ന്യൂഡൽഹി: ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷ്വറൻസ് പരിധി അഞ്ചു ലക്ഷം രൂപയായി ഉയർത്തുമെന്നു റിപ്പോർട്ട്. ഇപ്പോൾ ഒരു ലക്ഷം രൂപയാണു പരമാവധി ഇൻഷ്വറൻസ്.
ബാങ്ക് നിക്ഷേപങ്ങൾ രണ്ടു വിഭാഗമായി തിരിച്ചാകും ഇനി ഇൻഷ്വറൻസ്. ചില്ലറ നിക്ഷേപങ്ങളും മൊത്തനിക്ഷേപങ്ങളും ഉണ്ടാകും. ചില്ലറനിക്ഷേപങ്ങൾക്കാണ് അഞ്ചു ലക്ഷം രൂപവരെ ഇൻഷ്വറൻസ് പരിരക്ഷ നല്കുക.
ഒരു കോടി രൂപയ്ക്കു മുകളിലുള്ള വലിയ നിക്ഷേപങ്ങളെ മൊത്തനിക്ഷേപങ്ങൾ എന്ന വിഭാഗത്തിലായി കണക്കാക്കുന്നുണ്ട്. അവയ്ക്കു കുറേക്കൂടി ഉയർന്ന ഇൻഷ്വറൻസ് നല്കുന്നതിനാണ് ആലോചന.
നിലവിലുള്ള ഒരുലക്ഷം രൂപ ഇൻഷ്വറൻസ് 1993-ൽ നിശ്ചയിച്ചതാണ്. 1980 മുതൽ ‘93 വരെ 30,000 രൂപയായിരുന്നു നിക്ഷേപ ഇൻഷ്വറൻസ്.
ബാങ്ക് തകർച്ചയിൽ മാത്രമേ ഇൻഷ്വറൻസ് തുക നിക്ഷേപകർക്കു നല്കൂ. പ്രശ്നത്തിലാകുന്ന ബാങ്കുകൾ മറ്റുള്ളവയിൽ ലയിപ്പിക്കുന്നതുപോലുള്ള സാഹചര്യങ്ങളിൽ ഇൻഷ്വറൻസിന്റെ ആവശ്യം വരുന്നില്ല.
സേവിംഗ്സ്, ഫിക്സഡ്, റെക്കറിംഗ് നിക്ഷേപങ്ങളെല്ലാം ഇൻഷ്വറൻസ് പരിധിയിൽ വരും. ബാങ്കുകളാണ് ഇൻഷ്വറൻസിന്റെ പ്രീമിയം അടയ്ക്കുന്നത്. റിസർവ് ബാങ്കിന്റെ ഉപകന്പനിയായ ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ (ഡിഐസിജിസി) ആണ് ഇൻഷ്വറൻസ് ഏജൻസി. വിദേശ ബാങ്കുകളുടെ ഇന്ത്യൻ ശാഖകളടക്കം റിസർവ് ബാങ്കിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളിലെയും നിക്ഷേപങ്ങൾ ഇൻഷ്വറൻസ് പരിധിയിൽ വരും. ഒരു ബാങ്കിന്റെ എല്ലാ ശാഖകളിലുംകൂടി ഒരാൾക്കുള്ള നിക്ഷേപം ഒന്നായി കണക്കുകൂട്ടിയാണ് ഇൻഷ്വറൻസ്.
ബാങ്ക് നിക്ഷേപങ്ങൾ രണ്ടു വിഭാഗമായി തിരിച്ചാകും ഇനി ഇൻഷ്വറൻസ്. ചില്ലറ നിക്ഷേപങ്ങളും മൊത്തനിക്ഷേപങ്ങളും ഉണ്ടാകും. ചില്ലറനിക്ഷേപങ്ങൾക്കാണ് അഞ്ചു ലക്ഷം രൂപവരെ ഇൻഷ്വറൻസ് പരിരക്ഷ നല്കുക.
ഒരു കോടി രൂപയ്ക്കു മുകളിലുള്ള വലിയ നിക്ഷേപങ്ങളെ മൊത്തനിക്ഷേപങ്ങൾ എന്ന വിഭാഗത്തിലായി കണക്കാക്കുന്നുണ്ട്. അവയ്ക്കു കുറേക്കൂടി ഉയർന്ന ഇൻഷ്വറൻസ് നല്കുന്നതിനാണ് ആലോചന.
നിലവിലുള്ള ഒരുലക്ഷം രൂപ ഇൻഷ്വറൻസ് 1993-ൽ നിശ്ചയിച്ചതാണ്. 1980 മുതൽ ‘93 വരെ 30,000 രൂപയായിരുന്നു നിക്ഷേപ ഇൻഷ്വറൻസ്.
ബാങ്ക് തകർച്ചയിൽ മാത്രമേ ഇൻഷ്വറൻസ് തുക നിക്ഷേപകർക്കു നല്കൂ. പ്രശ്നത്തിലാകുന്ന ബാങ്കുകൾ മറ്റുള്ളവയിൽ ലയിപ്പിക്കുന്നതുപോലുള്ള സാഹചര്യങ്ങളിൽ ഇൻഷ്വറൻസിന്റെ ആവശ്യം വരുന്നില്ല.
സേവിംഗ്സ്, ഫിക്സഡ്, റെക്കറിംഗ് നിക്ഷേപങ്ങളെല്ലാം ഇൻഷ്വറൻസ് പരിധിയിൽ വരും. ബാങ്കുകളാണ് ഇൻഷ്വറൻസിന്റെ പ്രീമിയം അടയ്ക്കുന്നത്. റിസർവ് ബാങ്കിന്റെ ഉപകന്പനിയായ ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ (ഡിഐസിജിസി) ആണ് ഇൻഷ്വറൻസ് ഏജൻസി. വിദേശ ബാങ്കുകളുടെ ഇന്ത്യൻ ശാഖകളടക്കം റിസർവ് ബാങ്കിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളിലെയും നിക്ഷേപങ്ങൾ ഇൻഷ്വറൻസ് പരിധിയിൽ വരും. ഒരു ബാങ്കിന്റെ എല്ലാ ശാഖകളിലുംകൂടി ഒരാൾക്കുള്ള നിക്ഷേപം ഒന്നായി കണക്കുകൂട്ടിയാണ് ഇൻഷ്വറൻസ്.