മുംബൈ: സോഷ്യൽമീഡിയ രംഗത്തു പ്രവർത്തിക്കുന്ന ഫേസ്ബുക്കും ടെക് വന്പൻ ഗൂഗിളും ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ സൂക്ഷിക്കുന്നതു മനുഷ്യാവകാശങ്ങൾക്കു ഭീഷണിയുയർത്തുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ. ആളുകൾക്കു സൗജ്യന്യസേവനം വാഗ്ദാനം ചെയ്ത ശേഷം അവരുടെ വിവരങ്ങൾ കൈക്കലാക്കി പരസ്യദാതാക്കൾക്കും മറ്റും നൽകുന്നതും അതുവഴി ലാഭമുണ്ടാക്കുന്നതും നീതീകരിക്കാനാകില്ല.
എന്തു കാരണം പറഞ്ഞാണെങ്കിലും ആളുകളുടെ സ്വകാര്യ വിവരങ്ങൾ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്.
കാര്യമായ നിയമ സംരക്ഷണമില്ലാത്ത ഡിജിറ്റൽ മേഖലയിൽ ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരുകൾ തയാറാകമണമെന്നും ആംനെസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു.
എന്തു കാരണം പറഞ്ഞാണെങ്കിലും ആളുകളുടെ സ്വകാര്യ വിവരങ്ങൾ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്.
കാര്യമായ നിയമ സംരക്ഷണമില്ലാത്ത ഡിജിറ്റൽ മേഖലയിൽ ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാരുകൾ തയാറാകമണമെന്നും ആംനെസ്റ്റി ഇന്റർനാഷണൽ ആവശ്യപ്പെട്ടു.