കൊച്ചി: ലണ്ടനിൽ ഹോട്ടൽ സ്കോട്ലൻഡ് യാർഡിന്റെ ഉദ്ഘാടനത്തോടെ ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപ സംരംഭമായ ട്വന്റി 14 ഹോൾഡിംഗ്സിനു യുകെയിൽ 2,800 കോടി രൂപയുടെ നിക്ഷേപമായി. വെസ്റ്റ്മിനിസ്റ്ററിൽ സെന്റ് ജെയിംസിലെ പൈതൃക ഹോട്ടലായ സ്കോട് ലൻഡ് യാർഡിന്റെ നടത്തിപ്പ് ഹയാത്ത് ബ്രാൻഡിനാണ്. എഡ്വാഡിയൻ - വിക്ടോറിയൻ വാസ്തുശിൽപ മാതൃകയിൽ 93,000 ചതുരശ്രയടി വിസ്തൃതിയുള്ള ഈ ആഡംബര ബ്യൂട്ടീക് ഹോട്ടലിൽ ഏഴു നിലകളിലായി 153 മുറികളും 15 സ്യൂട്ടുകളുമുണ്ട്.
വ്യവസായപ്രമുഖർ, സെലിബ്രിറ്റികൾ, രാഷ്ട്രത്തലവന്മാർ എന്നിവർക്കായി രണ്ടു ബെഡ്റൂം ടൗണ്‍ ഹൗസ് വിഐപി സ്യൂട്ടുകളും ഇതിലുൾപ്പെടും. 120 സീറ്റുള്ള കോണ്‍ഫറൻസ് റൂമുമുണ്ട്. 2015ൽ 1,025 കോടി രൂപയ്ക്കാണു ചരിത്രപരമായ നിരവധി പ്രത്യേകതകൾ അവകാശപ്പെടുന്ന ഈ നിർമിതി ട്വന്റി 14 ഹോൾഡിംഗ്സ് സ്വന്തമാക്കിയത്. ഇതിൽ 512 കോടിരൂപയുടെ നവീകരണ പ്രവർത്തനങ്ങളും ഗ്രൂപ്പ് നടത്തി. ഇതിന് പുറമെ വാൾഡ്റോഫ് അസ്റ്റോറിയ എഡിൻബറോ-ദി കാലിഡോണിയനും 2018ൽ കന്പനി സ്വന്തമാക്കിയിട്ടുണ്ട്.
വ്യവസായപ്രമുഖർ, സെലിബ്രിറ്റികൾ, രാഷ്ട്രത്തലവന്മാർ എന്നിവർക്കായി രണ്ടു ബെഡ്റൂം ടൗണ്‍ ഹൗസ് വിഐപി സ്യൂട്ടുകളും ഇതിലുൾപ്പെടും. 120 സീറ്റുള്ള കോണ്‍ഫറൻസ് റൂമുമുണ്ട്. 2015ൽ 1,025 കോടി രൂപയ്ക്കാണു ചരിത്രപരമായ നിരവധി പ്രത്യേകതകൾ അവകാശപ്പെടുന്ന ഈ നിർമിതി ട്വന്റി 14 ഹോൾഡിംഗ്സ് സ്വന്തമാക്കിയത്. ഇതിൽ 512 കോടിരൂപയുടെ നവീകരണ പ്രവർത്തനങ്ങളും ഗ്രൂപ്പ് നടത്തി. ഇതിന് പുറമെ വാൾഡ്റോഫ് അസ്റ്റോറിയ എഡിൻബറോ-ദി കാലിഡോണിയനും 2018ൽ കന്പനി സ്വന്തമാക്കിയിട്ടുണ്ട്.