കൊച്ചി: ട്രാഫിക് നിയമലംഘനം നടത്തി പിഴ അടയ്ക്കാതെ മുങ്ങുന്ന വാഹനങ്ങളെ കരിന്പട്ടികയിൽപ്പെടുത്താനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഗതാഗതനിയമങ്ങൾ സംസ്ഥാനത്ത് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ പിഴ അടയ്ക്കാതെ മുങ്ങുന്നവരെ കുടുക്കാനുള്ള നീക്കം. നിയമലംഘനം നടത്തുന്നവർ പിഴ അടയ്ക്കാത്തതിനാൽ സർക്കാരിന് വലിയ വരുമാനനഷ്ടമാണ് ഉണ്ടാവുന്നത്. ഇതുകൂടി പരിഗണിച്ചാണ് അടുത്തയിടെ ആരംഭിച്ച വാഹൻ സോഫ്റ്റ്വേർ ഉപയോഗിച്ച് പിഴ അടയ്ക്കാത്തവരെ കരിന്പട്ടികയിൽ ഉൾപ്പെടുത്താൻ വകുപ്പ് ആലോചിക്കുന്നത്.
പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിൽ ഉപയോഗിക്കുന്ന സ്മാർട്ട് മൂവ് ആപ്ലിക്കേഷനിൽ നിന്ന് വാഹനങ്ങളുടെ ഡേറ്റാബേസ് വാഹൻ സോഫ്റ്റ്വേറിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒന്നു മുതൽ 4000 വരെ രജിസ്ട്രേഷൻ നന്പറുള്ള വാഹനങ്ങളുടെ ഡേറ്റ ഇതിനകം പുതിയ സിസ്റ്റത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും. പിഴ കുടിശികയുള്ള വാഹനങ്ങൾ കരിന്പട്ടികയിൽപ്പെടുത്തിയതായി സോഫ്റ്റ്വേറിൽ അടയാളപ്പെടുത്തും. സംസ്ഥാനത്ത് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഡിജിറ്റലൈസേഷൻ നടപ്പാക്കാനും അതുവഴി അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടികൾ. അടുത്ത മാർച്ചോടെ മുഴുവൻ സിസ്റ്റവും പുതിയ സോഫ്റ്റ്വേറിലേക്ക് മാറ്റാനാണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.
കരിന്പട്ടികയിൽ ഉൾപ്പെടുന്ന വാഹന ഉടമകൾക്ക് രാജ്യത്തുടനീളമുള്ള എല്ലാ ഗതാഗത ഓഫീസുകളിൽ നിന്നും സേവനം നിഷേധിക്കപ്പെടും. ഉടമസ്ഥാവകാശ കൈമാറ്റം, രജിസ്ട്രേഷൻ പുതുക്കൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ വിലാസമാറ്റം, മലിനീകരണ സർട്ടിഫിക്കറ്റ് നൽകൽ എന്നിവ ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങളെല്ലാം കരിന്പട്ടികയിൽ ഉൾപ്പെട്ട വാഹനങ്ങൾക്ക് നിഷേധിക്കപ്പെടും. മറ്റു പല സംസ്ഥാനങ്ങളിലും കരിന്പട്ടിക സംവിധാനം നേരത്തെ നടപ്പിലാക്കിയിട്ടുണ്ട്.
വാഹന ഉടമകളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലാണ് നിലവിൽ ഗതാഗത നിയമലംഘനത്തിനുള്ള നോട്ടീസുകളും ചെക്ക് റിപ്പോർട്ടും മോട്ടോർ വാഹന വകുപ്പ് അയയ്ക്കുന്നത്. പലരും ഇത് ഗൗരവത്തിൽ എടുക്കാറില്ല. ആർസി പുതുക്കലിനായി മാത്രമാണ് ഉടമകൾ വാഹനം എംവിഡിയിലെത്തിക്കുന്നത്. വകുപ്പിന്റെ ചട്ടമനുസരിച്ച്, വാഹനങ്ങൾ വാങ്ങി 15 വർഷത്തിനുശേഷം മാത്രം സ്വകാര്യ വാഹനങ്ങൾ നിർബന്ധിത ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമായാൽ മതിയാവും. ഇതാണ് പലരും പിഴ അടയ്ക്കാതിരിക്കാൻ കാരണമെന്നും വകുപ്പ് അധികൃതർ പറയുന്നു.
പിഴ അടച്ചില്ലെങ്കിലും നിലവിൽ വാഹനങ്ങൾക്ക് വകുപ്പിൽ നിന്നുള്ള സേവനങ്ങൾ ലഭിക്കുന്നതിന് തടസമില്ല. എന്നാൽ പുതിയ സംവിധാനം വരുന്നതോടെ ഇതിൽ കാര്യമായ മാറ്റം വരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ജെറി എം. തോമസ്
പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിൽ ഉപയോഗിക്കുന്ന സ്മാർട്ട് മൂവ് ആപ്ലിക്കേഷനിൽ നിന്ന് വാഹനങ്ങളുടെ ഡേറ്റാബേസ് വാഹൻ സോഫ്റ്റ്വേറിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഒന്നു മുതൽ 4000 വരെ രജിസ്ട്രേഷൻ നന്പറുള്ള വാഹനങ്ങളുടെ ഡേറ്റ ഇതിനകം പുതിയ സിസ്റ്റത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും. പിഴ കുടിശികയുള്ള വാഹനങ്ങൾ കരിന്പട്ടികയിൽപ്പെടുത്തിയതായി സോഫ്റ്റ്വേറിൽ അടയാളപ്പെടുത്തും. സംസ്ഥാനത്ത് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളുടെ ഡിജിറ്റലൈസേഷൻ നടപ്പാക്കാനും അതുവഴി അപകടങ്ങളുടെ എണ്ണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടികൾ. അടുത്ത മാർച്ചോടെ മുഴുവൻ സിസ്റ്റവും പുതിയ സോഫ്റ്റ്വേറിലേക്ക് മാറ്റാനാണ് മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.
കരിന്പട്ടികയിൽ ഉൾപ്പെടുന്ന വാഹന ഉടമകൾക്ക് രാജ്യത്തുടനീളമുള്ള എല്ലാ ഗതാഗത ഓഫീസുകളിൽ നിന്നും സേവനം നിഷേധിക്കപ്പെടും. ഉടമസ്ഥാവകാശ കൈമാറ്റം, രജിസ്ട്രേഷൻ പുതുക്കൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലെ വിലാസമാറ്റം, മലിനീകരണ സർട്ടിഫിക്കറ്റ് നൽകൽ എന്നിവ ഉൾപ്പെടെയുള്ള പ്രധാന സേവനങ്ങളെല്ലാം കരിന്പട്ടികയിൽ ഉൾപ്പെട്ട വാഹനങ്ങൾക്ക് നിഷേധിക്കപ്പെടും. മറ്റു പല സംസ്ഥാനങ്ങളിലും കരിന്പട്ടിക സംവിധാനം നേരത്തെ നടപ്പിലാക്കിയിട്ടുണ്ട്.
വാഹന ഉടമകളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലാണ് നിലവിൽ ഗതാഗത നിയമലംഘനത്തിനുള്ള നോട്ടീസുകളും ചെക്ക് റിപ്പോർട്ടും മോട്ടോർ വാഹന വകുപ്പ് അയയ്ക്കുന്നത്. പലരും ഇത് ഗൗരവത്തിൽ എടുക്കാറില്ല. ആർസി പുതുക്കലിനായി മാത്രമാണ് ഉടമകൾ വാഹനം എംവിഡിയിലെത്തിക്കുന്നത്. വകുപ്പിന്റെ ചട്ടമനുസരിച്ച്, വാഹനങ്ങൾ വാങ്ങി 15 വർഷത്തിനുശേഷം മാത്രം സ്വകാര്യ വാഹനങ്ങൾ നിർബന്ധിത ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമായാൽ മതിയാവും. ഇതാണ് പലരും പിഴ അടയ്ക്കാതിരിക്കാൻ കാരണമെന്നും വകുപ്പ് അധികൃതർ പറയുന്നു.
പിഴ അടച്ചില്ലെങ്കിലും നിലവിൽ വാഹനങ്ങൾക്ക് വകുപ്പിൽ നിന്നുള്ള സേവനങ്ങൾ ലഭിക്കുന്നതിന് തടസമില്ല. എന്നാൽ പുതിയ സംവിധാനം വരുന്നതോടെ ഇതിൽ കാര്യമായ മാറ്റം വരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ജെറി എം. തോമസ്