കോട്ടയം: റബർ ബോർഡ് ജീവനക്കാരുടെ എണ്ണം മൂന്നു വർഷത്തിനുള്ളിൽ പകുതിയായി കുറയ്ക്കാൻ കേന്ദ്രസർക്കാരിന്റെ നിർദേശം. രണ്ട് ഡിപ്പാർട്ടുമെന്റും ഒരു സ്വതന്ത്രവകുപ്പും നിർത്തലാക്കാനും കേന്ദ്ര വാണിജ്യവ്യവസായ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
ഉത്തരവ് നടപ്പാക്കുന്നതോടെ റബർ ബോർഡിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റവും ശന്പളവർധനയും അനിശ്ചിതത്വത്തിലാകും. 2023നു മുന്പ് നിലവിലെ 1649 തസ്തികയിൽനിന്നും 744 വെട്ടിക്കുറച്ച് 905 ആയി നിജപ്പെടുത്തണമെന്നു റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവനു വാണിജ്യ-വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി എം.എസ്. ബാനർജി നൽകിയ ഉത്തരവിൽ പറയുന്നു. ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ 28ൽനിന്നു 14 ആയും മാർക്കറ്റിംഗ് ഇന്റലിജൻസ് വിഭാഗത്തിൽ 20ൽനിന്നു 12 ആയും ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തണം. ഇതിന് ആനുപാതികമായുള്ള കുറവ് മറ്റു ഡിപ്പാർട്ടുമെന്റുകളിലും വരുത്തണം. ഡൽഹിയിൽ ചേർന്ന ധനകാര്യ സമിതി (ഇഎഫ്സി) യോഗത്തിലാണു പുതിയ തീരുമാനമെടുത്തത്.
റബർ ബോർഡിന്റെ ചെലവ് പകുതിയായി ചുരുക്കുന്നതിനു സേവന, മൂല്യവർധന ഡിപ്പാർട്ടുമെന്റിനെ വെട്ടിക്കുറയ്ക്കണം. ഏഴ് ഡിപ്പാർട്ട്മെന്റുകളിൽ പ്രോസസിംഗ് ആൻഡ് പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റ്, സ്റ്റാസ്റ്റിറ്റിക്സ് ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് എന്നിവ നിർത്തലാക്കും. ആറ് സ്വതന്ത്ര ഡിവിഷനുകളിൽ ഒരെണ്ണം കുറച്ച് അഞ്ചായി പുനഃക്രമീകരിക്കണം. നിർത്തലാക്കുന്ന ഡിപ്പാർട്ട്മെന്റുകൾ മറ്റു വകുപ്പുകളിൽ ലയിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതനുസരിച്ച് പൊതുഭരണം, വിപുലീകരണംഉപദേശം, ഗവേഷണം, പരിശീലനം, സാന്പത്തികം എന്നീ ഡിപ്പാർട്ട്മെന്റും ഓഡിറ്റ്, ആസൂത്രണം, വിപണനം, പൊതുജനസന്പർക്കം, വിജിലൻസ് എന്നീ സ്വതന്ത്ര ഡിവിഷനുകൾ മാത്രമായി ചുരുക്കണം.
സ്വന്തമായുണ്ടായിരുന്ന നിയമസഹായം ഡിവിഷൻ നിർത്തലാക്കി നിയമവിദഗ്ധ ഉപദേശങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കണം.
ജീവനക്കാരുടെ നിയമനവും സ്ഥാനക്കയറ്റവും വാണിജ്യ-വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് വകുപ്പിന്റെ അംഗീകാരത്തോടെ മതിയെന്നും ഉയർന്ന തസ്തികകളിൽ സേവനം ചെയ്യുന്നവർ വിരമിച്ചശേഷം പുതിയ നിയമനം വേണ്ടെന്നും കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ജോമി കുര്യാക്കോസ്
ഉത്തരവ് നടപ്പാക്കുന്നതോടെ റബർ ബോർഡിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റവും ശന്പളവർധനയും അനിശ്ചിതത്വത്തിലാകും. 2023നു മുന്പ് നിലവിലെ 1649 തസ്തികയിൽനിന്നും 744 വെട്ടിക്കുറച്ച് 905 ആയി നിജപ്പെടുത്തണമെന്നു റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവനു വാണിജ്യ-വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി എം.എസ്. ബാനർജി നൽകിയ ഉത്തരവിൽ പറയുന്നു. ഫിനാൻസ് ഡിപ്പാർട്ട്മെന്റിൽ 28ൽനിന്നു 14 ആയും മാർക്കറ്റിംഗ് ഇന്റലിജൻസ് വിഭാഗത്തിൽ 20ൽനിന്നു 12 ആയും ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തണം. ഇതിന് ആനുപാതികമായുള്ള കുറവ് മറ്റു ഡിപ്പാർട്ടുമെന്റുകളിലും വരുത്തണം. ഡൽഹിയിൽ ചേർന്ന ധനകാര്യ സമിതി (ഇഎഫ്സി) യോഗത്തിലാണു പുതിയ തീരുമാനമെടുത്തത്.
റബർ ബോർഡിന്റെ ചെലവ് പകുതിയായി ചുരുക്കുന്നതിനു സേവന, മൂല്യവർധന ഡിപ്പാർട്ടുമെന്റിനെ വെട്ടിക്കുറയ്ക്കണം. ഏഴ് ഡിപ്പാർട്ട്മെന്റുകളിൽ പ്രോസസിംഗ് ആൻഡ് പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റ്, സ്റ്റാസ്റ്റിറ്റിക്സ് ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് എന്നിവ നിർത്തലാക്കും. ആറ് സ്വതന്ത്ര ഡിവിഷനുകളിൽ ഒരെണ്ണം കുറച്ച് അഞ്ചായി പുനഃക്രമീകരിക്കണം. നിർത്തലാക്കുന്ന ഡിപ്പാർട്ട്മെന്റുകൾ മറ്റു വകുപ്പുകളിൽ ലയിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതനുസരിച്ച് പൊതുഭരണം, വിപുലീകരണംഉപദേശം, ഗവേഷണം, പരിശീലനം, സാന്പത്തികം എന്നീ ഡിപ്പാർട്ട്മെന്റും ഓഡിറ്റ്, ആസൂത്രണം, വിപണനം, പൊതുജനസന്പർക്കം, വിജിലൻസ് എന്നീ സ്വതന്ത്ര ഡിവിഷനുകൾ മാത്രമായി ചുരുക്കണം.
സ്വന്തമായുണ്ടായിരുന്ന നിയമസഹായം ഡിവിഷൻ നിർത്തലാക്കി നിയമവിദഗ്ധ ഉപദേശങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കണം.
ജീവനക്കാരുടെ നിയമനവും സ്ഥാനക്കയറ്റവും വാണിജ്യ-വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് വകുപ്പിന്റെ അംഗീകാരത്തോടെ മതിയെന്നും ഉയർന്ന തസ്തികകളിൽ സേവനം ചെയ്യുന്നവർ വിരമിച്ചശേഷം പുതിയ നിയമനം വേണ്ടെന്നും കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ജോമി കുര്യാക്കോസ്