ന്യൂഡൽഹി: എസാർ സ്റ്റീലിനെ ലക്ഷ്മി മിത്തലിന്റെ ആർസെലോർ മിത്തൽ ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനു വഴിയൊരുങ്ങി. എസാറിനു വായ്പകൊടുത്ത ധനകാര്യ സ്ഥാപനങ്ങൾ ചേർന്ന് അംഗീകരിച്ച ഏറ്റെടുക്കൽ പദ്ധതി ശരിവച്ചുകൊണ്ടു സുപ്രീംകോടതി ഉത്തരവായി. 2018 ഒക്ടോബറിൽ അംഗീകരിച്ച പദ്ധതിയെ ദേശീയ കന്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണൽ നിരാകരിച്ചിരുന്നു. ഇതിനെതിരായ അപ്പീൽ അനുവദിച്ചാണു സുപ്രീംകോടതിയുടെ തീരുമാനം.
എസാറിനു സാധന സാമഗ്രികൾ നൽകിയതിനു പണം കിട്ടാനുള്ളവരുടെയും വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾക്കു തുല്യ പരിഗണന നൽകണമെന്ന ട്രൈബ്യൂണൽ നിർദേശം കോടതി തള്ളി.
എസാറിനെ ഏറ്റെടുക്കുന്പോൾ ആർസെലോർ മിത്തൽ രാജ്യത്തെ നാലാമത്തെ വലിയ സ്റ്റീൽ ഉത്പാദകരാകും. കടം കയറി പാപ്പരായ എസാറിനെ 50,000 കോടി രൂപ മുടക്കിയാണ് മിത്തൽ വാങ്ങുന്നത്. 42,000 കോടി രൂപ വായ്പാദാതാക്കൾക്കു നൽകും. 8000 കോടി രൂപ ഫാക്ടറിയുടെ നവീകരണത്തിനു മുടക്കും.
എസാറിനു സാധന സാമഗ്രികൾ നൽകിയതിനു പണം കിട്ടാനുള്ളവരുടെയും വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾക്കു തുല്യ പരിഗണന നൽകണമെന്ന ട്രൈബ്യൂണൽ നിർദേശം കോടതി തള്ളി.
എസാറിനെ ഏറ്റെടുക്കുന്പോൾ ആർസെലോർ മിത്തൽ രാജ്യത്തെ നാലാമത്തെ വലിയ സ്റ്റീൽ ഉത്പാദകരാകും. കടം കയറി പാപ്പരായ എസാറിനെ 50,000 കോടി രൂപ മുടക്കിയാണ് മിത്തൽ വാങ്ങുന്നത്. 42,000 കോടി രൂപ വായ്പാദാതാക്കൾക്കു നൽകും. 8000 കോടി രൂപ ഫാക്ടറിയുടെ നവീകരണത്തിനു മുടക്കും.