മുംബൈ: ആഗോളസംഭവങ്ങളുടെ പേരിൽ ഓഹരികൾ കുതിച്ചു. സെൻസെക്സ് 428 പോയിന്റ് (1.05 ശതമാനം) ഉയർന്ന് 41,009.71 ലെത്തി. നിഫ്റ്റി 114.9 പോയിന്റ് (0.96 ശതമാനം) ഉയർന്ന് 12,086.7 ലെത്തി.
അമേരിക്ക - ചൈന വ്യാപാരതർക്കം തീരുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതും ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ വർധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയതുമാണു വിപണിയെ ഉത്തേജിപ്പിച്ചത്. യുഎസ്-ചൈന ധാരണ ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 65.19 ഡോളറിലേക്കു കയറാൻ സഹായിച്ചു.
ബോറിസ് ജോൺസന്റെ വിജയം ബ്രെക്സിറ്റ് വേഗം നടക്കുമെന്ന് ഉറപ്പാക്കി. ഇതേത്തുടർന്നു പൗണ്ടിനു നിരക്കുകൂടി. പൗണ്ട് നിരക്ക് 94.73 രൂപയിലേക്കുയർന്നു.
ബ്രിട്ടീഷ് ഓഹരി സൂചിക എഫ്ടിഎസ്ഇ രണ്ടുശതമാനം ഉയർച്ച കാണിച്ചു. യൂറോപ്യൻ സൂചികകളും നേട്ടത്തിലാണ്.
അമേരിക്ക - ചൈന വ്യാപാരതർക്കം തീരുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതും ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ വർധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയതുമാണു വിപണിയെ ഉത്തേജിപ്പിച്ചത്. യുഎസ്-ചൈന ധാരണ ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 65.19 ഡോളറിലേക്കു കയറാൻ സഹായിച്ചു.
ബോറിസ് ജോൺസന്റെ വിജയം ബ്രെക്സിറ്റ് വേഗം നടക്കുമെന്ന് ഉറപ്പാക്കി. ഇതേത്തുടർന്നു പൗണ്ടിനു നിരക്കുകൂടി. പൗണ്ട് നിരക്ക് 94.73 രൂപയിലേക്കുയർന്നു.
ബ്രിട്ടീഷ് ഓഹരി സൂചിക എഫ്ടിഎസ്ഇ രണ്ടുശതമാനം ഉയർച്ച കാണിച്ചു. യൂറോപ്യൻ സൂചികകളും നേട്ടത്തിലാണ്.