിച്ചു. പുതിയ ചുക്കുമായി ഉത്പാദകർ രംഗത്ത്. ആഭ്യന്തര വിപണികളിൽ കുരുമുളകിന് പ്രതിമാസം അയ്യായിരം ടണ്ണിന്റെ ഡിമാൻഡ്. നാളികേരോത്പന്നങ്ങൾ സ്റ്റെഡിയായി നീങ്ങി. റബർവിപണി 13,200ലെ പ്രതിരോധം തകർത്തു. സ്വർണവിലയിൽ ചാഞ്ചാട്ടം.
ഏലം
ഡിസംബറിലെ മികച്ച കാലാവസ്ഥ ഹൈറേഞ്ചിലെ ഏലം തോട്ടങ്ങളെ സജീവമാക്കി. വിളവെടുപ്പ് ഊർജിതമായതിനൊപ്പം പുതിയവിള ലേലത്തിന് ഇറക്കാനും ഉത്പാദകർ ഉത്സാഹിച്ചു. നടപ്പ് സീസണിൽ ഒറ്റ ദിവസം 127 ടൺ ഏലക്ക ലേലത്തിന് ഇറങ്ങിയതിൽ നിന്നു വ്യക്തം, ഇക്കുറി ബംപർ വിളവാണ്. പതിവിലും അല്പം വൈകിയാണ് സീസൺ തുടങ്ങിയത്.
റിക്കാർഡായ 7000 രൂപവരെ ഏലം ഈ വർഷം ഉയർന്നത് കർഷകരുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. കർഷകർ കരുതലോടെയാണു നീങ്ങുന്നത്. കൃത്യമായ ജലസേചനം, കീടനാശി പ്രയോഗങ്ങൾ, വള പ്രയോഗം എല്ലാം ഒത്തുചേർന്നത് ഉത്പാദനം ഉയർത്തി. ചില ദിവസങ്ങളിൽ 75,000 കിലോയ്ക്കു മുകളിൽ ഏലം ലേലത്തിന് ഇറങ്ങി. എന്നിട്ടും വിപണി ആടി ഉലഞ്ഞില്ല. കിലോഗ്രാമിന് 3200 രൂപയ്ക്കു മുകളിൽ പിടിച്ചുനിന്നു. ആഭ്യന്തര -വിദേശ ഡിമാൻഡിൽ ശനിയാഴ്ച് വില 3500 രൂപയായി കയറി.
ഗ്വാട്ടിമാലയിൽ ഉത്പാദനം ചുരുങ്ങുമെന്ന സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. അവധി വ്യാപാരത്തിൽ ഏലം തളർച്ചയിൽനിന്ന് ബുള്ളിഷ് മൂഡിലേയ്ക്കു തിരിഞ്ഞത് നിക്ഷേപകരെ ആകർഷിച്ചു. അവസാന റൗണ്ടിൽ വിളവെടുപ്പ് പൂർത്തിയാവുന്നതോടെ ഉയർന്ന റേഞ്ചിലേക്ക് ഏലം ചുവടുവയ്ക്കാം. ക്രിസ്മസ് ആവശ്യങ്ങൾക്കുള്ള ചരക്കു സംഭരണം പൂർത്തിയാക്കി ഈവാരം വൻകിടക്കാർ രംഗം വിടും. കയറ്റുമതിക്കാർ സംഭരണം തുടരും.
ചുക്ക്
പുതിയ ചുക്ക് വില്പനയ്ക്ക് ഇറക്കുന്ന തിരക്കിലാണ് ഉത്പാദന മേഖല. ഉത്സവ വേളയായതിനാൽ വില്പനത്തോത് ഉയർന്നു. പച്ച ഇഞ്ചിവില ഉയർന്നതിനാൽ ചുക്കിനും ആകർഷകമായ വില ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് വില്പനക്കാർ. ഉത്തരേന്ത്യയിൽ ശൈത്യം ശക്തമായതിനാൽ ചുക്കിന് ആവശ്യം വർധിച്ചു. കയറ്റുമതിക്കാർ ഗൾഫ് ഷിപ്മെന്റ് മുന്നിൽക്കണ്ട് മികച്ചയിനം ശേഖരിച്ചു. കൊച്ചിയിൽ ചുക്ക് വില 25,000 ‐ 27,000 രൂപ.
കുരുമുളക്
ഡിസംബറിൽ കുരുമുളകിന് ആഭ്യന്തര ആവശ്യം വർധിച്ചു. ആഭ്യന്തര വിപണിയിൽ നിലവിൽ 5000 ടൺ കുരുമുളകിന്റെ വില്പനയാണ് കണക്ക്കൂട്ടുന്നത്. പുതുവത്സരംവരെ ബംപർ കച്ചവടങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിനിടെ കഴിഞ്ഞ വർഷം പ്രളയകാലത്ത് കേടു സംഭവിച്ച മുളക് ഒരു ദേശീയ ഏജൻസി വില്പനയ്ക്ക്എത്തിച്ചെങ്കിലും വ്യാപാരികൾ ഇതിൽ താത്പര്യം കാണിച്ചില്ല.
എന്നാൽ തമിഴ്നാട്ടിൽനിന്നുള്ള വാങ്ങലുകാർ ഈ ചരക്ക് ശേഖരിക്കാനുള്ള നീക്കത്തിലാണ്. ഹൈറേഞ്ച്, വയനാടൻ കുരുമുളക് ലഭ്യത ചുരുങ്ങിയതിനാൽ നിരക്ക് വീണ്ടും വർധിച്ച് 35,600 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻവില ടണ്ണിന് 5100 ഡോളറാണ്.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വില നേരിയ റേഞ്ചിൽ കയറി ഇറങ്ങി. എണ്ണവിപണി ചൂടുപിടിക്കാഞ്ഞത് മില്ലുകാരെ പ്രതിസന്ധിയിലാക്കി. കൊച്ചിയിൽ വെളിച്ചെണ്ണ 14,750ലും കൊപ്ര 9910രൂപയിലുമാണ്. പാം ഓയിൽ ഇറങ്ങുമതി 17 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്.
കൊച്ചിയിൽ പാം ഓയിൽ 8120 രൂപയിലാണ്.
റബർ
ഇന്ത്യൻ റബർ വിപണി ഒടുവിൽ 13,200ലെ പ്രതിരോധം തകർത്ത് 13,300 ൽ വ്യാപാരം നടന്നു. ടയർ ലോബി വിലക്കയറ്റം പിടിച്ചുനിർത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ക്വട്ടേഷൻ നിരക്ക് ഉയർത്തിയത്.
ടാപ്പിംഗ് രംഗം സജീവമെങ്കിലും കരുതലോടെയാണ് ഉത്പാദകർ ഷീറ്റ് ഇറക്കുന്നത്. ഓഫ്സീസണിലെ ഉയർന്ന വിലയെ ഉറ്റു നോക്കുകയാണ് കാർഷികമേഖല. ക്രിസ്മസ് അടുത്തിട്ടും കുറഞ്ഞ അളവിലാണ് റബർ വില്പനയ്ക്ക്എത്തിയത്. ടോക്കോമിൽ റബർവില കിലോ 176 യെന്നിലാണ്. ഉണർവ് കണക്കിലെടുത്താൽ 182-188യെന്നിലേക്കു സഞ്ചരിക്കാം.
സ്വർണം
സ്വർണവില കയറിയിറങ്ങി. 28,120 രൂപയിൽനിന്നു പവൻ ഒരവസരത്തിൽ 28,000 ലേക്കു താഴ്ന്നശേഷം ശനിയാഴ്ച 28,240 രൂപയായി. ഒരു ഗ്രാമിനു വില 3530 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1459 ഡോളറിൽനിന്ന് 1475 ലേക്ക് ഉയർന്നു.