ന്യൂഡൽഹി: ഇന്ത്യയുടെ സാന്പത്തിക വളർച്ച കുറവായിരിക്കുമെന്നു കൂടുതൽ രാജ്യാന്തര ഏജൻസികൾ. ഏഷ്യൻ വികസന ബാങ്കും (എഡിബി) സ്റ്റാൻഡാർഡ് ആൻഡ് പുവേഴ്സും (എസ് ആൻഡ് പി) വളർച്ച 5.1 ശതമാനമേ ഉണ്ടാകൂ എന്നു വിലയിരുത്തി.
സെപ്റ്റംബറിൽ എഡിബി പ്രവചിച്ചത് 2019-20ലെ ഇന്ത്യൻ വളർച്ച 6.5 ശതമാനം ഉണ്ടാകുമെന്നാണ്. 2020-21 ൽ 7.2 ശതമാനം വളരുമെന്നും കണക്കാക്കി. തൊഴിൽ വർധിക്കാത്തതും കാർഷികോത്പാദനം കുറഞ്ഞതും കണക്കിലെടുത്താണു വളർച്ചത്തോതു താഴുമെന്നു പറയുന്നത്. 2020-21 ലേക്ക് 6.5 ശതമാനമാണ് എഡിബി പ്രതീക്ഷിക്കുന്ന വളർച്ച.
റിസർവ് ബാങ്ക് ഇന്ത്യൻ വളർച്ച ഈ സാന്പത്തിക വർഷം അഞ്ചു ശതമാനമേ വരൂ എന്നു വിലയിരുത്തിയിരുന്നു.
റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി വിശദമായ വിശകലനം അടുത്ത ദിവസമേ പുറത്തുവിടൂ. ഈ വർഷം കുറവാകുമെങ്കിലും ഇന്ത്യയുടെ ദീർഘകാല വളർച്ച ശോഭനമായിരിക്കുമെന്ന് ഏജൻസി കരുതുന്നു.
സെപ്റ്റംബറിൽ എഡിബി പ്രവചിച്ചത് 2019-20ലെ ഇന്ത്യൻ വളർച്ച 6.5 ശതമാനം ഉണ്ടാകുമെന്നാണ്. 2020-21 ൽ 7.2 ശതമാനം വളരുമെന്നും കണക്കാക്കി. തൊഴിൽ വർധിക്കാത്തതും കാർഷികോത്പാദനം കുറഞ്ഞതും കണക്കിലെടുത്താണു വളർച്ചത്തോതു താഴുമെന്നു പറയുന്നത്. 2020-21 ലേക്ക് 6.5 ശതമാനമാണ് എഡിബി പ്രതീക്ഷിക്കുന്ന വളർച്ച.
റിസർവ് ബാങ്ക് ഇന്ത്യൻ വളർച്ച ഈ സാന്പത്തിക വർഷം അഞ്ചു ശതമാനമേ വരൂ എന്നു വിലയിരുത്തിയിരുന്നു.
റേറ്റിംഗ് ഏജൻസിയായ എസ് ആൻഡ് പി വിശദമായ വിശകലനം അടുത്ത ദിവസമേ പുറത്തുവിടൂ. ഈ വർഷം കുറവാകുമെങ്കിലും ഇന്ത്യയുടെ ദീർഘകാല വളർച്ച ശോഭനമായിരിക്കുമെന്ന് ഏജൻസി കരുതുന്നു.