ന്യൂഡൽഹി: ദേശീയ സന്പാദ്യ പദ്ധതിയിലെയും മറ്റു സർക്കാർ നിക്ഷേപ പദ്ധതികളിലെയും പലിശനിരക്കു കുറയ്ക്കണമെന്നു റിസർവ് ബാങ്ക്. ഈ നിരക്ക് കുറയ്ക്കാത്തതു മൂലമാണു ബാങ്കുകൾ പലിശനിരക്ക് കുറയ്ക്കാത്തതെന്നു റിസർവ് ബാങ്ക് പറയുന്നു.
റിസർവ് ബാങ്ക് കഴിഞ്ഞ ഫെബ്രുവരിയിൽ അഞ്ചു തവണയായി അടിസ്ഥാന പലിശ (റീപോ) നിരക്ക് 1.35 ശതമാനം കുറച്ചു. ഇതേസമയം, ബാങ്കുകൾ പലിശയിൽ വരുത്തിയ കുറവ് അര ശതമാനം മാത്രമാണ്. ബാങ്കുകൾ വായ്പാപലിശ കുറയ്ക്കണമെങ്കിൽ നിക്ഷേപപലിശ കുറയണം.
നിക്ഷേപ പലിശ അധികം താഴ്ത്തിയാൽ സന്പാദ്യ പദ്ധതികളിലേക്കു നിക്ഷേപകർ പോകുമെന്നു ബാങ്കുകൾ ഭയപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം നിക്ഷേപ പദ്ധതികളുടെ പലിശ 0.1 ശതമാനമേ കുറച്ചിട്ടുള്ളൂ.
അതിനാൽ നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് താഴ്ത്താൻ സർക്കാർ നടപടിയെടുക്കണമെന്നു റിസർവ് ബാങ്ക് ആവശ്യപ്പെടുന്നു. ധനമന്ത്രാലയമാണു നിക്ഷേപ പദ്ധതികളുടെ പലിശ നിശ്ചയിക്കുന്നത്.
റിസർവ് ബാങ്ക് കഴിഞ്ഞ ഫെബ്രുവരിയിൽ അഞ്ചു തവണയായി അടിസ്ഥാന പലിശ (റീപോ) നിരക്ക് 1.35 ശതമാനം കുറച്ചു. ഇതേസമയം, ബാങ്കുകൾ പലിശയിൽ വരുത്തിയ കുറവ് അര ശതമാനം മാത്രമാണ്. ബാങ്കുകൾ വായ്പാപലിശ കുറയ്ക്കണമെങ്കിൽ നിക്ഷേപപലിശ കുറയണം.
നിക്ഷേപ പലിശ അധികം താഴ്ത്തിയാൽ സന്പാദ്യ പദ്ധതികളിലേക്കു നിക്ഷേപകർ പോകുമെന്നു ബാങ്കുകൾ ഭയപ്പെടുന്നു. കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം നിക്ഷേപ പദ്ധതികളുടെ പലിശ 0.1 ശതമാനമേ കുറച്ചിട്ടുള്ളൂ.
അതിനാൽ നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് താഴ്ത്താൻ സർക്കാർ നടപടിയെടുക്കണമെന്നു റിസർവ് ബാങ്ക് ആവശ്യപ്പെടുന്നു. ധനമന്ത്രാലയമാണു നിക്ഷേപ പദ്ധതികളുടെ പലിശ നിശ്ചയിക്കുന്നത്.