കേന്ദ്ര ധനമന്ത്രാലയം ന്യൂഡൽഹിയിലെ കേന്ദ്ര സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ലോക്കിലാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ഓഫീസ് മുംബൈ ഫോർട്ടിൽ ഷഹീദ് ഭഗത്സിംഗ് റോഡിലും. റിസർവ് ബാങ്കിന്റെ പഴയ ആസ്ഥാനം മുംബൈയിലെ സർക്കാർ കമ്മട്ടം (മിന്റ്) ഉള്ള റോഡിലായിരുന്നു. റിസർവ് ബാങ്കിനെ പരാമർശിക്കാൻ മിന്റ് സ്ട്രീറ്റ് എന്നു മാധ്യമങ്ങൾ എഴുതിത്തുടങ്ങിയത് ഇതുകൊണ്ടാണ്. ഈ പ്രയോഗം ഇനിയും മാറിയിട്ടില്ല.
നോർത്ത് ബ്ലോക്കും മിന്റ് സ്ട്രീറ്റും തമ്മിൽ യോജിച്ചുപോകുന്ന സമയങ്ങൾ കുറവാണ്. റിസർവ് ബാങ്ക് ഗവർണറായി വരുന്ന ധനശാസ്ത്രജ്ഞർ നോർത്ത് ബ്ലോക്കിലെ ഉദ്യോഗസ്ഥരെ വേണ്ടത്ര വിവരമില്ലാത്തവരായാണു കണക്കാക്കാറ്. പോര് ഒഴിവാക്കാമെന്നു കരുതി പലപ്പോഴും നോർത്ത് ബ്ലോക്കിൽനിന്നുള്ളവരെ റിസർവ് ബാങ്ക് ഗവർണറാക്കാറുണ്ട്. അപ്പോഴും തഥൈവ. ഡോ. ഡി.സുബ്ബറാവുവും ഡോ. വൈ.വേണുഗോപാല റെഡ്ഡിയുമൊക്കെ റിസർവ് ബാങ്കിൽ ചെന്നശേഷം ധനമന്ത്രാലയവുമായി ഉടക്കിയിട്ടേ ഉള്ളൂ.
ഞെട്ടിച്ച് ശക്തികാന്ത ദാസ്
ഇപ്പോഴിതാ ശക്തികാന്ത ദാസും ആ പാതയിൽ വന്നു. വളർച്ച കുറഞ്ഞുനിൽക്കുന്നതിനാൽ പലിശനിരക്ക് പരമാവധി താഴ്ത്തണമെന്നു ധനമന്ത്രാലയം ആഗ്രഹിക്കുന്നു. തുടർച്ചയായി അഞ്ചുതവണ താഴ്ത്തിയതാണ്, ഇപ്പോൾ താഴ്ത്തുന്നതു ശരിയല്ല എന്നു റിസർവ് ബാങ്ക് പറഞ്ഞു. പണനയ കമ്മിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനം.
പണനയ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കു ശേഷവും ധനമന്ത്രാലയം പ്രതികരിച്ചില്ല. സാധാരണ ഉടനെ ഉണ്ടാകുന്നതായിരുന്നു പ്രതികരണം. തീരുമാനം ഞെട്ടിക്കുന്നതായതുകൊണ്ടാണു പ്രതികരണം വൈകിയത്.
റിയൽ എസ്റ്റേറ്റുകാരടക്കം വ്യവസായമേഖലയും ഓഹരിവിപണി പ്രവർത്തകരും ഞെട്ടി. നയമറിഞ്ഞശേഷം ഓഹരിവിപണി താഴുകയും ഉയരുകയും പിന്നെ താഴുകയും ചെയ്തത് അതുകൊണ്ടാണ്. നയത്തിന്റെ ശരിയായ വ്യാഖ്യാനം കണ്ടെത്താൻ അവർക്കായില്ല.
വേറിട്ട കാഴ്ചപ്പാട്
വ്യവസായികളും ധനശാസ്ത്രജ്ഞരുമെല്ലാം പ്രതീക്ഷിച്ചതും ഗവൺമെന്റ് ആഗ്രഹിച്ചതും പലിശ കുറയ്ക്കണമെന്നാണ്. പക്ഷേ, സർക്കാരിന്റെയും വ്യവസായികളുടെയും കാഴ്ചപ്പാടല്ല റിസർവ് ബാങ്കിന്റേത്.
വിലക്കയറ്റം കുതിച്ചുകയറുന്നു. അപ്പോൾ പലിശ കുറച്ചാൽ നിക്ഷേപകർക്കും ബാങ്കുകൾക്കും നഷ്ടമാകും. അതു റിസർവ് ബാങ്കിന്റെ തീരുമാനത്തിനു പിന്നിലെ പ്രധാന ഘടകമാണ്.
ഡോളറുമായി രൂപയുടെ നിരക്ക് താണാണു നിൽക്കുന്നത്. കൃത്രിമമായി താഴ്ത്തി നിർത്തിയിരിക്കുന്നതു റിസർവ് ബാങ്കാണ്. വിനിമയനിരക്ക് താഴുന്നതും പലിശനിരക്ക് താഴുന്നതും സന്പദ്ഘടനയിൽ ഒരേ ഫലമാണുണ്ടാക്കുക എന്ന വാദവുമുണ്ട്.
ബാങ്കുകൾക്കു പ്രഹരം
എന്തായാലും റീപോ നിരക്ക് താഴ്ത്തിയില്ല. ഗവൺമെന്റിന്റെ ധനകമ്മി ബജറ്റിൽ പ്രതീക്ഷിച്ചതിലും കൂടുതലാകും. അതായത്, സർക്കാർ കൂടുതൽ കടമെടുക്കേണ്ടിവരും. ആ സമയത്ത് പലിശ താഴ്ത്തുന്നില്ലെങ്കിൽ കടപ്പത്രങ്ങളുടെ പലിശ കൂടും.
പലിശ കൂടുന്പോൾ കടപ്പത്രത്തിനു വില കുറയും. ബാങ്കുകൾക്ക് ഇതു പ്രശ്നമാകും. അപ്പപ്പോഴത്തെ കടപ്പത്രവിലവച്ചു വേണം ലാഭനഷ്ടക്കണക്ക് തയാറാക്കാൻ. റിസർവ് ബാങ്ക് തീരുമാനത്തിനു ശേഷം ബാങ്കുകളുടെ ഓഹരിവില ഇടിഞ്ഞതിനു കാരണമതാണ്.
രസിക്കാത്ത പ്രവചനം
വിലകൾ കൂടും, വളർച്ച കുറയും എന്നുള്ള റിസർവ് ബാങ്കിന്റെ പ്രഖ്യാപനവും സർക്കാരിനു രസിച്ചിട്ടില്ല. നാലുമാസം മുന്പുവരെ വിലക്കയറ്റത്തെപ്പറ്റി ആശങ്ക ഇല്ലായിരുന്നു. രണ്ടാം പകുതിയിൽപോലും 3.5-3.7 ശതമാനം വിലക്കയറ്റമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. അതാണിപ്പോൾ 5.1-4.7 ആക്കിയത്.
വളർച്ച ഏഴുശതമാനം ഉണ്ടാകുമെന്നാണ് വർഷാരംഭത്തിൽ റിസർവ് ബാങ്ക് കണക്കാക്കിയത്. ഒക്ടോബറിൽ അത് 6.1 ശതമാനത്തിലേക്കു താഴ്ത്തി. ഇപ്പോൾ അഞ്ചുശതമാനത്തിലേക്ക്. ചില വിദേശ റേറ്റിംഗ് ഏജൻസികളുടെ പ്രതീക്ഷയ്ക്കൊപ്പമാണിത്. റിസർവ് ബാങ്ക് ഇത്രയും താഴ്ന്ന അനുമാനം നടത്തിയതും ഞെട്ടിക്കുന്നതായി.
ചരിത്രം പഠിച്ചാൽ...
രണ്ടു കാര്യത്തിലും ധനമന്ത്രാലയത്തിന്റേതിൽനിന്നു ഭിന്നമായ സമീപനം പണനയ കമ്മിറ്റി (എംപിസി) ഏകകണ്ഠമായി എടുത്തു. ശക്തികാന്ത ദാസ് ചരിത്രവിദ്യാർഥിയായിരുന്നു. റിസർവ് ബാങ്ക് ഗവർണർമാരുടെ ചരിത്രവും അദ്ദേഹം പരിശോധിച്ചിരിക്കാം. നോർത്ത് ബ്ലോക്കിലെ ഉദ്യോഗസ്ഥരുടെ താളത്തിനു നിന്നാൽ ചരിത്രംതന്നെ മോശക്കാരനാക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നുണ്ടാകും.
ഇത്രയേറെ ഞെട്ടലുകൾ സമ്മാനിച്ച പണനയ അവലോകനം താരതമ്യേന നീളം കുറഞ്ഞതായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉപഭോക്താക്കൾക്കിടയിലും വ്യവസായികൾക്കിടയിലും റിസർവ് ബാങ്ക് നടത്തിയ സർവേകൾ സ്ഥിതി വളരെ മോശമാണെന്ന ചിത്രം നൽകുന്നുണ്ട്. വളർച്ചനിരക്കിൽ പെട്ടെന്നൊരു തിരിച്ചുകയറ്റം പ്രതീക്ഷിക്കാനില്ലെന്നാണ് അവ നൽകുന്ന സൂചന.
ഒട്ടകപ്പക്ഷി നയം
സാന്പത്തികവളർച്ച ഉയരണമെങ്കിൽ സർക്കാരിന്റെ നയം മാറ്റണമെന്നും മണ്ണിൽ തലപൂഴ്ത്തുന്ന ഒട്ടകപ്പക്ഷിയെപ്പോലെ പ്രശ്നങ്ങളെ കാണാതിരിക്കുന്നതു ശരിയല്ലെന്നും റിസർവ് ബാങ്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അതിനോടു പെട്ടെന്നു പ്രതികരിക്കാൻപോലും സർക്കാരിനായില്ല.സന്പദ്ഘടനയെ നേരേയാക്കാൻ എന്താണു ചെയ്യേണ്ടതെന്നു മോദി സർക്കാരിനു നിശ്ചയമില്ലെന്നു മുൻ ധനമന്ത്രി പി.ചിദംബരം വിമർശിച്ച ദിവസമാണ് റിസർവ് ബാങ്കിന്റെ പണനയ അവലോകനം വന്നത്. ചിദംബരത്തിന്റേതിലും രൂക്ഷമായ വിമർശനമാണ് വരികൾക്കിടയിലൂടെ ദാസും റിസർവ് ബാങ്കും നടത്തിയത്.ശക്തികാന്ത ദാസിൽനിന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇത്തരമൊരു സ്വാതന്ത്ര്യപ്രഖ്യാപനം.
റ്റി.സി. മാത്യു
നോർത്ത് ബ്ലോക്കും മിന്റ് സ്ട്രീറ്റും തമ്മിൽ യോജിച്ചുപോകുന്ന സമയങ്ങൾ കുറവാണ്. റിസർവ് ബാങ്ക് ഗവർണറായി വരുന്ന ധനശാസ്ത്രജ്ഞർ നോർത്ത് ബ്ലോക്കിലെ ഉദ്യോഗസ്ഥരെ വേണ്ടത്ര വിവരമില്ലാത്തവരായാണു കണക്കാക്കാറ്. പോര് ഒഴിവാക്കാമെന്നു കരുതി പലപ്പോഴും നോർത്ത് ബ്ലോക്കിൽനിന്നുള്ളവരെ റിസർവ് ബാങ്ക് ഗവർണറാക്കാറുണ്ട്. അപ്പോഴും തഥൈവ. ഡോ. ഡി.സുബ്ബറാവുവും ഡോ. വൈ.വേണുഗോപാല റെഡ്ഡിയുമൊക്കെ റിസർവ് ബാങ്കിൽ ചെന്നശേഷം ധനമന്ത്രാലയവുമായി ഉടക്കിയിട്ടേ ഉള്ളൂ.
ഞെട്ടിച്ച് ശക്തികാന്ത ദാസ്
ഇപ്പോഴിതാ ശക്തികാന്ത ദാസും ആ പാതയിൽ വന്നു. വളർച്ച കുറഞ്ഞുനിൽക്കുന്നതിനാൽ പലിശനിരക്ക് പരമാവധി താഴ്ത്തണമെന്നു ധനമന്ത്രാലയം ആഗ്രഹിക്കുന്നു. തുടർച്ചയായി അഞ്ചുതവണ താഴ്ത്തിയതാണ്, ഇപ്പോൾ താഴ്ത്തുന്നതു ശരിയല്ല എന്നു റിസർവ് ബാങ്ക് പറഞ്ഞു. പണനയ കമ്മിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനം.
പണനയ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കു ശേഷവും ധനമന്ത്രാലയം പ്രതികരിച്ചില്ല. സാധാരണ ഉടനെ ഉണ്ടാകുന്നതായിരുന്നു പ്രതികരണം. തീരുമാനം ഞെട്ടിക്കുന്നതായതുകൊണ്ടാണു പ്രതികരണം വൈകിയത്.
റിയൽ എസ്റ്റേറ്റുകാരടക്കം വ്യവസായമേഖലയും ഓഹരിവിപണി പ്രവർത്തകരും ഞെട്ടി. നയമറിഞ്ഞശേഷം ഓഹരിവിപണി താഴുകയും ഉയരുകയും പിന്നെ താഴുകയും ചെയ്തത് അതുകൊണ്ടാണ്. നയത്തിന്റെ ശരിയായ വ്യാഖ്യാനം കണ്ടെത്താൻ അവർക്കായില്ല.
വേറിട്ട കാഴ്ചപ്പാട്
വ്യവസായികളും ധനശാസ്ത്രജ്ഞരുമെല്ലാം പ്രതീക്ഷിച്ചതും ഗവൺമെന്റ് ആഗ്രഹിച്ചതും പലിശ കുറയ്ക്കണമെന്നാണ്. പക്ഷേ, സർക്കാരിന്റെയും വ്യവസായികളുടെയും കാഴ്ചപ്പാടല്ല റിസർവ് ബാങ്കിന്റേത്.
വിലക്കയറ്റം കുതിച്ചുകയറുന്നു. അപ്പോൾ പലിശ കുറച്ചാൽ നിക്ഷേപകർക്കും ബാങ്കുകൾക്കും നഷ്ടമാകും. അതു റിസർവ് ബാങ്കിന്റെ തീരുമാനത്തിനു പിന്നിലെ പ്രധാന ഘടകമാണ്.
ഡോളറുമായി രൂപയുടെ നിരക്ക് താണാണു നിൽക്കുന്നത്. കൃത്രിമമായി താഴ്ത്തി നിർത്തിയിരിക്കുന്നതു റിസർവ് ബാങ്കാണ്. വിനിമയനിരക്ക് താഴുന്നതും പലിശനിരക്ക് താഴുന്നതും സന്പദ്ഘടനയിൽ ഒരേ ഫലമാണുണ്ടാക്കുക എന്ന വാദവുമുണ്ട്.
ബാങ്കുകൾക്കു പ്രഹരം
എന്തായാലും റീപോ നിരക്ക് താഴ്ത്തിയില്ല. ഗവൺമെന്റിന്റെ ധനകമ്മി ബജറ്റിൽ പ്രതീക്ഷിച്ചതിലും കൂടുതലാകും. അതായത്, സർക്കാർ കൂടുതൽ കടമെടുക്കേണ്ടിവരും. ആ സമയത്ത് പലിശ താഴ്ത്തുന്നില്ലെങ്കിൽ കടപ്പത്രങ്ങളുടെ പലിശ കൂടും.
പലിശ കൂടുന്പോൾ കടപ്പത്രത്തിനു വില കുറയും. ബാങ്കുകൾക്ക് ഇതു പ്രശ്നമാകും. അപ്പപ്പോഴത്തെ കടപ്പത്രവിലവച്ചു വേണം ലാഭനഷ്ടക്കണക്ക് തയാറാക്കാൻ. റിസർവ് ബാങ്ക് തീരുമാനത്തിനു ശേഷം ബാങ്കുകളുടെ ഓഹരിവില ഇടിഞ്ഞതിനു കാരണമതാണ്.
രസിക്കാത്ത പ്രവചനം
വിലകൾ കൂടും, വളർച്ച കുറയും എന്നുള്ള റിസർവ് ബാങ്കിന്റെ പ്രഖ്യാപനവും സർക്കാരിനു രസിച്ചിട്ടില്ല. നാലുമാസം മുന്പുവരെ വിലക്കയറ്റത്തെപ്പറ്റി ആശങ്ക ഇല്ലായിരുന്നു. രണ്ടാം പകുതിയിൽപോലും 3.5-3.7 ശതമാനം വിലക്കയറ്റമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. അതാണിപ്പോൾ 5.1-4.7 ആക്കിയത്.
വളർച്ച ഏഴുശതമാനം ഉണ്ടാകുമെന്നാണ് വർഷാരംഭത്തിൽ റിസർവ് ബാങ്ക് കണക്കാക്കിയത്. ഒക്ടോബറിൽ അത് 6.1 ശതമാനത്തിലേക്കു താഴ്ത്തി. ഇപ്പോൾ അഞ്ചുശതമാനത്തിലേക്ക്. ചില വിദേശ റേറ്റിംഗ് ഏജൻസികളുടെ പ്രതീക്ഷയ്ക്കൊപ്പമാണിത്. റിസർവ് ബാങ്ക് ഇത്രയും താഴ്ന്ന അനുമാനം നടത്തിയതും ഞെട്ടിക്കുന്നതായി.
ചരിത്രം പഠിച്ചാൽ...
രണ്ടു കാര്യത്തിലും ധനമന്ത്രാലയത്തിന്റേതിൽനിന്നു ഭിന്നമായ സമീപനം പണനയ കമ്മിറ്റി (എംപിസി) ഏകകണ്ഠമായി എടുത്തു. ശക്തികാന്ത ദാസ് ചരിത്രവിദ്യാർഥിയായിരുന്നു. റിസർവ് ബാങ്ക് ഗവർണർമാരുടെ ചരിത്രവും അദ്ദേഹം പരിശോധിച്ചിരിക്കാം. നോർത്ത് ബ്ലോക്കിലെ ഉദ്യോഗസ്ഥരുടെ താളത്തിനു നിന്നാൽ ചരിത്രംതന്നെ മോശക്കാരനാക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നുണ്ടാകും.
ഇത്രയേറെ ഞെട്ടലുകൾ സമ്മാനിച്ച പണനയ അവലോകനം താരതമ്യേന നീളം കുറഞ്ഞതായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉപഭോക്താക്കൾക്കിടയിലും വ്യവസായികൾക്കിടയിലും റിസർവ് ബാങ്ക് നടത്തിയ സർവേകൾ സ്ഥിതി വളരെ മോശമാണെന്ന ചിത്രം നൽകുന്നുണ്ട്. വളർച്ചനിരക്കിൽ പെട്ടെന്നൊരു തിരിച്ചുകയറ്റം പ്രതീക്ഷിക്കാനില്ലെന്നാണ് അവ നൽകുന്ന സൂചന.
ഒട്ടകപ്പക്ഷി നയം
സാന്പത്തികവളർച്ച ഉയരണമെങ്കിൽ സർക്കാരിന്റെ നയം മാറ്റണമെന്നും മണ്ണിൽ തലപൂഴ്ത്തുന്ന ഒട്ടകപ്പക്ഷിയെപ്പോലെ പ്രശ്നങ്ങളെ കാണാതിരിക്കുന്നതു ശരിയല്ലെന്നും റിസർവ് ബാങ്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അതിനോടു പെട്ടെന്നു പ്രതികരിക്കാൻപോലും സർക്കാരിനായില്ല.സന്പദ്ഘടനയെ നേരേയാക്കാൻ എന്താണു ചെയ്യേണ്ടതെന്നു മോദി സർക്കാരിനു നിശ്ചയമില്ലെന്നു മുൻ ധനമന്ത്രി പി.ചിദംബരം വിമർശിച്ച ദിവസമാണ് റിസർവ് ബാങ്കിന്റെ പണനയ അവലോകനം വന്നത്. ചിദംബരത്തിന്റേതിലും രൂക്ഷമായ വിമർശനമാണ് വരികൾക്കിടയിലൂടെ ദാസും റിസർവ് ബാങ്കും നടത്തിയത്.ശക്തികാന്ത ദാസിൽനിന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇത്തരമൊരു സ്വാതന്ത്ര്യപ്രഖ്യാപനം.
റ്റി.സി. മാത്യു