മുംബൈ: ഡ്രോണ്‍ നിർമാണ സ്റ്റാർട്ടപ്പിൽ നിക്ഷേപമിറക്കി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കന്പനിയായ റിലയൻസ് ഇൻഡസ്ട്രീസ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന അസ്റ്റീരിയ എയ്റോ സ്പേസിലാണ് കന്പനി 23 കോടിയുടെ നിക്ഷേപം നടത്തിയിരിക്കുന്നത്.
ഇതോടെ അസ്റ്റീരിയയുടെ 52 ശതമാനം ഓഹരികൾ റിലയൻസിന്റെ കൈവശമായി. അസ്റ്റീരിയയുടെ എ 200 ഡ്രോണിന് അടുത്തിടെ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ താത്കാലിക പ്രവർത്തനാനുമതി നൽകിയിരുന്നു. സെൽ ടവറുകളുടെ നീരീക്ഷണം, നിർമാണ പ്ലാന്റുകളിലെ നിരീക്ഷണം, ഭാരംകുറഞ്ഞ വസ്തുക്കളുടെ വിതരണം തുടങ്ങിയ ജോലികൾ ചെയ്യാൻ രണ്ടു കിലോഗ്രാമിൽ താഴെ ഭാരമുള്ള എ200 ഡ്രോണിനെ ഉപയോഗിക്കാനാകും. ഈ സാഹചര്യം മുന്നിൽക്കണ്ടാണ് റിലയൻസിന്റെ നീക്കം.
2021 ഡിസംബറിനുള്ളിൽ അസ്റ്റീരിയ, ചില നിർണായക നേട്ടങ്ങൾ സ്വന്തമാക്കിയാൽ സ്റ്റാർട്ടപ്പിൽ 125 കോടിയുടെ നിക്ഷേപം കൂടി നടത്തുമെന്നു റിലയൻസ് അറിയിച്ചു. ഈ നിക്ഷേപ പദ്ധതി യാഥാർഥ്യമായാൽ അസ്റ്റീരിയയുടെ 87 ശതമാനം ഓഹരികൾ റിലയൻസ് സ്വന്തമാക്കും. ടാറ്റ, മഹീന്ദ്ര, തുടങ്ങിയ വന്പന്മാരും നേരത്തെ ഡ്രോണ്‍ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിരുന്നു.
ഇതോടെ അസ്റ്റീരിയയുടെ 52 ശതമാനം ഓഹരികൾ റിലയൻസിന്റെ കൈവശമായി. അസ്റ്റീരിയയുടെ എ 200 ഡ്രോണിന് അടുത്തിടെ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ താത്കാലിക പ്രവർത്തനാനുമതി നൽകിയിരുന്നു. സെൽ ടവറുകളുടെ നീരീക്ഷണം, നിർമാണ പ്ലാന്റുകളിലെ നിരീക്ഷണം, ഭാരംകുറഞ്ഞ വസ്തുക്കളുടെ വിതരണം തുടങ്ങിയ ജോലികൾ ചെയ്യാൻ രണ്ടു കിലോഗ്രാമിൽ താഴെ ഭാരമുള്ള എ200 ഡ്രോണിനെ ഉപയോഗിക്കാനാകും. ഈ സാഹചര്യം മുന്നിൽക്കണ്ടാണ് റിലയൻസിന്റെ നീക്കം.
2021 ഡിസംബറിനുള്ളിൽ അസ്റ്റീരിയ, ചില നിർണായക നേട്ടങ്ങൾ സ്വന്തമാക്കിയാൽ സ്റ്റാർട്ടപ്പിൽ 125 കോടിയുടെ നിക്ഷേപം കൂടി നടത്തുമെന്നു റിലയൻസ് അറിയിച്ചു. ഈ നിക്ഷേപ പദ്ധതി യാഥാർഥ്യമായാൽ അസ്റ്റീരിയയുടെ 87 ശതമാനം ഓഹരികൾ റിലയൻസ് സ്വന്തമാക്കും. ടാറ്റ, മഹീന്ദ്ര, തുടങ്ങിയ വന്പന്മാരും നേരത്തെ ഡ്രോണ്‍ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിരുന്നു.