നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരണ പദ്ധതി തുടങ്ങി. മുൻ നിശ്ചയിച്ച പ്രകാരം ഇന്നലെ രാവിലെ 10 ന് തന്നെ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തുകയും വൈകിട്ട് ആറിന് തുറക്കുകയും ചെയ്തു.
റൺവേ നവീകരണ പദ്ധതിയുടെ ആദ്യഘട്ടമായി ടാക്സിവേയും ടാക്സിവേ ലിങ്കുകളും പുനരുദ്ധരിക്കുന്ന ജോലികളാണ് ഇന്നലെ തുടങ്ങിയത്. ഇവിടെയുള്ള വഴികാട്ടിലൈറ്റുകൾ മാറ്റിത്തുടങ്ങി. ടാക്സി ലിങ്കുകളുടെ പ്രതലത്തിലെ ടാറിംഗ് യന്ത്രസഹായത്തോടെ പൊളിക്കുന്ന മില്ലിംഗ് ജോലികളും തുടങ്ങിയിട്ടുണ്ട്. റൺവേയിൽ സിവിൽ ജോലികൾ തുടങ്ങിയിട്ടില്ല. റൺവേയിൽ വൈദ്യുതി വയറിംഗ് സംവിധാനം പരിഷ്കരിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായ ശേഷമാവും റൺവേയിൽ ടാറിംഗ്, കോൺക്രീറ്റിംഗ് ജോലികൾ തുടങ്ങുക. റൺവേയുടെ ഇരുവശവും വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കല്ലുപാകിയ കാനകൾ (സ്റ്റോൺ ഡ്രെയിൻ) നവീകരിക്കുന്ന ജോലികളും സമാന്തരമായി തുടങ്ങിയിട്ടുണ്ട്.
എല്ലാ ഏജൻസികളുടേയും ഏകോപനം നേരത്തെ തന്നെ ഉറപ്പുവരുത്തിയതിനാൽ ടെർമിനലിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. വൈകിട്ട് ആറിനുശേഷം പുറപ്പെടുന്ന വിമാന സർവീസുകൾക്കായുള്ള ഡൊമസ്റ്റിക് ചെക്-ഇൻ കൗണ്ടറുകൾ ഉച്ചകഴിഞ്ഞ് മൂന്നിനും ഇന്റർനാഷണൽ ചെക്ക്-ഇൻ കൗണ്ടറുകൾ രണ്ടിനും തുറന്നിട്ടുണ്ട്. വിമാന സർവീസുകൾ ആദ്യദിനംതന്നെ പുതിയ സമയക്രമത്തിലേക്ക് മാറിയിട്ടുണ്ട്.
കൊച്ചി-കൊളംബൊ ശ്രീലങ്കൻ എയർവേയ്സ് (പുതിയ പുറപ്പെടൽ സമയം രാവിലെ 9.30), കൊച്ചി-ജിദ്ദ എയർ ഇന്ത്യ (വൈകിട്ട് 6.05), കൊച്ചി-കുവൈത്ത്; കുവൈത്ത് എയർവേയ്സ് (പുലർച്ചെ 2.10, രാവിലെ 8.35) എന്നിവയാണ് പുതിയ സമയക്രമത്തിലേക്ക് മാറിയ രാജ്യാന്തര സർവീസുകൾ. മറ്റ് രാജ്യാന്തര സർവീസുകൾ നേരത്തെ തന്നെ വൈകിട്ട് ആറിനും രാവിലെ പത്തിനും ഇടയ്ക്ക് പുറപ്പെടുന്നതിനാൽ റൺവേ നവീകരണം അവയുടെ സമയപ്പട്ടികയെ ബാധിച്ചിട്ടില്ല.
റൺവേ നവീകരണ പദ്ധതിയുടെ ആദ്യഘട്ടമായി ടാക്സിവേയും ടാക്സിവേ ലിങ്കുകളും പുനരുദ്ധരിക്കുന്ന ജോലികളാണ് ഇന്നലെ തുടങ്ങിയത്. ഇവിടെയുള്ള വഴികാട്ടിലൈറ്റുകൾ മാറ്റിത്തുടങ്ങി. ടാക്സി ലിങ്കുകളുടെ പ്രതലത്തിലെ ടാറിംഗ് യന്ത്രസഹായത്തോടെ പൊളിക്കുന്ന മില്ലിംഗ് ജോലികളും തുടങ്ങിയിട്ടുണ്ട്. റൺവേയിൽ സിവിൽ ജോലികൾ തുടങ്ങിയിട്ടില്ല. റൺവേയിൽ വൈദ്യുതി വയറിംഗ് സംവിധാനം പരിഷ്കരിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായ ശേഷമാവും റൺവേയിൽ ടാറിംഗ്, കോൺക്രീറ്റിംഗ് ജോലികൾ തുടങ്ങുക. റൺവേയുടെ ഇരുവശവും വെള്ളം ഒഴുകിപ്പോകുന്നതിനുള്ള കല്ലുപാകിയ കാനകൾ (സ്റ്റോൺ ഡ്രെയിൻ) നവീകരിക്കുന്ന ജോലികളും സമാന്തരമായി തുടങ്ങിയിട്ടുണ്ട്.
എല്ലാ ഏജൻസികളുടേയും ഏകോപനം നേരത്തെ തന്നെ ഉറപ്പുവരുത്തിയതിനാൽ ടെർമിനലിൽ വലിയ തിരക്ക് അനുഭവപ്പെട്ടില്ല. വൈകിട്ട് ആറിനുശേഷം പുറപ്പെടുന്ന വിമാന സർവീസുകൾക്കായുള്ള ഡൊമസ്റ്റിക് ചെക്-ഇൻ കൗണ്ടറുകൾ ഉച്ചകഴിഞ്ഞ് മൂന്നിനും ഇന്റർനാഷണൽ ചെക്ക്-ഇൻ കൗണ്ടറുകൾ രണ്ടിനും തുറന്നിട്ടുണ്ട്. വിമാന സർവീസുകൾ ആദ്യദിനംതന്നെ പുതിയ സമയക്രമത്തിലേക്ക് മാറിയിട്ടുണ്ട്.
കൊച്ചി-കൊളംബൊ ശ്രീലങ്കൻ എയർവേയ്സ് (പുതിയ പുറപ്പെടൽ സമയം രാവിലെ 9.30), കൊച്ചി-ജിദ്ദ എയർ ഇന്ത്യ (വൈകിട്ട് 6.05), കൊച്ചി-കുവൈത്ത്; കുവൈത്ത് എയർവേയ്സ് (പുലർച്ചെ 2.10, രാവിലെ 8.35) എന്നിവയാണ് പുതിയ സമയക്രമത്തിലേക്ക് മാറിയ രാജ്യാന്തര സർവീസുകൾ. മറ്റ് രാജ്യാന്തര സർവീസുകൾ നേരത്തെ തന്നെ വൈകിട്ട് ആറിനും രാവിലെ പത്തിനും ഇടയ്ക്ക് പുറപ്പെടുന്നതിനാൽ റൺവേ നവീകരണം അവയുടെ സമയപ്പട്ടികയെ ബാധിച്ചിട്ടില്ല.