മുംബൈ: റിസർവ് ബാങ്ക് പണനയം ഇന്നുച്ചയ്ക്കു പ്രഖ്യാപിക്കും. അടിസ്ഥാന പലിശ നിരക്ക് (റീപോ നിരക്ക്) കുറയ്ക്കുന്നതാകും പണനയകമ്മിറ്റി (എംപിസി)യുടെ തീരുമാനം എന്ന് പരക്കെ കരുതപ്പെടുന്നു. 0.25 മുതൽ 0.4 വരെ ശതമാനം കുറവാണു പ്രതീക്ഷ.
സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തിൽ സാന്പത്തികവളർച്ച 4.5 ശതമാനത്തിലേക്കു താണതു പലിശ കുറയ്ക്കാനുള്ള സമ്മർദം വർധിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടേതടക്കം ചില്ലറ വിലക്കയറ്റം നാലുശതമാനത്തിനു മുകളിലായത് ആശങ്കാജനകമാണെങ്കിലും ഇപ്പോൾ പലിശ കുറയ്ക്കുന്നതിനാകും മുൻഗണന.
2019-ൽ ഇതുവരെ അഞ്ചുതവണ റീപോ നിരക്ക് കുറച്ചു. ഇപ്പോൾ 5.15 ശതമാനമാണു റീപോ. വാണിജ്യബാങ്കുകൾ അടിയന്തരാവശ്യങ്ങൾക്കു റിസർവ് ബാങ്കിൽനിന്ന് എടുക്കുന്ന ഏകദിന വായ്പകൾക്കുള്ള പലിശയാണു റീപോ നിരക്ക്. ഈ നിരക്കു കുറയ്ക്കുന്പോൾ മറ്റു പലിശനിരക്കുകൾ ആനുപാതികമായി കുറയുമെന്നാണു ധാരണ. എന്നാൽ, എല്ലായ്പ്പോഴും ആനുപാതിക മാറ്റം സംഭവിക്കാറില്ല.
2014-ൽ എട്ടുശതമാനമായിരുന്നു റീപോ നിരക്ക്. 2015 ജനുവരി മുതൽ കുറച്ച് 2017 ഓഗസ്റ്റിൽ രണ്ടുശതമാനമായി. പിന്നീട് 2018 ഓഗസ്റ്റിൽ 6.5 ശതമാനം വരെ ഉയർന്നു. ഈ വർഷം ഫെബ്രുവരിയിൽ നിരക്കു കുറച്ചുതുടങ്ങി. 2014-നെ വച്ചുനോക്കുന്പോൾ റീപോ നിരക്ക് 2.85 ശതമാനം കുറഞ്ഞിട്ടുണ്ട്. പക്ഷേ, പലിശ നിരക്ക് രണ്ടുശതമാനംവരെയേ താണിട്ടുള്ളു.
ഇന്നു റീപോ നിരക്ക് 0.4 ശതമാനം താഴ്ത്തുമെന്നു മിക്കവരും കരുതുന്നു. കാൽ ശതമാനം കുറവ് പ്രതീക്ഷിക്കുന്നവരും ഉണ്ട്. റീപോ 4.75 ശതമാനമായി താഴ്ത്തിയാൽ ചില്ലറവിലക്കയറ്റ നിരക്കുമായുള്ള വ്യത്യാസം വളരെ ചെറുതാകും. യഥാർഥ പലിശ നിരക്ക് തീരെ കുറവാകുന്നത് ആരോഗ്യകരമല്ലാത്തതിനാൽ അതിനു താഴോട്ട് റീപോ ഇപ്പോൾ താഴ്ത്താൻ സാധ്യതയില്ല.
സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തിൽ സാന്പത്തികവളർച്ച 4.5 ശതമാനത്തിലേക്കു താണതു പലിശ കുറയ്ക്കാനുള്ള സമ്മർദം വർധിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടേതടക്കം ചില്ലറ വിലക്കയറ്റം നാലുശതമാനത്തിനു മുകളിലായത് ആശങ്കാജനകമാണെങ്കിലും ഇപ്പോൾ പലിശ കുറയ്ക്കുന്നതിനാകും മുൻഗണന.
2019-ൽ ഇതുവരെ അഞ്ചുതവണ റീപോ നിരക്ക് കുറച്ചു. ഇപ്പോൾ 5.15 ശതമാനമാണു റീപോ. വാണിജ്യബാങ്കുകൾ അടിയന്തരാവശ്യങ്ങൾക്കു റിസർവ് ബാങ്കിൽനിന്ന് എടുക്കുന്ന ഏകദിന വായ്പകൾക്കുള്ള പലിശയാണു റീപോ നിരക്ക്. ഈ നിരക്കു കുറയ്ക്കുന്പോൾ മറ്റു പലിശനിരക്കുകൾ ആനുപാതികമായി കുറയുമെന്നാണു ധാരണ. എന്നാൽ, എല്ലായ്പ്പോഴും ആനുപാതിക മാറ്റം സംഭവിക്കാറില്ല.
2014-ൽ എട്ടുശതമാനമായിരുന്നു റീപോ നിരക്ക്. 2015 ജനുവരി മുതൽ കുറച്ച് 2017 ഓഗസ്റ്റിൽ രണ്ടുശതമാനമായി. പിന്നീട് 2018 ഓഗസ്റ്റിൽ 6.5 ശതമാനം വരെ ഉയർന്നു. ഈ വർഷം ഫെബ്രുവരിയിൽ നിരക്കു കുറച്ചുതുടങ്ങി. 2014-നെ വച്ചുനോക്കുന്പോൾ റീപോ നിരക്ക് 2.85 ശതമാനം കുറഞ്ഞിട്ടുണ്ട്. പക്ഷേ, പലിശ നിരക്ക് രണ്ടുശതമാനംവരെയേ താണിട്ടുള്ളു.
ഇന്നു റീപോ നിരക്ക് 0.4 ശതമാനം താഴ്ത്തുമെന്നു മിക്കവരും കരുതുന്നു. കാൽ ശതമാനം കുറവ് പ്രതീക്ഷിക്കുന്നവരും ഉണ്ട്. റീപോ 4.75 ശതമാനമായി താഴ്ത്തിയാൽ ചില്ലറവിലക്കയറ്റ നിരക്കുമായുള്ള വ്യത്യാസം വളരെ ചെറുതാകും. യഥാർഥ പലിശ നിരക്ക് തീരെ കുറവാകുന്നത് ആരോഗ്യകരമല്ലാത്തതിനാൽ അതിനു താഴോട്ട് റീപോ ഇപ്പോൾ താഴ്ത്താൻ സാധ്യതയില്ല.