ന്യൂഡൽഹി: രാജ്യത്തെ വ്യവസായ ഉത്പാദനം വീണ്ടും പിന്നോട്ടടിച്ചു. ഒക്ടോബറിലെ വ്യവസായ ഉത്പാദനം 3.8 ശതമാനം കുറഞ്ഞു. സെപ്റ്റംബറിൽ 4.3 ശതമാനം കുറഞ്ഞതാണ്. ഓഗസ്റ്റിലും ഉത്പാദനം കുറഞ്ഞിരുന്നു.
യന്ത്ര ഉത്പാദനം, ഫാക്ടറികളിലെ ഉത്പാദനം, ഖനനം, വൈദ്യുതി എന്നിവ പിന്നോട്ടടിച്ചതാണ് വ്യവസായ ഉത്പാദന സൂചിക (ഐഐപി)യുടെ വളർച്ചയെ താഴോട്ടുവലിച്ചത്. ഇതോടെ ഏപ്രിൽ - ഒക്ടോബർ കാലയളവിലെ വ്യവസായ ഉത്പാദന വളർച്ച നാമമാത്രമായ 0.5 ശതമാനത്തിലേക്കു താണു.
ഫാക്ടറി ഉത്പാദനം 8.2 ശതമാനം വളർച്ചയിൽനിന്നു 2.1 ശതമാനം ഇടിവിലേക്കു നീങ്ങി. വൈദ്യുതി ഉത്പാദനത്തിലെ കുറവ് 12.2 ശതമാനമാണ്. തലേ ഒക്ടോബറിൽ 10.8 ശതമാനം വർധന ഉണ്ടായിരുന്നു. ഖനനത്തിലെ കുറവ് എട്ടു ശതമാനമാണ്. യന്ത്ര ഉത്പാദനത്തിലെ കുറവ് 21.9 ശതമാനം കുറഞ്ഞു. തലേ ഒക്ടോബറിൽ 16.9 ശതമാനം വളർന്നതാണ്. മൂലധനനിക്ഷേപം കുറയുന്നതിന്റെ ഫലമാണ് യന്ത്രനിർമാണത്തിലെ ഇടിവ്.
യന്ത്ര ഉത്പാദനം, ഫാക്ടറികളിലെ ഉത്പാദനം, ഖനനം, വൈദ്യുതി എന്നിവ പിന്നോട്ടടിച്ചതാണ് വ്യവസായ ഉത്പാദന സൂചിക (ഐഐപി)യുടെ വളർച്ചയെ താഴോട്ടുവലിച്ചത്. ഇതോടെ ഏപ്രിൽ - ഒക്ടോബർ കാലയളവിലെ വ്യവസായ ഉത്പാദന വളർച്ച നാമമാത്രമായ 0.5 ശതമാനത്തിലേക്കു താണു.
ഫാക്ടറി ഉത്പാദനം 8.2 ശതമാനം വളർച്ചയിൽനിന്നു 2.1 ശതമാനം ഇടിവിലേക്കു നീങ്ങി. വൈദ്യുതി ഉത്പാദനത്തിലെ കുറവ് 12.2 ശതമാനമാണ്. തലേ ഒക്ടോബറിൽ 10.8 ശതമാനം വർധന ഉണ്ടായിരുന്നു. ഖനനത്തിലെ കുറവ് എട്ടു ശതമാനമാണ്. യന്ത്ര ഉത്പാദനത്തിലെ കുറവ് 21.9 ശതമാനം കുറഞ്ഞു. തലേ ഒക്ടോബറിൽ 16.9 ശതമാനം വളർന്നതാണ്. മൂലധനനിക്ഷേപം കുറയുന്നതിന്റെ ഫലമാണ് യന്ത്രനിർമാണത്തിലെ ഇടിവ്.