മുംബൈ: ബാങ്ക് തകരുകയോ ലിക്വിഡേറ്റ് ചെയ്യേണ്ടിവരികയോ ചെയ്താൽ നിക്ഷേപകർക്ക് ഒരു ലക്ഷം രൂപ വരെയേ കിട്ടൂ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ (ഡിഐസിജിസി) നല്കിയ മറുപടിയാണിത്. റിസർവ് ബാങ്കിന്റെ സബ് സിഡിയറിയായ ഈ കോർപറേഷനാണ് നിക്ഷേപങ്ങൾ ഇൻഷ്വർ ചെയ്യുന്നത്. ഒരാൾക്ക് ബാങ്കിൽ എത്ര തുക നിക്ഷേപമുണ്ടായാലും ഇപ്പോൾ ഒരു ലക്ഷം രൂപവരെയേ കിട്ടൂ.
ഇൻഷ്വറൻസ് പരിധി കൂട്ടാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നതായി ഈയിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇൻഷ്വറൻസ് പരിധി കൂട്ടാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നതായി ഈയിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.