കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന മറികടക്കാൻ വ്യാജന്മാർ ഗ്രാമങ്ങളില്‍ സജീവമാകുന്നു. നഗരപരിധിയില്‍ ഗുണമേന്മയുള്ള വെളിച്ചെണ്ണ വിതരണം ചെയ്യുന്ന സംഘം ഗ്രാമമേഖലകളിലാണ് വ്യാജ വെളിച്ചെണ്ണ കൂടുതലായും വില്‍ക്കുന്നത്. ഇത് സംബന്ധിച്ചു കൂടുതൽ പരിശോധന നടത്താൽ തീരുമാനിച്ചതായി ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷ്യസുരക്ഷാവിഭാഗം ആറു ബ്രാന്‍ഡുകള്‍ പിടികൂടിയിരുന്നു. ഇതു സംബന്ധിച്ച് നിര്‍മാണകമ്പനിക്കും വിതരണക്കാര്‍ക്കുമെതിരേ കേസ് ഫയല്‍ചെയ്തിട്ടുണ്ട്.
കോഴിക്കോട് വേങ്ങേരിയിലെ വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സംഭരിച്ച കേര ക്രിസ്റ്റല്‍, മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കോകോസ്, കേരാറാണി എന്നീ ബ്രാന്‍ഡുകളിലാണ് മായം കലര്‍ന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 20 നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസര്‍മാരായ വിഷ്ണു ഷാജി, ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 1000 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നാണ് ഈ വെളിച്ചെണ്ണ എത്തിച്ചത്.
കോഴിക്കോട് വേങ്ങേരിയിലെ വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സംഭരിച്ച കേര ക്രിസ്റ്റല്‍, മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കോകോസ്, കേരാറാണി എന്നീ ബ്രാന്‍ഡുകളിലാണ് മായം കലര്‍ന്നതായി കണ്ടെത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് 20 നാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസര്‍മാരായ വിഷ്ണു ഷാജി, ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 1000 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നാണ് ഈ വെളിച്ചെണ്ണ എത്തിച്ചത്.