+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരളത്തിൽ മുതൽമുടക്കാൻ അബുദാബി ഇൻവെസ്റ്റ്മെന്‍റ് അഥോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ മുതൽ മുടക്കാൻ അബുദാബി ഇൻവെ
കേരളത്തിൽ മുതൽമുടക്കാൻ അബുദാബി ഇൻവെസ്റ്റ്മെന്‍റ് അഥോറിറ്റി
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ മുതൽ മുടക്കാൻ അബുദാബി ഇൻവെസ്റ്റ്മെന്‍റ് അഥോറിറ്റി (ആദിയ) താത്പര്യം പ്രകടിപ്പിച്ചു. അഥോറിറ്റിയുടെ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് അഞ്ചു പദ്ധതികളിൽ നിക്ഷേപത്തിനുള്ള സാധ്യത തെളിഞ്ഞത്.

കൊച്ചി മെട്രോ ബ്ലിസ് സിറ്റി (കാക്കനാട് - 1500 കോടി), മാരിടൈം ക്ലസ്റ്റർ (വെല്ലിംഗ്ടണ്‍ ഐലൻഡ്- 3500 കോടി), എറോട്രോപോളിസ് (കണ്ണൂർ - 1,000 കോടി), കിൻഫ്രാ ലോജിസ്റ്റിക്സ് പാർക്ക് (പാലക്കാട് - 400 കോടി) എന്നീ പദ്ധതികളിലും തിരുവനന്തപുരം വിമാനത്താവള വികസനം സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തിൽ വരികയാണെങ്കിൽ അവിടെയും മുതൽ മുടക്കാൻ കന്പനി പ്രതിനിധികൾ താത്പര്യം അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ എട്ടു പദ്ധതികളെക്കുറിച്ചു കൂടി അഥോറിറ്റിയുമായി സംസ്ഥാന സർക്കാർ ചർച്ച ചെയ്തു.

താത്പര്യമുള്ള പദ്ധതികളുടെ കാര്യത്തിൽ അടുത്ത ജനുവരിയോടെ തീരുമാനം എടുക്കാൻ കഴിയുമെന്ന് ആദിയയുടെ ഇൻഫ്രാസ്ട്രക്ചർ തലവൻ സലിം അൽ ധർമാകി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ ആദിയ മാനേജിംഗ് ഡയറക്ടർ ഷെയ്ക് ഹമദ് ബിൻ സയിദ് അൽ നഹിയാനുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് അഥോറിറ്റി പ്രതിനിധികൾ കേരളവുമായി ചർച്ച നടത്തിയത്. കേരളത്തിൽ നിക്ഷേപ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഗെയിൽ പ്രകൃതി വാതക പൈപ്പ്‌ലൈൻ, പവർ ഹൈവേ, ദേശീയ പാത, ദേശീയ ജലപാത തുടങ്ങി മുടങ്ങിക്കിടന്ന പല അടിസ്ഥാന സൗകര്യപദ്ധതികളും പൂർത്തിയാക്കാനും നിർമാണത്തിൽ പുരോഗതി കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. കിഫ്ബി മുഖേന പണം സമാഹരിച്ചു വൻതോതിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കിവരികയാണ്. ഇതിനകംതന്നെ 45,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി അംഗീകരിച്ചു.

കൂടുതൽ ചർച്ചയ്ക്കും പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനും സംസ്ഥാന സർക്കാരിന്‍റെയും ആദിയയുടെയും പ്രതിനിധികൾ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദിത്യ ഭാർഗവ, സുൽത്താൻ അൽ മെഹരി, ഹമദ് അൽ കെത്ത്ബി എന്നിവരും ആദിയയ്ക്കു വേണ്ടി ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ എന്നിവരും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലിയും ചർച്ചയിൽ പങ്കെടുത്തു.