മുംബൈ: രാജ്യത്തെ പഞ്ചസാര ഉത്പാദനം കുറഞ്ഞു. ഈ മാസം 15 വരെയുള്ള കണക്കുകൾ പ്രകാരം ഉത്പാദനം 64 ശതമാനം താഴ്ന്ന് 4.85 ലക്ഷം ടണ്ണായി ചുരുങ്ങി.
കഴിഞ്ഞവർഷം ഇതേസമയം 13.38 ലക്ഷം ടണ്ണായിരുന്നു ഉത്പാദനം. മഹാരാഷ്ട്രയിലെ മില്ലുകൾ കരിന്പ് സംസ്കരിക്കാൻ തുടങ്ങാത്തതാണ് ഉത്പാദനത്തിൽ കുറവ് വരുത്തിയതെന്ന് ഇന്ത്യൻ ഷുഗർ മിൽ അസോസിയേഷൻ അറിയിച്ചു. കർണാടകയിലെ ഉത്പാദനം 3.60 ലക്ഷം ടണ്ണിൽനിന്ന് 1.43 ലക്ഷം ടണ്ണായി കുറഞ്ഞു. എന്നാൽ, ഉത്തർപ്രദേശിലെ പഞ്ചസാര ഉത്പാദനം 2.93 ലക്ഷം ടണ്ണായി ഉയർന്നു. കഴിഞ്ഞ വർഷം 1.76 ലക്ഷം ടണ്ണാണ് ഉത്തർപ്രദേശിൽ ഉത്പാദിപ്പിച്ചത്. കൃഷി സമയത്തു മഴ ലഭിക്കാതിരുന്നതും വിളവെടുപ്പ് സമയത്ത് വെള്ളപ്പൊക്കമുണ്ടായതും കരിന്പുകൃഷിയെ ദോഷകരമായി ബാധിച്ചതായി അസോസിയേഷൻ പറഞ്ഞു.
കഴിഞ്ഞവർഷം ഇതേസമയം 13.38 ലക്ഷം ടണ്ണായിരുന്നു ഉത്പാദനം. മഹാരാഷ്ട്രയിലെ മില്ലുകൾ കരിന്പ് സംസ്കരിക്കാൻ തുടങ്ങാത്തതാണ് ഉത്പാദനത്തിൽ കുറവ് വരുത്തിയതെന്ന് ഇന്ത്യൻ ഷുഗർ മിൽ അസോസിയേഷൻ അറിയിച്ചു. കർണാടകയിലെ ഉത്പാദനം 3.60 ലക്ഷം ടണ്ണിൽനിന്ന് 1.43 ലക്ഷം ടണ്ണായി കുറഞ്ഞു. എന്നാൽ, ഉത്തർപ്രദേശിലെ പഞ്ചസാര ഉത്പാദനം 2.93 ലക്ഷം ടണ്ണായി ഉയർന്നു. കഴിഞ്ഞ വർഷം 1.76 ലക്ഷം ടണ്ണാണ് ഉത്തർപ്രദേശിൽ ഉത്പാദിപ്പിച്ചത്. കൃഷി സമയത്തു മഴ ലഭിക്കാതിരുന്നതും വിളവെടുപ്പ് സമയത്ത് വെള്ളപ്പൊക്കമുണ്ടായതും കരിന്പുകൃഷിയെ ദോഷകരമായി ബാധിച്ചതായി അസോസിയേഷൻ പറഞ്ഞു.