റിയാദ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കന്പനി എന്ന സ്ഥാനം അരക്കിട്ടുറപ്പിച്ചുകൊണ്ടു സൗദി അരാംകോ. സൗദി അറേബ്യയിലെ പെട്രോളിയം കുത്തകയായ കന്പനിയുടെ വിപണിമൂല്യം രണ്ടുലക്ഷം കോടി ഡോളർ (141.66 ലക്ഷം കോടി രൂപ; ഇന്ത്യയുടെ ഇക്കൊല്ലത്തെ കേന്ദ്രബജറ്റിലെ ആകെ ചെലവിന്റെ അഞ്ചിരട്ടി) കടന്നു.
രണ്ടു ലക്ഷം കോടി ഡോളർ മൂല്യം കണക്കാക്കി ഓഹരി വില്പന നടത്തുമെന്നു സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൽ സൽമാൻ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ അത്രയും വില പറ്റില്ലെന്ന നിലപാടാണ് ഓഹരി ബ്രോക്കർമാരും നിക്ഷേപ ബാങ്കർമാരും എടുത്തത്. 1.7 ലക്ഷം കോടി ഡോളർ മൂല്യം കണക്കാക്കിയാണ് ഒടുവിൽ ഓഹരി വിറ്റത്. ഒന്നര ശതമാനം ഓഹരി വിറ്റ് കന്പനി 2560 കോടി ഡോളർ സന്പാദിച്ചു.
ബുധനാഴ്ച ഈ ഓഹരികൾ ലിസ്റ്റ് ചെയ്തപ്പോൾ 10 ശതമാനം ഉയർച്ചയോടെ 1.88 ലക്ഷം കോടി ഡോളറിലെത്തി. ഇന്നലെ രണ്ടാം ദിവസമായപ്പോൾ മൂല്യം രണ്ടു ലക്ഷം കോടി ഡോളറിലേക്കുയർന്നു.ഈ വില നിലനിന്നാൽ ഏതാനും മാസങ്ങൾക്കകം അരാംകോയുടെ രണ്ടോ മൂന്നോ ശതമാനം ഓഹരികൂടി വിൽക്കാൻ സൗദി അറേബ്യക്കു പ്ലാനുണ്ട്.
രണ്ടു ലക്ഷം കോടി ഡോളർ മൂല്യം കണക്കാക്കി ഓഹരി വില്പന നടത്തുമെന്നു സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൽ സൽമാൻ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ അത്രയും വില പറ്റില്ലെന്ന നിലപാടാണ് ഓഹരി ബ്രോക്കർമാരും നിക്ഷേപ ബാങ്കർമാരും എടുത്തത്. 1.7 ലക്ഷം കോടി ഡോളർ മൂല്യം കണക്കാക്കിയാണ് ഒടുവിൽ ഓഹരി വിറ്റത്. ഒന്നര ശതമാനം ഓഹരി വിറ്റ് കന്പനി 2560 കോടി ഡോളർ സന്പാദിച്ചു.
ബുധനാഴ്ച ഈ ഓഹരികൾ ലിസ്റ്റ് ചെയ്തപ്പോൾ 10 ശതമാനം ഉയർച്ചയോടെ 1.88 ലക്ഷം കോടി ഡോളറിലെത്തി. ഇന്നലെ രണ്ടാം ദിവസമായപ്പോൾ മൂല്യം രണ്ടു ലക്ഷം കോടി ഡോളറിലേക്കുയർന്നു.ഈ വില നിലനിന്നാൽ ഏതാനും മാസങ്ങൾക്കകം അരാംകോയുടെ രണ്ടോ മൂന്നോ ശതമാനം ഓഹരികൂടി വിൽക്കാൻ സൗദി അറേബ്യക്കു പ്ലാനുണ്ട്.