ന്യൂഡൽഹി: ഇസ്രായേൽ നിർമിത ചാര സോഫ്റ്റ്വേറായ പെഗാസസ് വഴി ഇന്ത്യക്കാരുടെ വാട്സ്ആപ് വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നും വിശദീകരണം തേടി വാട്സ്ആപ്പിന് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ.
വാട്സ്ആപ് നൽകിയ വിവരം അനുസരിച്ച് ആകെ 1400 ഉപയോക്താക്കളുടെ വിവരങ്ങളാണ് ചാര സോഫ്റ്റ്വേർ ഉപയോഗിച്ച് ചോർത്തിയത്. ഇതിൽ 121 പേർ ഇന്ത്യക്കാരാണ്. ഇക്കാര്യത്തിൽ സർക്കാർ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര വിവര സാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ പറഞ്ഞു. എന്നാൽ, വാട്സ്ആപ് വിവരങ്ങൾ ചോർത്തിയതിന് പിന്നിൽ സർക്കാർ ആണെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശരിയല്ല. അത് പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ്.
പൗരൻമാരുടെ മൗലിക സംരക്ഷണം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിൽ സ്വകാര്യതകൂടി ഉൾപ്പെടും. സർക്കാർ നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണു പ്രവർത്തിക്കുന്നത്. ഹാക്കിംഗിനും ചാര സോഫ്റ്റ്വേറിനും എതിരേ നടപടിയെടുക്കാൻ വിവര സാങ്കേതിക നിയമത്തിൽ കർശന വകുപ്പുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വാട്സ്ആപ്പിൽ സ്വീകരിക്കേണ്ട കരുതലിനെക്കുറിച്ച് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്സ് ടീം കഴിഞ്ഞ മേയ് പതിനേഴിന് നിർദേശങ്ങൾ ഇറക്കിയിരുന്നു. മേയ് 20നാണ് വാട്സ്ആപ്പിൽ കുഴപ്പങ്ങൾ കടന്നുകൂടിയിട്ടുണ്ടെന്ന് അവർതന്നെ സിഇആർടിയെ അറിയിച്ചത്. അതിന് പിന്നാലെ ഇന്ത്യയിൽനിന്നുള്ള 121 പേരുടെ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്ന വിവരവും വാട്സ്ആപ് അറിയിച്ചു. തുടർന്ന് ഒക്ടോബർ 31ന് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടി സിഇആർടി ഒൗദ്യോഗികമായിത്തന്നെ വാട്സ്ആപ്പിനെ അറിയിച്ചിരുന്നു.
സർക്കാർ സ്വകാര്യ വിവര സംരക്ഷണ ബില്ല് തയാറാക്കി ക്കൊണ്ടിരിക്കുകയാണ്.
ഇത് പൗരൻമാരുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനുള്ളതാണ്. ഉടൻതന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
വാട്സ്ആപ് നൽകിയ വിവരം അനുസരിച്ച് ആകെ 1400 ഉപയോക്താക്കളുടെ വിവരങ്ങളാണ് ചാര സോഫ്റ്റ്വേർ ഉപയോഗിച്ച് ചോർത്തിയത്. ഇതിൽ 121 പേർ ഇന്ത്യക്കാരാണ്. ഇക്കാര്യത്തിൽ സർക്കാർ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര വിവര സാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിൽ പറഞ്ഞു. എന്നാൽ, വാട്സ്ആപ് വിവരങ്ങൾ ചോർത്തിയതിന് പിന്നിൽ സർക്കാർ ആണെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശരിയല്ല. അത് പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ്.
പൗരൻമാരുടെ മൗലിക സംരക്ഷണം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിൽ സ്വകാര്യതകൂടി ഉൾപ്പെടും. സർക്കാർ നിയമത്തിന്റെയും നടപടിക്രമങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമാണു പ്രവർത്തിക്കുന്നത്. ഹാക്കിംഗിനും ചാര സോഫ്റ്റ്വേറിനും എതിരേ നടപടിയെടുക്കാൻ വിവര സാങ്കേതിക നിയമത്തിൽ കർശന വകുപ്പുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വാട്സ്ആപ്പിൽ സ്വീകരിക്കേണ്ട കരുതലിനെക്കുറിച്ച് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്സ് ടീം കഴിഞ്ഞ മേയ് പതിനേഴിന് നിർദേശങ്ങൾ ഇറക്കിയിരുന്നു. മേയ് 20നാണ് വാട്സ്ആപ്പിൽ കുഴപ്പങ്ങൾ കടന്നുകൂടിയിട്ടുണ്ടെന്ന് അവർതന്നെ സിഇആർടിയെ അറിയിച്ചത്. അതിന് പിന്നാലെ ഇന്ത്യയിൽനിന്നുള്ള 121 പേരുടെ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്ന വിവരവും വാട്സ്ആപ് അറിയിച്ചു. തുടർന്ന് ഒക്ടോബർ 31ന് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടി സിഇആർടി ഒൗദ്യോഗികമായിത്തന്നെ വാട്സ്ആപ്പിനെ അറിയിച്ചിരുന്നു.
സർക്കാർ സ്വകാര്യ വിവര സംരക്ഷണ ബില്ല് തയാറാക്കി ക്കൊണ്ടിരിക്കുകയാണ്.
ഇത് പൗരൻമാരുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനുള്ളതാണ്. ഉടൻതന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.