ഓഹരി അവലോകനം / സോണിയ ഭാനു
ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ സാങ്കേതിക തിരുത്തലുകൾക്കു തുടക്കം കുറിച്ചു. ഏതാനും ആഴ്ചകളായി കൺസോളിഡേഷൻ മൂഡിൽ നീങ്ങിയ ശേഷമാണു പുതിയ ദിശയിലേക്കു വിപണി തിരിയുന്നത്. സെപ്റ്റംബർ മധ്യം മുതൽ ബുൾ തരംഗത്തിൽ നീങ്ങിയ നിഫ്റ്റി നവംബർ അവസാനം സർവകാല റിക്കാർഡിലേക്ക് ഉയർന്ന അവസരത്തിലാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ ഷോട്ട് പൊസിഷനുകൾക്കു നീക്കം തുടങ്ങിയത്. സാമ്പത്തിക മേഖലയിലെ മരവിപ്പ് നിക്ഷേപകരിൽ ആശങ്ക ഉളവാക്കുന്നു. പലിശയിൽ കുറവുവരുത്താൻ കേന്ദ്ര ബാങ്ക് തയാറാവാഞ്ഞത് ശക്തമായ ഒരു സാങ്കേതിക തിരുത്തലിന് അവസരം ഒരുക്കാം.
പലിശയിൽ ഭേദഗതികൾ വരുത്താതെ ജിഡിപി വളർച്ച അഞ്ചു ശതമാനമാക്കി കുറച്ച പ്രവചനം നിക്ഷേപകരെ തളർത്തും. ബാങ്കുകൾ, ഹൗസിംഗ്, ഫിനാൻസ് വിഭാഗം ഓഹരികളിൽ ഓപ്പറേറ്റർമാർ വാരാവസാനം ലാഭമെടുപ്പു നടത്തി. ഇതിനിടെ ആർബിഐ നാണയപെരുപ്പ പ്രവചനവും ഉയർത്തി. മാസത്തിന്റെ രണ്ടാം പകുതിയിൽ ഫോറെക്സ് മാർക്കറ്റിൽ രൂപ ചാഞ്ചാടാൻ ഇടയുണ്ട്. ആർബിഐ 2020 സാമ്പത്തിക വർഷം രാജ്യത്തിന്റെ വളർച്ചപ്രവചനം അഞ്ചു ശതമാനമായി കുറച്ചു.
ഈ വർഷം രൂപയുടെ മൂല്യം 2.13 ശതമാനം ഇടിഞ്ഞു. വിദേശ നിക്ഷേപകർ 13.18 ബില്യൺ ഡോളർ ഓഹരിയിലും 4.42 ബില്യൺ ഡോളർ കടപ്പത്രത്തിലും ഇറക്കിയിട്ടും രൂപയ്ക്കു തിളങ്ങാനായില്ല.
വർഷാരംഭത്തിലെ 69.40ൽനിന്ന് ജൂലൈയിൽ 68.35 ലേക്കു കരുത്ത് കാണിച്ച രൂപ പിന്നീട് തിരിച്ചടി അഭിമുഖീകരിച്ചു. നവംബറിൽ മൂല്യം 72.13ലേക്ക് ഇടിഞ്ഞശേഷം ഇപ്പോൾ 71.26 ലാണ്. ഈ വാരം മികവിന് ശ്രമിച്ചാൽ 71.20 വരെ നീങ്ങാം. എന്നാൽ തിരിച്ചടി നേരിട്ടാൽ രൂപ 71.47‐ 72.15 ലേക്കും രൂപ ദുർബലമാവാം.
വിദേശനാണയ കരുതൽ ശേഖരം ഡിസംബർ മൂന്നിന് 451.7 ബില്യൺ ഡോളറിലെത്തി. സാമ്പത്തികവർഷം ആരംഭിച്ചശേഷം ഫോറെക്സ് നിക്ഷേപം 38.8 ബില്യൺ ഡോളർ ഉയർന്നു. നവംബർ 22നു കരുതൽധനം 448.596 ബില്യൺ ഡോളറായിരുന്നു. ഏതാനും മാസങ്ങളായി കരുതൽ ധനം ഉയരുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 450 ബില്യൺ ഡോളർ കടക്കുന്നത്. 2020‐21ൽ വിദേശനാണയ ശേഖരം 500 ബില്യൻ ഡോളർ മറികടക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം.
ഈ മാസം വിദേശ ഫണ്ടുകൾ 244.2 കോടി രൂപ ഇന്ത്യയിൽനിന്ന് പിൻവലിച്ചു. ഒക്ടോബറിൽ 16,037.6കോടി രൂപയും നവംബറിൽ 22,871.8 കോടി രൂപയും അവർ നിക്ഷേപിച്ചിരുന്നു.
ഓഹരിവിപണിയിലേക്കു തിരിഞ്ഞാൽ നിഫ്റ്റി സൂചിക 135 പോയിന്റ് നഷ്ടത്തിലാണ്. 12,056ൽനിന്ന് 12,137ലേക്കുയർന്നാണ് ഇടപാടുകൾ ആരംഭിച്ചതെങ്കിലും റിക്കാർഡായ 12,158ലേക്ക് അടുക്കാനായില്ല. മുൻ വാരം സൂചിപ്പിച്ച 12,030ലെ സപ്പോർട്ട് വാരാവസാനം നഷ്ടപ്പെട്ട് 12,021ൽ ക്ലോസിംഗ് നടന്നു.
ഇന്ന് തളർച്ചയിൽ ഇടപാടുകൾ തുടങ്ങാനാണു സാധ്യത. 11,873ലെ താങ്ങ് ആദ്യ മണിക്കൂറിൽ നഷ്ടപ്പെട്ടാൽ തുടർന്നുള്ള സെൽ പ്രഷറിൽ നിഫ്റ്റി 11,823വരെ പരീക്ഷണങ്ങൾ നടത്താം. വില്പന സമ്മർദം ശക്തമായാൽ 11,726‐11,674 പോയിന്റ് വരെയും നീങ്ങാം. അതേസമയം മുന്നേറാൻ ശ്രമിച്ചാൽ 12,082ൽ പ്രതിരോധമുണ്ട്.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ വീക്കിലി ചാർട്ടിൽ സ്ലോ സ്റ്റോകാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ ബോട്ടായതിനാൽ തിരുത്തലിൽ സാധ്യത ഇരട്ടിച്ചു. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രൻഡ് ബുള്ളിഷാണ്, എംഎസിഡി ബുള്ളിഷാണെങ്കിലും ഒരു തിരുത്തലിനുള്ള സാധ്യതൾ തെളിയുന്നു. പാരാബോളിക് എസ്എആർ സെല്ലിംഗ് സിഗ്നൽ നൽകി.
ബോംബെ സെൻസെക്സ് 41,143 പോയിൻറ്റ് വരെ കയറിയെങ്കിലും പിന്നീട് 40,337 വരെ താഴ്ന്ന ശേഷം 40,445 ലാണ് വാരാന്ത്യം.
ഈ വാരം സെൻസെക്സിന് 40,140 ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സെൻസെക്സ് 39,835നെ ലക്ഷ്യമാക്കി നീങ്ങാം. മുന്നേറിയാൽ 40,946ൽ ആദ്യ തടസമുണ്ട്.
ഇന്ത്യൻ ഓഹരി ഇൻഡെക്സുകൾ സാങ്കേതിക തിരുത്തലുകൾക്കു തുടക്കം കുറിച്ചു. ഏതാനും ആഴ്ചകളായി കൺസോളിഡേഷൻ മൂഡിൽ നീങ്ങിയ ശേഷമാണു പുതിയ ദിശയിലേക്കു വിപണി തിരിയുന്നത്. സെപ്റ്റംബർ മധ്യം മുതൽ ബുൾ തരംഗത്തിൽ നീങ്ങിയ നിഫ്റ്റി നവംബർ അവസാനം സർവകാല റിക്കാർഡിലേക്ക് ഉയർന്ന അവസരത്തിലാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ ഷോട്ട് പൊസിഷനുകൾക്കു നീക്കം തുടങ്ങിയത്. സാമ്പത്തിക മേഖലയിലെ മരവിപ്പ് നിക്ഷേപകരിൽ ആശങ്ക ഉളവാക്കുന്നു. പലിശയിൽ കുറവുവരുത്താൻ കേന്ദ്ര ബാങ്ക് തയാറാവാഞ്ഞത് ശക്തമായ ഒരു സാങ്കേതിക തിരുത്തലിന് അവസരം ഒരുക്കാം.
പലിശയിൽ ഭേദഗതികൾ വരുത്താതെ ജിഡിപി വളർച്ച അഞ്ചു ശതമാനമാക്കി കുറച്ച പ്രവചനം നിക്ഷേപകരെ തളർത്തും. ബാങ്കുകൾ, ഹൗസിംഗ്, ഫിനാൻസ് വിഭാഗം ഓഹരികളിൽ ഓപ്പറേറ്റർമാർ വാരാവസാനം ലാഭമെടുപ്പു നടത്തി. ഇതിനിടെ ആർബിഐ നാണയപെരുപ്പ പ്രവചനവും ഉയർത്തി. മാസത്തിന്റെ രണ്ടാം പകുതിയിൽ ഫോറെക്സ് മാർക്കറ്റിൽ രൂപ ചാഞ്ചാടാൻ ഇടയുണ്ട്. ആർബിഐ 2020 സാമ്പത്തിക വർഷം രാജ്യത്തിന്റെ വളർച്ചപ്രവചനം അഞ്ചു ശതമാനമായി കുറച്ചു.
ഈ വർഷം രൂപയുടെ മൂല്യം 2.13 ശതമാനം ഇടിഞ്ഞു. വിദേശ നിക്ഷേപകർ 13.18 ബില്യൺ ഡോളർ ഓഹരിയിലും 4.42 ബില്യൺ ഡോളർ കടപ്പത്രത്തിലും ഇറക്കിയിട്ടും രൂപയ്ക്കു തിളങ്ങാനായില്ല.
വർഷാരംഭത്തിലെ 69.40ൽനിന്ന് ജൂലൈയിൽ 68.35 ലേക്കു കരുത്ത് കാണിച്ച രൂപ പിന്നീട് തിരിച്ചടി അഭിമുഖീകരിച്ചു. നവംബറിൽ മൂല്യം 72.13ലേക്ക് ഇടിഞ്ഞശേഷം ഇപ്പോൾ 71.26 ലാണ്. ഈ വാരം മികവിന് ശ്രമിച്ചാൽ 71.20 വരെ നീങ്ങാം. എന്നാൽ തിരിച്ചടി നേരിട്ടാൽ രൂപ 71.47‐ 72.15 ലേക്കും രൂപ ദുർബലമാവാം.
വിദേശനാണയ കരുതൽ ശേഖരം ഡിസംബർ മൂന്നിന് 451.7 ബില്യൺ ഡോളറിലെത്തി. സാമ്പത്തികവർഷം ആരംഭിച്ചശേഷം ഫോറെക്സ് നിക്ഷേപം 38.8 ബില്യൺ ഡോളർ ഉയർന്നു. നവംബർ 22നു കരുതൽധനം 448.596 ബില്യൺ ഡോളറായിരുന്നു. ഏതാനും മാസങ്ങളായി കരുതൽ ധനം ഉയരുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് 450 ബില്യൺ ഡോളർ കടക്കുന്നത്. 2020‐21ൽ വിദേശനാണയ ശേഖരം 500 ബില്യൻ ഡോളർ മറികടക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം.
ഈ മാസം വിദേശ ഫണ്ടുകൾ 244.2 കോടി രൂപ ഇന്ത്യയിൽനിന്ന് പിൻവലിച്ചു. ഒക്ടോബറിൽ 16,037.6കോടി രൂപയും നവംബറിൽ 22,871.8 കോടി രൂപയും അവർ നിക്ഷേപിച്ചിരുന്നു.
ഓഹരിവിപണിയിലേക്കു തിരിഞ്ഞാൽ നിഫ്റ്റി സൂചിക 135 പോയിന്റ് നഷ്ടത്തിലാണ്. 12,056ൽനിന്ന് 12,137ലേക്കുയർന്നാണ് ഇടപാടുകൾ ആരംഭിച്ചതെങ്കിലും റിക്കാർഡായ 12,158ലേക്ക് അടുക്കാനായില്ല. മുൻ വാരം സൂചിപ്പിച്ച 12,030ലെ സപ്പോർട്ട് വാരാവസാനം നഷ്ടപ്പെട്ട് 12,021ൽ ക്ലോസിംഗ് നടന്നു.
ഇന്ന് തളർച്ചയിൽ ഇടപാടുകൾ തുടങ്ങാനാണു സാധ്യത. 11,873ലെ താങ്ങ് ആദ്യ മണിക്കൂറിൽ നഷ്ടപ്പെട്ടാൽ തുടർന്നുള്ള സെൽ പ്രഷറിൽ നിഫ്റ്റി 11,823വരെ പരീക്ഷണങ്ങൾ നടത്താം. വില്പന സമ്മർദം ശക്തമായാൽ 11,726‐11,674 പോയിന്റ് വരെയും നീങ്ങാം. അതേസമയം മുന്നേറാൻ ശ്രമിച്ചാൽ 12,082ൽ പ്രതിരോധമുണ്ട്.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ വീക്കിലി ചാർട്ടിൽ സ്ലോ സ്റ്റോകാസ്റ്റിക്, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ ബോട്ടായതിനാൽ തിരുത്തലിൽ സാധ്യത ഇരട്ടിച്ചു. ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രൻഡ് ബുള്ളിഷാണ്, എംഎസിഡി ബുള്ളിഷാണെങ്കിലും ഒരു തിരുത്തലിനുള്ള സാധ്യതൾ തെളിയുന്നു. പാരാബോളിക് എസ്എആർ സെല്ലിംഗ് സിഗ്നൽ നൽകി.
ബോംബെ സെൻസെക്സ് 41,143 പോയിൻറ്റ് വരെ കയറിയെങ്കിലും പിന്നീട് 40,337 വരെ താഴ്ന്ന ശേഷം 40,445 ലാണ് വാരാന്ത്യം.
ഈ വാരം സെൻസെക്സിന് 40,140 ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സെൻസെക്സ് 39,835നെ ലക്ഷ്യമാക്കി നീങ്ങാം. മുന്നേറിയാൽ 40,946ൽ ആദ്യ തടസമുണ്ട്.