നെടുന്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2018-19 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സർക്കാരിനു നൽകി. മുഖ്യമന്ത്രി പിണറായി വിജയന് സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യനാണ് ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറിയത്.
2018-19 സാമ്പത്തികവർഷം സിയാൽ 650.34 കോടി രൂപയുടെ മൊത്തവരുമാനം നേടിയിരുന്നു. മുൻസാമ്പത്തികവർഷത്തിൽ ഇത് 553.41 കോടി രൂപയായിരുന്നു. 166.92 കോടി രൂപയാണ് ലാഭം. 27% ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 30 രാജ്യങ്ങളിൽനിന്നായി 19,000-ൽ അധികം നിക്ഷേപകരുള്ള സിയാലിന്റെ രജതജൂബിലി വർഷമാണിത്. 2003-04 മുതൽ കമ്പനി മുടങ്ങാതെ ലാഭവിഹിതം നൽകിവരുന്നുണ്ട്. സംസ്ഥാന സർക്കാരിന് 32.41 % ഓഹരിയുണ്ട്. ഇതനുസരിച്ചാണ് 2018-19 സാമ്പത്തികവർഷം സർക്കാരിന് 33.49 കോടി രൂപ ലാഭവിഹിതം ലഭിച്ചത്.
കഴിഞ്ഞ രണ്ടു സാമ്പത്തികവർഷങ്ങളിൽ 31 കോടി രൂപ വീതം സർക്കാരിനു ലഭിച്ചിരുന്നു. സർക്കാർ ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് 2018-19 സാമ്പത്തികവർഷത്തോടെ മുടക്കുമുതലിന്മേൽ ലഭിച്ച മൊത്തം ലാഭവിഹിതം 255% ആയി ഉയർന്നു. കഴിഞ്ഞ രണ്ടു സാമ്പത്തികവർഷത്തിലും ഒരു കോടിയിലധികം പേർ സിയാലിലൂടെ യാത്ര ചെയ്തു.
2018 ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തം വരുമാനത്തിൽ 17.52% വർധന നേടാനായി. സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് ഉൾപ്പെടെ സിയാലിന് 100% ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കാക്കുമ്പോൾ 807.36 കോടി രൂപയുടെ മൊത്തം വരുമാനവും 184.77 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡയറക്ടർ ബോർഡ് അംഗങ്ങളായ മന്ത്രി ഡോ. തോമസ് ഐസക്, റോയ് കെ. പോൾ, എ.കെ. രമണി, എൻ.വി. ജോർജ്, മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2018-19 സാമ്പത്തികവർഷം സിയാൽ 650.34 കോടി രൂപയുടെ മൊത്തവരുമാനം നേടിയിരുന്നു. മുൻസാമ്പത്തികവർഷത്തിൽ ഇത് 553.41 കോടി രൂപയായിരുന്നു. 166.92 കോടി രൂപയാണ് ലാഭം. 27% ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 30 രാജ്യങ്ങളിൽനിന്നായി 19,000-ൽ അധികം നിക്ഷേപകരുള്ള സിയാലിന്റെ രജതജൂബിലി വർഷമാണിത്. 2003-04 മുതൽ കമ്പനി മുടങ്ങാതെ ലാഭവിഹിതം നൽകിവരുന്നുണ്ട്. സംസ്ഥാന സർക്കാരിന് 32.41 % ഓഹരിയുണ്ട്. ഇതനുസരിച്ചാണ് 2018-19 സാമ്പത്തികവർഷം സർക്കാരിന് 33.49 കോടി രൂപ ലാഭവിഹിതം ലഭിച്ചത്.
കഴിഞ്ഞ രണ്ടു സാമ്പത്തികവർഷങ്ങളിൽ 31 കോടി രൂപ വീതം സർക്കാരിനു ലഭിച്ചിരുന്നു. സർക്കാർ ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് 2018-19 സാമ്പത്തികവർഷത്തോടെ മുടക്കുമുതലിന്മേൽ ലഭിച്ച മൊത്തം ലാഭവിഹിതം 255% ആയി ഉയർന്നു. കഴിഞ്ഞ രണ്ടു സാമ്പത്തികവർഷത്തിലും ഒരു കോടിയിലധികം പേർ സിയാലിലൂടെ യാത്ര ചെയ്തു.
2018 ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തം വരുമാനത്തിൽ 17.52% വർധന നേടാനായി. സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡ് ഉൾപ്പെടെ സിയാലിന് 100% ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കാക്കുമ്പോൾ 807.36 കോടി രൂപയുടെ മൊത്തം വരുമാനവും 184.77 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഡയറക്ടർ ബോർഡ് അംഗങ്ങളായ മന്ത്രി ഡോ. തോമസ് ഐസക്, റോയ് കെ. പോൾ, എ.കെ. രമണി, എൻ.വി. ജോർജ്, മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ, കമ്പനി സെക്രട്ടറി സജി കെ. ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.