ന്യൂഡൽഹി: രാജ്യത്തെ സാന്പത്തിക മുരടിപ്പിനു കാരണം സർക്കാരാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്. ""പൗരസഞ്ചയത്തിനു സർക്കാരിൽ വിശ്വാസമില്ലാതായിരിക്കുന്നു; സർക്കാർ സ്ഥാപനങ്ങളെ അവർ അവിശ്വസിക്കുന്നു. ഇതാണു നീണ്ടുനില്ക്കുന്ന മുരടിപ്പിനു കാരണം'' - ദ ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ഡോ. സിംഗ് കുറ്റപ്പെടുത്തി.
സാന്പത്തികവളർച്ചയുടെ ഉപകരണങ്ങളാകേണ്ട ആൾക്കാരിൽ ഭയവും അവിശ്വാസവും നിറഞ്ഞിരിക്കുന്നു. സമൂഹത്തെ ബന്ധിപ്പിച്ചിരുന്ന പരസ്പരവിശ്വാസത്തിന്റെ ആവരണം കീറിക്കളഞ്ഞിടത്താണു സാന്പത്തിക കുഴപ്പങ്ങളുടെ തുടക്കം.
സാന്പത്തികവളർച്ച, തൊഴിൽ തുടങ്ങിയ മേഖലകളിലെ ദയനീയ സാഹചര്യം വിലയിരുത്തിയ ലേഖനത്തിൽ, താനൊരു പ്രതിപക്ഷാംഗം എന്ന നിലയിലല്ല ധനശാസ്ത്ര വിദ്യാർഥി എന്ന നിലയിലാണ് ഇതെഴുതുന്നതെന്നു സിംഗ് വിശദീകരിക്കുന്നു.
പീഡനം ഭയന്ന്
""സർക്കാരിന്റെ പീഡനം ഭയന്നാണു തങ്ങൾ കഴിയുന്നതെന്ന് പല വ്യവസായികളും എന്നോടു പറയുന്നുണ്ട്. ശിക്ഷ ഭയന്നു ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുന്നില്ല. പരാജയപ്പെട്ടാൽ ദുരാരോപണങ്ങൾ ഉയരുമെന്ന ഭീതിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിൽനിന്ന് ആൾക്കാർ വിട്ടുനിൽക്കുന്നു:'' ഡോ. സിംഗ് വിവരിച്ചു.
സർക്കാരിലും വിവിധ സ്ഥാപനങ്ങളിലുമുള്ള നയരൂപീകരണക്കാരും വിദഗ്ധരും സത്യം പറയാനും സത്യസന്ധമായ ചർച്ചകളിൽ ഏർപ്പെടാനും ഭയപ്പെടുന്നു. പല സ്വതന്ത്ര സ്ഥാപനങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായി. നിയമവിരുദ്ധമായ നികുതിപീഡനങ്ങളെയോ അന്യായമായ നിയന്ത്രണങ്ങളെയോ ചെറുക്കുന്നതിനു ജനങ്ങൾക്ക് ആശ്രയിക്കാവുന്ന സംവിധാനങ്ങൾ ഇല്ലാതായിരിക്കുന്നു.
എല്ലാവരെയും സംശയം
വ്യവസായികൾ, ബാങ്കർമാർ, നയാവിഷ്കാരകർ, സംരംഭകർ തുടങ്ങി സാധാരണ പൗരന്മാർവരെ സർക്കാരിനെ വഞ്ചിക്കാൻ തുനിയുന്നവരാണെന്ന സംശയമാണു സർക്കാരിനുള്ളത്. സമൂഹത്തിലെ പരസ്പരവിശ്വാസം ഇല്ലാതാക്കിയത് ഈ സംശയമാണ്. ""ഇതു സാന്പത്തിക വികസനം നിശ്ചലമാക്കിയിരിക്കുന്നു-ബാങ്കർമാർ വായ്പ കൊടുക്കുന്നില്ല, വ്യവസായികൾ മൂലധനനിക്ഷേപം നടത്തുന്നില്ല, നയങ്ങൾ ഉണ്ടാക്കേണ്ടവർ അതു ചെയ്യുന്നില്ല:'' സിംഗ് എഴുതി.
എല്ലാവരെയും എല്ലാറ്റിനെയും സംശയത്തോടും അവിശ്വാസത്തോടും കൂടിയാണു മോദിസർക്കാർ നോക്കുന്നത്. ഒപ്പം സ്വയം ധാർമിക പോലീസ് ചമഞ്ഞ് വങ്കത്തങ്ങൾ കാട്ടിക്കൂട്ടുന്നു. മഹാ അബദ്ധമായി മാറിയ കറൻസി റദ്ദാക്കൽ അതിലൊന്നാണ്.
സ്റ്റാഗ്ഫ്ളേഷൻ
സാന്പത്തികവളർച്ച കുറയുകയും വിലകൾ കൂടുകയും ചെയ്യുന്ന സ്റ്റാഗ്ഫ്ളേഷൻ എന്ന പ്രതിഭാസത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. വലിയ സന്പദ്ഘടനകൾക്കു സ്റ്റാഗ്ഫ്ളേഷൻ പോലുള്ള ദുരവസ്ഥകളിൽനിന്നു കരകയറാൻ ഏറെക്കാലം വേണ്ടിവരും. പണനയംകൊണ്ടു മാത്രം ഈ ദൂഷിതവലയത്തിൽനിന്നു പുറത്തുചാടാനാവില്ല. സർക്കാർ ചെലവ് വർധിപ്പിക്കുന്നതുപോലുള്ള നടപടികളും ആവശ്യമാണ്. ജനങ്ങളുടെ ഉപഭോഗച്ചെലവ് കൂട്ടാൻ അടിയന്തര നടപടി സർക്കാരിൽനിന്ന് ഉണ്ടാകണം.
സംരംഭകർക്കും വ്യവസായികൾക്കും ആത്മവിശ്വാസം വളർത്തി മൂലധനനിക്ഷേപത്തിന് അവരെ പ്രേരിപ്പിക്കണം. നമ്മുടെ സന്പദ്ഘടന ഇന്നു മുഖ്യമായും സ്വകാര്യ സംരംഭകരുടെ പ്രവർത്തനഫലമാണ്. ശാസനകളോ പേടിപ്പിക്കലുകളോകൊണ്ട് സന്പദ്ഘടനയെ ഉത്തേജിപ്പിക്കാനാവില്ല. വലിയ വാചകങ്ങളോ മാധ്യമങ്ങളിലെ വാഴ്ത്തലുകളോകൊണ്ടു സാന്പത്തികവളർച്ച ഉണ്ടാവില്ല: ഡോ. സിംഗ് ചൂണ്ടിക്കാട്ടി.
സാന്പത്തികവളർച്ചയുടെ ഉപകരണങ്ങളാകേണ്ട ആൾക്കാരിൽ ഭയവും അവിശ്വാസവും നിറഞ്ഞിരിക്കുന്നു. സമൂഹത്തെ ബന്ധിപ്പിച്ചിരുന്ന പരസ്പരവിശ്വാസത്തിന്റെ ആവരണം കീറിക്കളഞ്ഞിടത്താണു സാന്പത്തിക കുഴപ്പങ്ങളുടെ തുടക്കം.
സാന്പത്തികവളർച്ച, തൊഴിൽ തുടങ്ങിയ മേഖലകളിലെ ദയനീയ സാഹചര്യം വിലയിരുത്തിയ ലേഖനത്തിൽ, താനൊരു പ്രതിപക്ഷാംഗം എന്ന നിലയിലല്ല ധനശാസ്ത്ര വിദ്യാർഥി എന്ന നിലയിലാണ് ഇതെഴുതുന്നതെന്നു സിംഗ് വിശദീകരിക്കുന്നു.
പീഡനം ഭയന്ന്
""സർക്കാരിന്റെ പീഡനം ഭയന്നാണു തങ്ങൾ കഴിയുന്നതെന്ന് പല വ്യവസായികളും എന്നോടു പറയുന്നുണ്ട്. ശിക്ഷ ഭയന്നു ബാങ്കുകൾ പുതിയ വായ്പകൾ അനുവദിക്കുന്നില്ല. പരാജയപ്പെട്ടാൽ ദുരാരോപണങ്ങൾ ഉയരുമെന്ന ഭീതിയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിൽനിന്ന് ആൾക്കാർ വിട്ടുനിൽക്കുന്നു:'' ഡോ. സിംഗ് വിവരിച്ചു.
സർക്കാരിലും വിവിധ സ്ഥാപനങ്ങളിലുമുള്ള നയരൂപീകരണക്കാരും വിദഗ്ധരും സത്യം പറയാനും സത്യസന്ധമായ ചർച്ചകളിൽ ഏർപ്പെടാനും ഭയപ്പെടുന്നു. പല സ്വതന്ത്ര സ്ഥാപനങ്ങളിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായി. നിയമവിരുദ്ധമായ നികുതിപീഡനങ്ങളെയോ അന്യായമായ നിയന്ത്രണങ്ങളെയോ ചെറുക്കുന്നതിനു ജനങ്ങൾക്ക് ആശ്രയിക്കാവുന്ന സംവിധാനങ്ങൾ ഇല്ലാതായിരിക്കുന്നു.
എല്ലാവരെയും സംശയം
വ്യവസായികൾ, ബാങ്കർമാർ, നയാവിഷ്കാരകർ, സംരംഭകർ തുടങ്ങി സാധാരണ പൗരന്മാർവരെ സർക്കാരിനെ വഞ്ചിക്കാൻ തുനിയുന്നവരാണെന്ന സംശയമാണു സർക്കാരിനുള്ളത്. സമൂഹത്തിലെ പരസ്പരവിശ്വാസം ഇല്ലാതാക്കിയത് ഈ സംശയമാണ്. ""ഇതു സാന്പത്തിക വികസനം നിശ്ചലമാക്കിയിരിക്കുന്നു-ബാങ്കർമാർ വായ്പ കൊടുക്കുന്നില്ല, വ്യവസായികൾ മൂലധനനിക്ഷേപം നടത്തുന്നില്ല, നയങ്ങൾ ഉണ്ടാക്കേണ്ടവർ അതു ചെയ്യുന്നില്ല:'' സിംഗ് എഴുതി.
എല്ലാവരെയും എല്ലാറ്റിനെയും സംശയത്തോടും അവിശ്വാസത്തോടും കൂടിയാണു മോദിസർക്കാർ നോക്കുന്നത്. ഒപ്പം സ്വയം ധാർമിക പോലീസ് ചമഞ്ഞ് വങ്കത്തങ്ങൾ കാട്ടിക്കൂട്ടുന്നു. മഹാ അബദ്ധമായി മാറിയ കറൻസി റദ്ദാക്കൽ അതിലൊന്നാണ്.
സ്റ്റാഗ്ഫ്ളേഷൻ
സാന്പത്തികവളർച്ച കുറയുകയും വിലകൾ കൂടുകയും ചെയ്യുന്ന സ്റ്റാഗ്ഫ്ളേഷൻ എന്ന പ്രതിഭാസത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. വലിയ സന്പദ്ഘടനകൾക്കു സ്റ്റാഗ്ഫ്ളേഷൻ പോലുള്ള ദുരവസ്ഥകളിൽനിന്നു കരകയറാൻ ഏറെക്കാലം വേണ്ടിവരും. പണനയംകൊണ്ടു മാത്രം ഈ ദൂഷിതവലയത്തിൽനിന്നു പുറത്തുചാടാനാവില്ല. സർക്കാർ ചെലവ് വർധിപ്പിക്കുന്നതുപോലുള്ള നടപടികളും ആവശ്യമാണ്. ജനങ്ങളുടെ ഉപഭോഗച്ചെലവ് കൂട്ടാൻ അടിയന്തര നടപടി സർക്കാരിൽനിന്ന് ഉണ്ടാകണം.
സംരംഭകർക്കും വ്യവസായികൾക്കും ആത്മവിശ്വാസം വളർത്തി മൂലധനനിക്ഷേപത്തിന് അവരെ പ്രേരിപ്പിക്കണം. നമ്മുടെ സന്പദ്ഘടന ഇന്നു മുഖ്യമായും സ്വകാര്യ സംരംഭകരുടെ പ്രവർത്തനഫലമാണ്. ശാസനകളോ പേടിപ്പിക്കലുകളോകൊണ്ട് സന്പദ്ഘടനയെ ഉത്തേജിപ്പിക്കാനാവില്ല. വലിയ വാചകങ്ങളോ മാധ്യമങ്ങളിലെ വാഴ്ത്തലുകളോകൊണ്ടു സാന്പത്തികവളർച്ച ഉണ്ടാവില്ല: ഡോ. സിംഗ് ചൂണ്ടിക്കാട്ടി.