കണ്ണൂർ: സംസ്ഥാനത്തിന്റെ വ്യാവസായിക കുതിപ്പും ഓരോ കുടുംബത്തിന്റെയും അഭിവൃദ്ധിയുമാണ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഇ.പി. ജയരാജന്. കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഭൂമി നല്കിയ നാമമാത്ര ഭൂവുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന്റെ ഭാഗമായുള്ള ധനസഹായ വിതരണം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ടാങ്കര്ലോറികള്വഴി ഗ്യാസ് കൊണ്ടുപോകുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ പദ്ധതിവഴി ഒഴിവാക്കാന്‍ കഴിയുമെന്നും ഭൂമിക്കടിയിലൂടെയുള്ള പൈപ്പ് ലൈന്‍ ഏറെ സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.
ടാങ്കര്ലോറികള്വഴി ഗ്യാസ് കൊണ്ടുപോകുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ പദ്ധതിവഴി ഒഴിവാക്കാന്‍ കഴിയുമെന്നും ഭൂമിക്കടിയിലൂടെയുള്ള പൈപ്പ് ലൈന്‍ ഏറെ സുരക്ഷിതമാണെന്നും മന്ത്രി പറഞ്ഞു.