കൊച്ചി: കേരളത്തിൽ മിതമായ നിരക്കിൽ കുപ്പിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനാണ് അവശ്യസാധന നിയന്ത്രണ നിയമത്തിൽ ഉൾപ്പെടുത്തിയതെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
സർക്കാർ നടപടിക്കെതിരേ കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കി വിശദീകരണ പത്രിക നൽകിത്.
ശബരിമല സീസൺഅവസരങ്ങളിലും വേനൽക്കാലത്തും കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. സാമൂഹ്യ പരിഗണന നൽകാതെ ഉയർന്ന വില ഈടാക്കി സ്വകാര്യ കന്പനികൾ വൻലാഭം കൊയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതു തടയാനാണ് അവശ്യ സാധന നിയന്ത്രണ നിയമത്തിൽ കുപ്പിവെള്ളത്തെ ഉൾപ്പെടുത്തിയതെന്നും വിശദീകരണ പത്രികയിൽ പറയുന്നു.
സർക്കാർ നടപടിക്കെതിരേ കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ചേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കി വിശദീകരണ പത്രിക നൽകിത്.
ശബരിമല സീസൺഅവസരങ്ങളിലും വേനൽക്കാലത്തും കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. സാമൂഹ്യ പരിഗണന നൽകാതെ ഉയർന്ന വില ഈടാക്കി സ്വകാര്യ കന്പനികൾ വൻലാഭം കൊയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതു തടയാനാണ് അവശ്യ സാധന നിയന്ത്രണ നിയമത്തിൽ കുപ്പിവെള്ളത്തെ ഉൾപ്പെടുത്തിയതെന്നും വിശദീകരണ പത്രികയിൽ പറയുന്നു.