വിപണി വിശേഷം / കെ.ബി. ഉദയഭാനു
റബർ മാർക്കറ്റിലെ വിലക്കയറ്റം തോട്ടം മേഖലയ്ക്ക് ഊർജം പകർന്നു, രംഗത്തുനിന്നു വിട്ടുനിന്നവർ ടാപ്പിംഗിന് ഉത്സാഹിക്കുന്നു. നാളികേരോത്പന്നങ്ങളുടെ വിലയിൽ മുന്നേറ്റ സാധ്യത, വൻകിട മില്ലുകാർ കൊപ്ര വിപണിയിൽ. ഗ്വാട്ടിമാല ഏലം സീസണിന് കാലതാമസം, ഗൾഫിൽനിന്നും യുറോപ്പിൽനിന്നും ന്യൂ ഇയർ ഓർഡറിനു സാധ്യത. കുതിപ്പിന് ഇടയിൽ കുരുമുളക് കിതയ്ക്കുന്നു. സ്വർണ വിലയിൽ ചാഞ്ചാട്ടം.
റബർ
റബർ മാർക്കറ്റിലെ ഉണർവ് ഉത്പാദന മേഖലയ്ക്ക് ആവേശമായി. നിശ്ചലമായിരുന്ന പല തോട്ടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ടാപ്പിംഗ് ആരംഭിച്ചു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 13,000 രൂപവരെ ഉയർന്നു. 12,500 രൂപയുടെ ടാർജറ്റിൽനിന്നുപുറത്തു കടന്ന റബറിനു പക്ഷേ 13,200ലെ പ്രതിരോധം തകർക്കാനായില്ല. വിദേശ വില ഉയർന്നതോടെ ആഭ്യന്തരവിപണിയെ ആശ്രയിക്കുകയാണ് വ്യവസായികൾ. വിപണിയിൽ ഷീറ്റ് വരവ് നാമമാത്രമാണ്. ഇപ്പോഴത്തെ വിലക്കയറ്റം ടാപ്പിംഗ് ഊർജിതമാക്കുമെന്ന ആശ്വാസത്തിലാണ് ടയർ ലോബി.
തായ്ലൻഡിലെ അമ്പത് ശതമാനം റബർ തോട്ടങ്ങളെയും മഞ്ഞളിപ്പ് രോഗം പിടികൂടി. ഇലപൊഴിച്ചിൽ രൂക്ഷമായതിനാൽ ഇനി പുതുവർഷം വരെ ടാപ്പിംഗിന് തടസം നേരിടാൻ ഇടയുണ്ടെന്നാണ് വിവരം. ഇതിനിടെ ഇന്ത്യയിലേക്ക് ഒരു ലക്ഷം ടൺ റബറും രണ്ടര ലക്ഷം ടൺ റബർ ചൈനയിലേക്കും ഹോങ്കോംഗിലേക്കും ബാങ്കോക്കിൽനിന്ന് കയറ്റുമതി നടത്തിയതായി തായ്ലണൻഡ് വ്യക്തമാക്കി.
ഏഷ്യയിൽ റബർ അവധിനിരക്കുകൾ ഉയർന്നു. ടോക്കോമിൽ കിലോ 163യെൻ വരെ ഉയർന്ന നവംബർ അവധി 166-174 യെന്നിനെ ഉറ്റുനോക്കുന്നു. ബാങ്കോക്കിൽ നാലാം ഗ്രേഡ് റബർ 10,646ൽനിന്ന് 10,798 രൂപയായി. വരും ആഴ്ചകളിൽ രാജ്യാന്തര മാർക്കറ്റ് 11,200 ലേക്ക് ഉയരാൻ ശ്രമം നടത്താം.
നാളികേരം
നാളികേര ഉത്പാദകർക്ക് ഇനി വിലക്കയറ്റത്തിന്റെ മാധുര്യം നുകരാം. ഓണത്തിനും ദീപാവലിക്കും ചൂടുപിടിക്കാതിരുന്ന വെളിച്ചെണ്ണ വിപണി കുതിപ്പിനുള്ള അണിയറനീക്കത്തിലാണ്. ക്രിസ്മസ് ഡിമാൻഡ് വെളിച്ചെണ്ണയെ ഉയരങ്ങളിൽ എത്തിക്കാം. തമിഴ്നാട്ടിലെ മില്ലുകാർ ശനിയാഴ്ച കൊപ്രവില 9100 രൂപയിൽനിന്ന് 9500 ലേക്കുയർത്തി. വിപണിയുടെ ഏതാനും വർഷത്തെ ചരിത്രത്തിൽ ഒറ്റ ദിവസം ഇതുപോലൊരു കുതിപ്പ് ആദ്യമാണ്. കാങ്കയത്തെ ചലനങ്ങൾ കണ്ട് കേരളത്തിലെ മില്ലുകാരും വിപണിയിൽ പിടിമുറുക്കാം. കൊച്ചിയിൽ എണ്ണ 14,450 രൂപയിലും കൊപ്ര 9750 രൂപയിലുമാണ്.
വിദേശ പാചകയെണ്ണ വില ഉയരുന്നത് നാളികേര കർഷകർക്കു നേട്ടമാവും. ഇന്തോനേഷ്യയും മലേഷ്യയും സംഘടിതമായി പാം ഓയിൽ വില ഉയർത്തി. വിനിമയവിപണിയിൽ രൂപയുടെ തളർച്ച കണക്കിലെടുത്താൽ ഭക്ഷ്യയെണ്ണ ഇറക്കുമതിച്ചെലവ് വീണ്ടും ഉയരുമെന്നതിനാൽ ക്രിസ്മസിനുമുമ്പായി വെളിച്ചെണ്ണയും തിളച്ചുമറിയാം.
ഏലം
ആഗോളവിപണിയിൽ സുഗന്ധം പരത്താൻ ഇന്ത്യൻ ഏലം ഒരുങ്ങുന്നു. അറബ് രാജ്യങ്ങൾ ഏലത്തിനായി എത്തിക്കഴിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽനിന്നു പുതിയ ഓർഡറുകൾ പ്രതീക്ഷിക്കുന്നു. ക്രിസ്മസ് ആവശ്യങ്ങൾക്കുള്ള ചരക്കു സംഭരണം ലേലകേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. ഇതിനിടെ ഗ്വാട്ടിമാലയിൽ ഏലം സീസൺ ആരംഭിക്കാൻ ഒരു മാസത്തെ താമസം നേരിടുമെന്നാണു വിവരം. ഗ്വാട്ടിമാലയുടെ അസാന്നിധ്യം മൂലം വിദേശ ബയർമാർ നമ്മുടെ വിപണിയിൽ പിടിമുറുക്കാൻ ഇടയുണ്ട്. കർഷകർ കരുതലോടെ ഏലം ഇറക്കിയാൽ ആകർഷകമായ വില ഉറപ്പുവരുത്താനാവും. ശനിയാഴ്ച മികച്ചയിനങ്ങൾ കിലോ 3010 രൂപയിലാണ്. അവധിവ്യാപാരത്തിൽ ഏലക്ക 2748 രൂപ. അവധിയിൽ ഏലത്തിന്റെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ മുന്നേറ്റം പ്രതീക്ഷിക്കാം.
കുരുമുളക്
കുരുമുളകിന്റെ കുതിപ്പുകണ്ട് ഇറക്കുമതി ലോബി വിദേശ ചരക്ക് ഉത്തരേന്ത്യയിൽ വിറ്റു. ഹൈറേഞ്ചിൽ സീസൺ തുടങ്ങും മുമ്പേ സ്റ്റോക്ക് വിറ്റു മാറാനുള്ള നീക്കത്തിലാണു വ്യവസായികൾ. കൊച്ചിയിൽ കാര്യമായി മുളക് എത്തിയില്ല. അൺഗാർബിൾഡ് മുളക് 31,500ൽ നിന്ന് 31,900 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 5000 ഡോളർ.
സ്വർണം
സ്വർണവില കയറിയിറങ്ങി. ആഭരണവിപണികളിൽ പവൻ 28,320 രൂപയിൽനിന്ന് 28,200 ലേക്കു താഴ്ന്നങ്കിലും പിന്നീട് പവൻ 28,540വരെ കയറി. വാരാന്ത്യം സ്വർണം 28,440 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് സ്വർണം 1456 ഡോളറിൽനിന്ന് 1467 ഡോളറായി.
റബർ മാർക്കറ്റിലെ വിലക്കയറ്റം തോട്ടം മേഖലയ്ക്ക് ഊർജം പകർന്നു, രംഗത്തുനിന്നു വിട്ടുനിന്നവർ ടാപ്പിംഗിന് ഉത്സാഹിക്കുന്നു. നാളികേരോത്പന്നങ്ങളുടെ വിലയിൽ മുന്നേറ്റ സാധ്യത, വൻകിട മില്ലുകാർ കൊപ്ര വിപണിയിൽ. ഗ്വാട്ടിമാല ഏലം സീസണിന് കാലതാമസം, ഗൾഫിൽനിന്നും യുറോപ്പിൽനിന്നും ന്യൂ ഇയർ ഓർഡറിനു സാധ്യത. കുതിപ്പിന് ഇടയിൽ കുരുമുളക് കിതയ്ക്കുന്നു. സ്വർണ വിലയിൽ ചാഞ്ചാട്ടം.
റബർ
റബർ മാർക്കറ്റിലെ ഉണർവ് ഉത്പാദന മേഖലയ്ക്ക് ആവേശമായി. നിശ്ചലമായിരുന്ന പല തോട്ടങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ടാപ്പിംഗ് ആരംഭിച്ചു. സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ 13,000 രൂപവരെ ഉയർന്നു. 12,500 രൂപയുടെ ടാർജറ്റിൽനിന്നുപുറത്തു കടന്ന റബറിനു പക്ഷേ 13,200ലെ പ്രതിരോധം തകർക്കാനായില്ല. വിദേശ വില ഉയർന്നതോടെ ആഭ്യന്തരവിപണിയെ ആശ്രയിക്കുകയാണ് വ്യവസായികൾ. വിപണിയിൽ ഷീറ്റ് വരവ് നാമമാത്രമാണ്. ഇപ്പോഴത്തെ വിലക്കയറ്റം ടാപ്പിംഗ് ഊർജിതമാക്കുമെന്ന ആശ്വാസത്തിലാണ് ടയർ ലോബി.
തായ്ലൻഡിലെ അമ്പത് ശതമാനം റബർ തോട്ടങ്ങളെയും മഞ്ഞളിപ്പ് രോഗം പിടികൂടി. ഇലപൊഴിച്ചിൽ രൂക്ഷമായതിനാൽ ഇനി പുതുവർഷം വരെ ടാപ്പിംഗിന് തടസം നേരിടാൻ ഇടയുണ്ടെന്നാണ് വിവരം. ഇതിനിടെ ഇന്ത്യയിലേക്ക് ഒരു ലക്ഷം ടൺ റബറും രണ്ടര ലക്ഷം ടൺ റബർ ചൈനയിലേക്കും ഹോങ്കോംഗിലേക്കും ബാങ്കോക്കിൽനിന്ന് കയറ്റുമതി നടത്തിയതായി തായ്ലണൻഡ് വ്യക്തമാക്കി.
ഏഷ്യയിൽ റബർ അവധിനിരക്കുകൾ ഉയർന്നു. ടോക്കോമിൽ കിലോ 163യെൻ വരെ ഉയർന്ന നവംബർ അവധി 166-174 യെന്നിനെ ഉറ്റുനോക്കുന്നു. ബാങ്കോക്കിൽ നാലാം ഗ്രേഡ് റബർ 10,646ൽനിന്ന് 10,798 രൂപയായി. വരും ആഴ്ചകളിൽ രാജ്യാന്തര മാർക്കറ്റ് 11,200 ലേക്ക് ഉയരാൻ ശ്രമം നടത്താം.
നാളികേരം
നാളികേര ഉത്പാദകർക്ക് ഇനി വിലക്കയറ്റത്തിന്റെ മാധുര്യം നുകരാം. ഓണത്തിനും ദീപാവലിക്കും ചൂടുപിടിക്കാതിരുന്ന വെളിച്ചെണ്ണ വിപണി കുതിപ്പിനുള്ള അണിയറനീക്കത്തിലാണ്. ക്രിസ്മസ് ഡിമാൻഡ് വെളിച്ചെണ്ണയെ ഉയരങ്ങളിൽ എത്തിക്കാം. തമിഴ്നാട്ടിലെ മില്ലുകാർ ശനിയാഴ്ച കൊപ്രവില 9100 രൂപയിൽനിന്ന് 9500 ലേക്കുയർത്തി. വിപണിയുടെ ഏതാനും വർഷത്തെ ചരിത്രത്തിൽ ഒറ്റ ദിവസം ഇതുപോലൊരു കുതിപ്പ് ആദ്യമാണ്. കാങ്കയത്തെ ചലനങ്ങൾ കണ്ട് കേരളത്തിലെ മില്ലുകാരും വിപണിയിൽ പിടിമുറുക്കാം. കൊച്ചിയിൽ എണ്ണ 14,450 രൂപയിലും കൊപ്ര 9750 രൂപയിലുമാണ്.
വിദേശ പാചകയെണ്ണ വില ഉയരുന്നത് നാളികേര കർഷകർക്കു നേട്ടമാവും. ഇന്തോനേഷ്യയും മലേഷ്യയും സംഘടിതമായി പാം ഓയിൽ വില ഉയർത്തി. വിനിമയവിപണിയിൽ രൂപയുടെ തളർച്ച കണക്കിലെടുത്താൽ ഭക്ഷ്യയെണ്ണ ഇറക്കുമതിച്ചെലവ് വീണ്ടും ഉയരുമെന്നതിനാൽ ക്രിസ്മസിനുമുമ്പായി വെളിച്ചെണ്ണയും തിളച്ചുമറിയാം.
ഏലം
ആഗോളവിപണിയിൽ സുഗന്ധം പരത്താൻ ഇന്ത്യൻ ഏലം ഒരുങ്ങുന്നു. അറബ് രാജ്യങ്ങൾ ഏലത്തിനായി എത്തിക്കഴിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽനിന്നു പുതിയ ഓർഡറുകൾ പ്രതീക്ഷിക്കുന്നു. ക്രിസ്മസ് ആവശ്യങ്ങൾക്കുള്ള ചരക്കു സംഭരണം ലേലകേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. ഇതിനിടെ ഗ്വാട്ടിമാലയിൽ ഏലം സീസൺ ആരംഭിക്കാൻ ഒരു മാസത്തെ താമസം നേരിടുമെന്നാണു വിവരം. ഗ്വാട്ടിമാലയുടെ അസാന്നിധ്യം മൂലം വിദേശ ബയർമാർ നമ്മുടെ വിപണിയിൽ പിടിമുറുക്കാൻ ഇടയുണ്ട്. കർഷകർ കരുതലോടെ ഏലം ഇറക്കിയാൽ ആകർഷകമായ വില ഉറപ്പുവരുത്താനാവും. ശനിയാഴ്ച മികച്ചയിനങ്ങൾ കിലോ 3010 രൂപയിലാണ്. അവധിവ്യാപാരത്തിൽ ഏലക്ക 2748 രൂപ. അവധിയിൽ ഏലത്തിന്റെ ചലനങ്ങൾ സാങ്കേതികമായി വീക്ഷിച്ചാൽ മുന്നേറ്റം പ്രതീക്ഷിക്കാം.
കുരുമുളക്
കുരുമുളകിന്റെ കുതിപ്പുകണ്ട് ഇറക്കുമതി ലോബി വിദേശ ചരക്ക് ഉത്തരേന്ത്യയിൽ വിറ്റു. ഹൈറേഞ്ചിൽ സീസൺ തുടങ്ങും മുമ്പേ സ്റ്റോക്ക് വിറ്റു മാറാനുള്ള നീക്കത്തിലാണു വ്യവസായികൾ. കൊച്ചിയിൽ കാര്യമായി മുളക് എത്തിയില്ല. അൺഗാർബിൾഡ് മുളക് 31,500ൽ നിന്ന് 31,900 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 5000 ഡോളർ.
സ്വർണം
സ്വർണവില കയറിയിറങ്ങി. ആഭരണവിപണികളിൽ പവൻ 28,320 രൂപയിൽനിന്ന് 28,200 ലേക്കു താഴ്ന്നങ്കിലും പിന്നീട് പവൻ 28,540വരെ കയറി. വാരാന്ത്യം സ്വർണം 28,440 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് സ്വർണം 1456 ഡോളറിൽനിന്ന് 1467 ഡോളറായി.