മുംബൈ: സാന്പത്തികരംഗത്തെ മുരടിപ്പിന്റെ രൂക്ഷത വ്യക്തമാക്കിക്കൊണ്ട് വാണിജ്യ വാഹനങ്ങളുടെ ഉത്പാദനം നവംബറിൽ കുത്തനെ ഇടിഞ്ഞു. മീഡിയം-ഹെവി വാണിജ്യ വാഹനങ്ങളുടെ ഉത്പാദനം 45.6 ശതമാനമാണു കുറഞ്ഞത്.
ട്രക്കുകൾക്കു ബിസിനസ് കുറഞ്ഞതാണു ട്രക്കു വില്പനയും അതുവഴി ട്രക്ക് ഉത്പാദനവും കുറയാൻ കാരണം. ട്രക്കുകളുടെ ഓട്ടം 30-35 ശതമാനം കുറഞ്ഞെന്ന് ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ട്രാൻസ്പോർട്ട് റിസർച്ച് ആൻഡ് ട്രെയിനിംഗ് പറയുന്നു. ട്രക്കുകളുടെ വാടക നിരക്കും കുറഞ്ഞു. ഈ വർഷം തുടക്കം മുതലേ വാടകനിരക്ക് കുറഞ്ഞു വരികയായിരുന്നു.
ദീർഘദൂര റൂട്ടുകളിൽ മടക്ക ഓട്ടത്തിനു ചരക്കുകിട്ടാൻ ദിവസങ്ങൾ കാത്തു കെട്ടി കിടക്കണം എന്നായി. ഇതോടെയാണു ട്രക്ക് വില്പനയും ഉത്പാദനവും കുറഞ്ഞത്.
ഏപ്രിലിൽ ബിഎസ്-6 മാനദണ്ഡങ്ങൾ പാലിച്ചുള്ള വാഹനങ്ങൾ പുറത്തിറങ്ങും. ബിഎസ്-6 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾക്കു വില ഗണ്യമായി കൂടും. ആ നിലയ്ക്ക് ബിഎസ്-4 വാഹനങ്ങളുടെ വില്പന വർധിക്കുമെന്നാണ് ട്രക്ക് നിർമാതാക്കൾ കരുതിയിരുന്നത്. പക്ഷേ അതുണ്ടായില്ല.
അടിസ്ഥാന സൗകര്യമേഖലയിൽ (റോഡ്, പാലം തുടങ്ങിയവ) നിർമാണ പ്രവർത്തനങ്ങൾ കുറഞ്ഞതും മൂലധനനിക്ഷേപം വർധിക്കാത്തതിനാൽ പുതിയ ഫാക്ടറികൾ അധികം ഉണ്ടാകാത്തതും കാർഷികോത്പാദനത്തിൽ കുറവു വന്നതും ട്രക്ക് ഡിമാൻഡിനെ ബാധിച്ചെന്നു നിർമാതാക്കൾ കരുതുന്നു. മിക്ക കന്പനികളിലും 35 മുതൽ 40 വരെ ദിവസത്തെ ഉത്പാദനം കെട്ടിക്കിടക്കുകയാണ്. കന്പനികൾ ഫാക്ടറികൾക്ക് ഉത്പാദന അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ട്രക്കുകൾക്കു ബിസിനസ് കുറഞ്ഞതാണു ട്രക്കു വില്പനയും അതുവഴി ട്രക്ക് ഉത്പാദനവും കുറയാൻ കാരണം. ട്രക്കുകളുടെ ഓട്ടം 30-35 ശതമാനം കുറഞ്ഞെന്ന് ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ട്രാൻസ്പോർട്ട് റിസർച്ച് ആൻഡ് ട്രെയിനിംഗ് പറയുന്നു. ട്രക്കുകളുടെ വാടക നിരക്കും കുറഞ്ഞു. ഈ വർഷം തുടക്കം മുതലേ വാടകനിരക്ക് കുറഞ്ഞു വരികയായിരുന്നു.
ദീർഘദൂര റൂട്ടുകളിൽ മടക്ക ഓട്ടത്തിനു ചരക്കുകിട്ടാൻ ദിവസങ്ങൾ കാത്തു കെട്ടി കിടക്കണം എന്നായി. ഇതോടെയാണു ട്രക്ക് വില്പനയും ഉത്പാദനവും കുറഞ്ഞത്.
ഏപ്രിലിൽ ബിഎസ്-6 മാനദണ്ഡങ്ങൾ പാലിച്ചുള്ള വാഹനങ്ങൾ പുറത്തിറങ്ങും. ബിഎസ്-6 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങൾക്കു വില ഗണ്യമായി കൂടും. ആ നിലയ്ക്ക് ബിഎസ്-4 വാഹനങ്ങളുടെ വില്പന വർധിക്കുമെന്നാണ് ട്രക്ക് നിർമാതാക്കൾ കരുതിയിരുന്നത്. പക്ഷേ അതുണ്ടായില്ല.
അടിസ്ഥാന സൗകര്യമേഖലയിൽ (റോഡ്, പാലം തുടങ്ങിയവ) നിർമാണ പ്രവർത്തനങ്ങൾ കുറഞ്ഞതും മൂലധനനിക്ഷേപം വർധിക്കാത്തതിനാൽ പുതിയ ഫാക്ടറികൾ അധികം ഉണ്ടാകാത്തതും കാർഷികോത്പാദനത്തിൽ കുറവു വന്നതും ട്രക്ക് ഡിമാൻഡിനെ ബാധിച്ചെന്നു നിർമാതാക്കൾ കരുതുന്നു. മിക്ക കന്പനികളിലും 35 മുതൽ 40 വരെ ദിവസത്തെ ഉത്പാദനം കെട്ടിക്കിടക്കുകയാണ്. കന്പനികൾ ഫാക്ടറികൾക്ക് ഉത്പാദന അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.