വിപണി വിശേഷം / കെ.ബി. ഉദയഭാനു
ആഗോള റബർ മാർക്കറ്റിനെ ഉയർത്താൻ പ്രമുഖ ഉത്പാദക രാജ്യങ്ങൾ പുതു വർഷത്തിൽ കയറ്റുമതി വെട്ടിക്കുറയ്ക്കും, കേരളത്തിലെ ഉത്പാദകർക്കും പ്രതീക്ഷയ്ക്കു വകയുണ്ട്. വിദേശ ഡിമാൻഡ് ഏലത്തിനു നേട്ടമായി. ശൈത്യകാല ഡിമാൻഡ് ചുക്കു വിപണിയെ സജീവമാക്കി. കുരുമുളക് വിലയിൽ മാറ്റമില്ല. മില്ലുകാർ എണ്ണ വില്പനയ്ക്കു തിടുക്കം കാണിച്ചു, കൊപ്ര സമ്മർദത്തിൽ. സ്വർണവില താഴ്ന്നു.
റബർ
റബർ വിപണിയിലെ പ്രതിസന്ധി മറികടക്കാൻ മുഖ്യ ഉത്പാദകരാജ്യങ്ങൾ പുതുവർഷത്തിൽ കയറ്റുമതി വെട്ടിക്കുറയ്ക്കും. തായ്ലണ്ടും മലേഷ്യയും ഇന്തോനേഷ്യയും ചേർന്ന് ഈ വർഷം നടപ്പാക്കിയ പദ്ധതി വിജയിച്ചതാണു വീണ്ടും ചരക്കുനീക്കം നിയന്ത്രിക്കാൻ അവരെ പ്രേരിപ്പിച്ചത്. വാരാവസാനം ജക്കാർത്തയിൽ ചേർന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാൽ എത്ര ലക്ഷം ടണ്ണിന്റെ കയറ്റുമതി വെട്ടിക്കുറയ്ക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ക്രിസ്മസിനുശേഷം ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവരും.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ കർഷകർക്കു മെച്ചപ്പെട്ട വിലയ്ക്ക് അവസരം ലഭിക്കും. ഈ വർഷം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചരക്കു പിടിച്ചു വയ്ക്കാൻ അവർക്കായത് രാജ്യാന്തര മാർക്കറ്റ് ഉയർത്തി. ടോക്കോമിൽ റബർ സെപ്റ്റംബറിലെ 152 യെന്നിൽ നിന്ന് 172വരെ കയറി. റബർ ഡിസംബർ 182-188 യെന്നിലേക്ക് ഉയരാനുള്ള ശ്രമത്തിലാണ്. അനുകൂല സാഹചര്യം ഉടലെടുത്താൽ പുതുവർഷം റബർ 205 യെന്നിലേക്ക് സഞ്ചരിക്കാം. ഫെബ്രുവരി-മാർച്ച് കാലയളവിൽ 205-224 യെന്നിലേക്കു ചുവടുവയ്ക്കാനും ശ്രമം നടത്താം.
വിദേശത്തെ ഉണർവ് കേരളത്തിലും അതേപടി പ്രതിഫലിക്കും. പ്രതികൂല കാലാവസ്ഥയും റബർ മരങ്ങളെ ബാധിച്ച വൈറസ് ബാധയും മൂലം വിദേശ രാജ്യങ്ങളിൽ ഉത്പാദനം എട്ടു ലക്ഷം ടൺ കുറയാൻ ഇടയുണ്ട്. ബാങ്കോക്കിൽ 10,964 രൂപയിൽനിന്ന്11,400 രൂപയായി. കേരളത്തിൽ നാലാം ഗ്രേഡ്13,000 രൂപയിലാണ്. 13,200ലെ പ്രതിരോധം മറികടക്കാനുള്ള കരുത്തുകണ്ടത്താനുള്ള ശ്രമത്തിലാണ്. ക്രിസ്മസ്മുന്നിൽക്കണ്ട് പണത്തിനായി ചെറുകിട കർഷകർ കൂടുതൽ ചരക്കിറക്കിയാൽ വിലയെ ചെറിയ അളവിൽ ബാധിക്കും. പുതുവർഷം വിദേശ മാർക്കറ്റുകളിൽ ബുൾ തരംഗം ഉടലെടുത്താൽ നാലാം ഗ്രേഡ് കിലോ 142‐147 രൂപയെ ഉറ്റുനോക്കാം.
ഏലം
സുഗന്ധവ്യഞ്ജന വിപണിയിൽ ഏലം മികവിലാണ്. വിദേശ ഡിമാൻഡിനൊപ്പം ആഭ്യന്തര വാങ്ങലുകാരും രംഗത്തുണ്ട്. ഗൾഫ് രാജ്യങ്ങളുടെ വരവ് ഏല കേന്ദ്രങ്ങളെ സജീവമാക്കി. കനത്തതോതിലുള്ള ചരക്കു വരവിനിടയിലും ഉയർന്ന വില നിലനിർത്താൻ ഏലത്തിനായി. മികച്ചയിനങ്ങൾ ഒരവസരത്തിൽ 2996 രൂപയായി ഇടിഞ്ഞങ്കിലും വാരാവസാനം 3248 ലേക്കു കയറി. ഈവാരം വൻതോതിൽ ചരക്കിറക്കാൻ കർഷകർ നീക്കം നടത്താം. എന്നാൽ വാങ്ങൽ താത്പര്യം ഏലത്തിനു താങ്ങു പകരും. വിദേശ വാങ്ങലുകാർ പുതുവർഷംവരെയുള്ള ചരക്ക് വാങ്ങുന്നുണ്ട്. മികച്ച കാലാവസ്ഥയായതിനാൽ വിളവെടുപ്പ് ഉഷാറാണ്.
ചുക്ക്
പുതിയ ചുക്ക് വില്പനയ്ക്കെത്തി. ഇഞ്ചിവില ഉയർന്നതിനാൽ ചുക്കിനും കൂടിയ വില ഉത്പാദകർ ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ ശൈത്യം ശക്തമായതിനാൽ ചുക്കിന്റെ പ്രാദേശിക ആവശ്യം വർധിച്ചു. പശ്ചിമേഷ്യയിൽനിന്നും ഓർഡറുകളുണ്ട്. വിവിധ കയറ്റുമതിക്കാർ ചുക്ക് സംഭരിക്കുന്നുണ്ട്. കൊച്ചിയിൽ ചുക്ക് 26,500 -27,500 രൂപയിലാണ്.
കുരുമുളക്
കേരളത്തിലെയും കർണാടകത്തിലെയും തോട്ടങ്ങളിൽ കുരുമുളക് മൂത്തു വിളയുന്നു. ക്രിസ്മസ് കഴിയുന്നതോടെ കർഷകർ തോട്ടങ്ങളിൽ പിടിമുറുക്കും. തുലാവർഷം അനുകൂലമായത് ഉത്പാദനം ഉയർത്തുമെന്നാണു വിലയിരുത്തൽ. 2018‐19 കാലായളവിൽ രാജ്യത്ത് 62,425 ടൺ കുരുമുളക് ഉത്പാദിപ്പിച്ചു. ഇതിനു പുറമേ വിദേശ കുരുമുളകും ഇറക്കുമതി നടത്തി.
കുരുമുളക് ഉപയോഗം ഓരോ വർഷവും ഉയരുന്നത് പ്രതീക്ഷ പകരുന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 5000 ഡോളറാണ്. ബ്രസീൽ 1800 ഡോളറിന് മുളക് കയറ്റുമതി നടത്തുന്നുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 35,300 രൂപയിലാണ്.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വില കുറഞ്ഞു. എണ്ണയ്ക്ക് മാസാരംഭത്തിലും പ്രദേശിക ഡിമാൻഡ് മങ്ങിയതു കൊപ്രയാട്ട് വ്യവസായികളെ വില്പനക്കാരാക്കി. നിരക്കുയരുമെന്ന മില്ലുകാരുടെ കണക്കുകൂട്ടൽ തെറ്റിയതോടെ അവർ ശനിയാഴ്ച നിരക്ക് താഴ്ത്തി. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക്100 രൂപ കുറഞ്ഞ് 14,750 രൂപയായി. തമിഴ്നാട്ടിൽ കൊപ്ര 9300 രൂപയിലാണ്.
സ്വർണം
സ്വർണവില കയറിയിറങ്ങി. 28,400 രൂപയിൽ വില്പനയാരംഭിച്ച പവൻ 28,640 വരെ ഉയർന്നെങ്കിലും ശനിയാഴ്ച നിരക്ക് 28,120 രൂപയായി താഴ്ന്നു. ഒരു ഗ്രാമിനു വില 3515 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണവില 1464 ഡോളറിൽനിന്ന് 1459 ഡോളറായി. നവംബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ചുരുങ്ങി. തുടർച്ചയായ അഞ്ചാം മാസമാണ് ഇറക്കുമതി കുറയുന്നത്.
സ്വർണവിലയിലെ കുതിപ്പും സാന്പത്തിക മാന്ദ്യവും ഇറക്കുമതിയിൽനിന്നു വസായികളെ പിൻതിരിപ്പിച്ചു.
ആഗോള റബർ മാർക്കറ്റിനെ ഉയർത്താൻ പ്രമുഖ ഉത്പാദക രാജ്യങ്ങൾ പുതു വർഷത്തിൽ കയറ്റുമതി വെട്ടിക്കുറയ്ക്കും, കേരളത്തിലെ ഉത്പാദകർക്കും പ്രതീക്ഷയ്ക്കു വകയുണ്ട്. വിദേശ ഡിമാൻഡ് ഏലത്തിനു നേട്ടമായി. ശൈത്യകാല ഡിമാൻഡ് ചുക്കു വിപണിയെ സജീവമാക്കി. കുരുമുളക് വിലയിൽ മാറ്റമില്ല. മില്ലുകാർ എണ്ണ വില്പനയ്ക്കു തിടുക്കം കാണിച്ചു, കൊപ്ര സമ്മർദത്തിൽ. സ്വർണവില താഴ്ന്നു.
റബർ
റബർ വിപണിയിലെ പ്രതിസന്ധി മറികടക്കാൻ മുഖ്യ ഉത്പാദകരാജ്യങ്ങൾ പുതുവർഷത്തിൽ കയറ്റുമതി വെട്ടിക്കുറയ്ക്കും. തായ്ലണ്ടും മലേഷ്യയും ഇന്തോനേഷ്യയും ചേർന്ന് ഈ വർഷം നടപ്പാക്കിയ പദ്ധതി വിജയിച്ചതാണു വീണ്ടും ചരക്കുനീക്കം നിയന്ത്രിക്കാൻ അവരെ പ്രേരിപ്പിച്ചത്. വാരാവസാനം ജക്കാർത്തയിൽ ചേർന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാൽ എത്ര ലക്ഷം ടണ്ണിന്റെ കയറ്റുമതി വെട്ടിക്കുറയ്ക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ക്രിസ്മസിനുശേഷം ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവരും.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ കർഷകർക്കു മെച്ചപ്പെട്ട വിലയ്ക്ക് അവസരം ലഭിക്കും. ഈ വർഷം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചരക്കു പിടിച്ചു വയ്ക്കാൻ അവർക്കായത് രാജ്യാന്തര മാർക്കറ്റ് ഉയർത്തി. ടോക്കോമിൽ റബർ സെപ്റ്റംബറിലെ 152 യെന്നിൽ നിന്ന് 172വരെ കയറി. റബർ ഡിസംബർ 182-188 യെന്നിലേക്ക് ഉയരാനുള്ള ശ്രമത്തിലാണ്. അനുകൂല സാഹചര്യം ഉടലെടുത്താൽ പുതുവർഷം റബർ 205 യെന്നിലേക്ക് സഞ്ചരിക്കാം. ഫെബ്രുവരി-മാർച്ച് കാലയളവിൽ 205-224 യെന്നിലേക്കു ചുവടുവയ്ക്കാനും ശ്രമം നടത്താം.
വിദേശത്തെ ഉണർവ് കേരളത്തിലും അതേപടി പ്രതിഫലിക്കും. പ്രതികൂല കാലാവസ്ഥയും റബർ മരങ്ങളെ ബാധിച്ച വൈറസ് ബാധയും മൂലം വിദേശ രാജ്യങ്ങളിൽ ഉത്പാദനം എട്ടു ലക്ഷം ടൺ കുറയാൻ ഇടയുണ്ട്. ബാങ്കോക്കിൽ 10,964 രൂപയിൽനിന്ന്11,400 രൂപയായി. കേരളത്തിൽ നാലാം ഗ്രേഡ്13,000 രൂപയിലാണ്. 13,200ലെ പ്രതിരോധം മറികടക്കാനുള്ള കരുത്തുകണ്ടത്താനുള്ള ശ്രമത്തിലാണ്. ക്രിസ്മസ്മുന്നിൽക്കണ്ട് പണത്തിനായി ചെറുകിട കർഷകർ കൂടുതൽ ചരക്കിറക്കിയാൽ വിലയെ ചെറിയ അളവിൽ ബാധിക്കും. പുതുവർഷം വിദേശ മാർക്കറ്റുകളിൽ ബുൾ തരംഗം ഉടലെടുത്താൽ നാലാം ഗ്രേഡ് കിലോ 142‐147 രൂപയെ ഉറ്റുനോക്കാം.
ഏലം
സുഗന്ധവ്യഞ്ജന വിപണിയിൽ ഏലം മികവിലാണ്. വിദേശ ഡിമാൻഡിനൊപ്പം ആഭ്യന്തര വാങ്ങലുകാരും രംഗത്തുണ്ട്. ഗൾഫ് രാജ്യങ്ങളുടെ വരവ് ഏല കേന്ദ്രങ്ങളെ സജീവമാക്കി. കനത്തതോതിലുള്ള ചരക്കു വരവിനിടയിലും ഉയർന്ന വില നിലനിർത്താൻ ഏലത്തിനായി. മികച്ചയിനങ്ങൾ ഒരവസരത്തിൽ 2996 രൂപയായി ഇടിഞ്ഞങ്കിലും വാരാവസാനം 3248 ലേക്കു കയറി. ഈവാരം വൻതോതിൽ ചരക്കിറക്കാൻ കർഷകർ നീക്കം നടത്താം. എന്നാൽ വാങ്ങൽ താത്പര്യം ഏലത്തിനു താങ്ങു പകരും. വിദേശ വാങ്ങലുകാർ പുതുവർഷംവരെയുള്ള ചരക്ക് വാങ്ങുന്നുണ്ട്. മികച്ച കാലാവസ്ഥയായതിനാൽ വിളവെടുപ്പ് ഉഷാറാണ്.
ചുക്ക്
പുതിയ ചുക്ക് വില്പനയ്ക്കെത്തി. ഇഞ്ചിവില ഉയർന്നതിനാൽ ചുക്കിനും കൂടിയ വില ഉത്പാദകർ ആവശ്യപ്പെട്ടു. ഉത്തരേന്ത്യയിൽ ശൈത്യം ശക്തമായതിനാൽ ചുക്കിന്റെ പ്രാദേശിക ആവശ്യം വർധിച്ചു. പശ്ചിമേഷ്യയിൽനിന്നും ഓർഡറുകളുണ്ട്. വിവിധ കയറ്റുമതിക്കാർ ചുക്ക് സംഭരിക്കുന്നുണ്ട്. കൊച്ചിയിൽ ചുക്ക് 26,500 -27,500 രൂപയിലാണ്.
കുരുമുളക്
കേരളത്തിലെയും കർണാടകത്തിലെയും തോട്ടങ്ങളിൽ കുരുമുളക് മൂത്തു വിളയുന്നു. ക്രിസ്മസ് കഴിയുന്നതോടെ കർഷകർ തോട്ടങ്ങളിൽ പിടിമുറുക്കും. തുലാവർഷം അനുകൂലമായത് ഉത്പാദനം ഉയർത്തുമെന്നാണു വിലയിരുത്തൽ. 2018‐19 കാലായളവിൽ രാജ്യത്ത് 62,425 ടൺ കുരുമുളക് ഉത്പാദിപ്പിച്ചു. ഇതിനു പുറമേ വിദേശ കുരുമുളകും ഇറക്കുമതി നടത്തി.
കുരുമുളക് ഉപയോഗം ഓരോ വർഷവും ഉയരുന്നത് പ്രതീക്ഷ പകരുന്നു. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 5000 ഡോളറാണ്. ബ്രസീൽ 1800 ഡോളറിന് മുളക് കയറ്റുമതി നടത്തുന്നുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 35,300 രൂപയിലാണ്.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വില കുറഞ്ഞു. എണ്ണയ്ക്ക് മാസാരംഭത്തിലും പ്രദേശിക ഡിമാൻഡ് മങ്ങിയതു കൊപ്രയാട്ട് വ്യവസായികളെ വില്പനക്കാരാക്കി. നിരക്കുയരുമെന്ന മില്ലുകാരുടെ കണക്കുകൂട്ടൽ തെറ്റിയതോടെ അവർ ശനിയാഴ്ച നിരക്ക് താഴ്ത്തി. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക്100 രൂപ കുറഞ്ഞ് 14,750 രൂപയായി. തമിഴ്നാട്ടിൽ കൊപ്ര 9300 രൂപയിലാണ്.
സ്വർണം
സ്വർണവില കയറിയിറങ്ങി. 28,400 രൂപയിൽ വില്പനയാരംഭിച്ച പവൻ 28,640 വരെ ഉയർന്നെങ്കിലും ശനിയാഴ്ച നിരക്ക് 28,120 രൂപയായി താഴ്ന്നു. ഒരു ഗ്രാമിനു വില 3515 രൂപ.
ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണവില 1464 ഡോളറിൽനിന്ന് 1459 ഡോളറായി. നവംബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ചുരുങ്ങി. തുടർച്ചയായ അഞ്ചാം മാസമാണ് ഇറക്കുമതി കുറയുന്നത്.
സ്വർണവിലയിലെ കുതിപ്പും സാന്പത്തിക മാന്ദ്യവും ഇറക്കുമതിയിൽനിന്നു വസായികളെ പിൻതിരിപ്പിച്ചു.