സിംഗപ്പൂർ: ഇന്ത്യയുടെ വളർച്ച ഇനിയും കുറയുമെന്നു ജാപ്പനീസ് ധനകാര്യ സേവന കന്പനി നൊമുറ. ഒക്ടോബർ-ഡിസംബർ കാലയളവിലെ ഇന്ത്യൻ വളർച്ച 4.3 ശതമാനം മാത്രമായിരിക്കുമെന്ന് നൊമുറ വിലയിരുത്തി. 2020 ജനുവരി- മാർച്ചിൽ വളർച്ച 4.7 ശതമാനമേ ആകു എന്ന് അവർ പറയുന്നു.
2019-20 ധനകാര്യവർഷം 4.7 ശതമാനവും 2020-21 ൽ 5.7 ശതമാനവും ജിഡിപി വളർച്ചയാണു നൊമുറ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ വളർച്ച സംബന്ധിച്ചു പുറത്തു വന്നവയിൽ ഏറ്റവും മോശപ്പെട്ട നിഗമനമാണിത്. റിസർവ് ബാങ്ക് അഞ്ചു ശതമാനവും ഏഷ്യൻ വികസന ബാങ്ക് 5.1 ശതമാനവും വളർച്ചയാണ് 2019-20 ൽ ഇന്ത്യക്കു പ്രതീക്ഷിക്കുന്നത്. ഐഎംഎഫും ലോക ബാങ്കും അവരുടെ പുതിയ വിലയിരുത്തൽ പുറത്തു വിട്ടിട്ടില്ല.
ബാങ്കിതര ധനകാര്യ കന്പനികളുടെ ദൗർബല്യം തുടരുന്നതുമൂലം വായ്പ ലഭ്യത കുറഞ്ഞതു വളർച്ചയെ ബാധിക്കുന്ന പ്രധാന ഘടകമായി നൊമുറ വിലയിരുത്തി. വളർച്ച തിരിച്ചു പിടിക്കാനും വൈകും. 2021 കലണ്ടർ വർഷം പോലും 6.5 ശതമാനം വളർച്ചയേ അവർ പ്രതീക്ഷിക്കുന്നുള്ളൂ.
2019-20 ന്റെ ഒന്നാം ത്രൈമാസത്തിൽ അഞ്ചും രണ്ടാം ത്രൈമാസത്തിൽ 4.5 ഉം ശതമാനമാണു വളർച്ചയെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) അറിയിച്ചിരുന്നു. രണ്ടാം ത്രൈമാസ വളർച്ചയുടെ കണക്ക് പുറത്തു വന്നശേഷം ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും നിഗമനങ്ങൾ പുറത്തു വിട്ടിട്ടില്ല. 2018-19-ൽ 6.8 ശതമാനം വളർന്നതാണ് ഇന്ത്യ. ഇവിടെ നിന്ന് അഞ്ചു ശതമാനത്തിനു താഴേക്കു വളർച്ച പോയാൽ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയേക്കും.
2019-20 ധനകാര്യവർഷം 4.7 ശതമാനവും 2020-21 ൽ 5.7 ശതമാനവും ജിഡിപി വളർച്ചയാണു നൊമുറ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയുടെ വളർച്ച സംബന്ധിച്ചു പുറത്തു വന്നവയിൽ ഏറ്റവും മോശപ്പെട്ട നിഗമനമാണിത്. റിസർവ് ബാങ്ക് അഞ്ചു ശതമാനവും ഏഷ്യൻ വികസന ബാങ്ക് 5.1 ശതമാനവും വളർച്ചയാണ് 2019-20 ൽ ഇന്ത്യക്കു പ്രതീക്ഷിക്കുന്നത്. ഐഎംഎഫും ലോക ബാങ്കും അവരുടെ പുതിയ വിലയിരുത്തൽ പുറത്തു വിട്ടിട്ടില്ല.
ബാങ്കിതര ധനകാര്യ കന്പനികളുടെ ദൗർബല്യം തുടരുന്നതുമൂലം വായ്പ ലഭ്യത കുറഞ്ഞതു വളർച്ചയെ ബാധിക്കുന്ന പ്രധാന ഘടകമായി നൊമുറ വിലയിരുത്തി. വളർച്ച തിരിച്ചു പിടിക്കാനും വൈകും. 2021 കലണ്ടർ വർഷം പോലും 6.5 ശതമാനം വളർച്ചയേ അവർ പ്രതീക്ഷിക്കുന്നുള്ളൂ.
2019-20 ന്റെ ഒന്നാം ത്രൈമാസത്തിൽ അഞ്ചും രണ്ടാം ത്രൈമാസത്തിൽ 4.5 ഉം ശതമാനമാണു വളർച്ചയെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) അറിയിച്ചിരുന്നു. രണ്ടാം ത്രൈമാസ വളർച്ചയുടെ കണക്ക് പുറത്തു വന്നശേഷം ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും നിഗമനങ്ങൾ പുറത്തു വിട്ടിട്ടില്ല. 2018-19-ൽ 6.8 ശതമാനം വളർന്നതാണ് ഇന്ത്യ. ഇവിടെ നിന്ന് അഞ്ചു ശതമാനത്തിനു താഴേക്കു വളർച്ച പോയാൽ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയേക്കും.