മുംബൈ: തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്ക് ലിമിറ്റഡിന് (പഴയ കാത്തലിക് സിറിയൻ ബാങ്ക്) ആവേശകരമായ ലിസ്റ്റിംഗ്. 195 രൂപ വിലയ്ക്കു വിറ്റ ഓഹരി ലിസ്റ്റ് ചെയ്തത് 275 രൂപയ്ക്ക്. 41 ശതമാനം നേട്ടം. പിന്നിടു വില 307 രൂപവരെ കയറി.
എൻഎസ്ഇയിൽ 300.05 രൂപ (നേട്ടം 53.87 ശതമാനം)യിലും ബിഎസ്ഇയിൽ 300.10 രൂപ (നേട്ടം 53.9 ശതമാനം) യിലുമാണു വ്യാപാരം ക്ലോസ് ചെയ്തത്.
സിഎസ്ബി ഓഹരികളുടെ പ്രഥമ പൊതുവില്പന (ഐപിഒ) കഴിഞ്ഞ ദിവസമാണു സമാപിച്ചത്. 87 മടങ്ങ് അപേക്ഷകൾ ഉണ്ടായി.
കന്പനിയിലെ ഭൂരിപക്ഷ ഓഹരി ഉടമകളായ ഫെയർ ഫാക്സ് ഹോൾഡിംഗ്സിന്റെ ഓഹരി പങ്കാളിത്തം 50.09 ശതമാനത്തിൽനിന്ന് 49.73 ശതമാനമായി ഐപിഒ വഴി കുറഞ്ഞു. ഫെയർഫാക്സ് 15 വർഷംകൊണ്ട് ഓഹരി 15 ശതമാനമായി കുറയ്ക്കേണ്ടതുണ്ട്.
സിഎസ്ബി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി.വി.ആർ. രാജേന്ദ്രന്റെ കാലാവധി മൂന്നു വർഷത്തേക്കു കൂടി നീട്ടിയതായി മാനേജ്മെന്റ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.
ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയാണ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മറ്റു കേരള ബാങ്കുകൾ.
എൻഎസ്ഇയിൽ 300.05 രൂപ (നേട്ടം 53.87 ശതമാനം)യിലും ബിഎസ്ഇയിൽ 300.10 രൂപ (നേട്ടം 53.9 ശതമാനം) യിലുമാണു വ്യാപാരം ക്ലോസ് ചെയ്തത്.
സിഎസ്ബി ഓഹരികളുടെ പ്രഥമ പൊതുവില്പന (ഐപിഒ) കഴിഞ്ഞ ദിവസമാണു സമാപിച്ചത്. 87 മടങ്ങ് അപേക്ഷകൾ ഉണ്ടായി.
കന്പനിയിലെ ഭൂരിപക്ഷ ഓഹരി ഉടമകളായ ഫെയർ ഫാക്സ് ഹോൾഡിംഗ്സിന്റെ ഓഹരി പങ്കാളിത്തം 50.09 ശതമാനത്തിൽനിന്ന് 49.73 ശതമാനമായി ഐപിഒ വഴി കുറഞ്ഞു. ഫെയർഫാക്സ് 15 വർഷംകൊണ്ട് ഓഹരി 15 ശതമാനമായി കുറയ്ക്കേണ്ടതുണ്ട്.
സിഎസ്ബി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സി.വി.ആർ. രാജേന്ദ്രന്റെ കാലാവധി മൂന്നു വർഷത്തേക്കു കൂടി നീട്ടിയതായി മാനേജ്മെന്റ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.
ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയാണ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മറ്റു കേരള ബാങ്കുകൾ.