ന്യൂഡൽഹി: ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ കന്പനികളിലെ 92,000 ജീവനക്കാർ സ്വമേധയാ വിരമിക്കൽ പദ്ധതി (വിആർഎസ്)യിൽ ചേരാൻ അപേക്ഷിച്ചു. അപേക്ഷ ഡിസംബർ മൂന്നുവരെ സമർപ്പിക്കാം.
ബിഎസ്എൻഎലിലെ ഒന്നരലക്ഷം ജീവനക്കാരിൽ ഒരു ലക്ഷം പേർ വിആർഎസിന് അർഹതയുള്ളവരാണ്. ജനുവരി 31-നാണു വിആർഎസ് പ്രകാരം പിരിയേണ്ടത്.
ജീവനക്കാരിൽ ഭൂരിപക്ഷം പിരിയുന്നതോടെ ബിഎസ്എൻഎലിനു ശന്പളച്ചെലവിൽ 7000 കോടി രൂപ ലാഭിക്കാനാകും. അടുത്ത മുന്നുവർഷത്തിനുള്ളിൽ ആസ്തികൾ വിറ്റ് 37,000 കോടി രൂപ സന്പാദിക്കാനും ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നു.
ബിഎസ്എൻഎലിലെ ഒന്നരലക്ഷം ജീവനക്കാരിൽ ഒരു ലക്ഷം പേർ വിആർഎസിന് അർഹതയുള്ളവരാണ്. ജനുവരി 31-നാണു വിആർഎസ് പ്രകാരം പിരിയേണ്ടത്.
ജീവനക്കാരിൽ ഭൂരിപക്ഷം പിരിയുന്നതോടെ ബിഎസ്എൻഎലിനു ശന്പളച്ചെലവിൽ 7000 കോടി രൂപ ലാഭിക്കാനാകും. അടുത്ത മുന്നുവർഷത്തിനുള്ളിൽ ആസ്തികൾ വിറ്റ് 37,000 കോടി രൂപ സന്പാദിക്കാനും ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നു.