കൊച്ചി: ആരോഗ്യം, കാർഷികം, പരിസ്ഥിതി, വ്യവസായം, തുടങ്ങിയ മേഖലകളിൽ മേക്കർവില്ലേജിന് സമാനമായ സംവിധാനങ്ങൾ തുടങ്ങാവുന്നതാണെന്നു കേന്ദ്ര സഹമന്ത്രി സഞ്ജയ് ധോത്രെ. കാൽ നൂറ്റാണ്ടുകൊണ്ടു മാത്രം നേടിയെടുക്കാൻ കഴിയുന്ന നാഴികക്കല്ലുകളാണു മേക്കർവില്ലേജ് നാലു വർഷംകൊണ്ടു പിന്നിട്ടതെന്നും അദ്ദേഹം പറഞ്ഞു. കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലെ മേക്കർവില്ലേജ് കാന്പസ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാർഡ് വെയർ ഇൻകുബേറ്ററായ മേക്കർവില്ലേജിന് രാജ്യത്തിന്റെ പ്രതിരോധരംഗത്ത് സമഗ്രമായ സംഭാവനകൾ നൽകാൻ കഴിയും. തദ്ദേശീയമായ സാങ്കേതികവിദ്യയാണു ശ്രേഷ്ഠഭാരതത്തിന് ആവശ്യം. ആഭ്യന്തരമായ സാങ്കേതികവിദ്യയുടെ വികസനത്തിന് മേക്കർവില്ലേജിന്റെ വിഭവശേഷി മികച്ചതാണ്. ബിഎസ്എൻഎൽ- എംടിഎൻഎൽ എന്നിവയുടെ പുനരുജ്ജീവനത്തിൽ മേക്കർ വില്ലേജിന് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ബോഷ്, കൊച്ചിൻ ഷിപ്യാർഡ്, ഭാരത് പെട്രോളിയം, എൻപിഒഎൽ, വി ഗാർഡ്, ബ്രിങ്ക്, ക്വാൽകോം തുടങ്ങി മേക്കർവില്ലേജിലെ വിവിധ പങ്കാളികളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
75 സ്റ്റാർട്ടപ്പുകളാണ് മേക്കർവില്ലേജിൽ ഇൻകുബേറ്റ് ചെയ്തിരിക്കുന്നതെന്ന് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ പറഞ്ഞു. 48 പേറ്റൻറുകൾക്ക് ഇതിനകം മേക്കർവില്ലേജിലെ കന്പനികൾ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ ആറെണ്ണം അനുവദിച്ചു കിട്ടിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.മൂലധന സമാഹരണമാണ് കേരളത്തിലെ ഹാർഡ് വെയർ സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രധാനപ്രശ്നമെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കായി സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്ന കേന്ദ്രീകൃത സംവിധാനത്തെക്കുറിച്ച് കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, മന്ത്രിക്ക് വിവരിച്ചു നൽകി.
രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാർഡ് വെയർ ഇൻകുബേറ്ററായ മേക്കർവില്ലേജിന് രാജ്യത്തിന്റെ പ്രതിരോധരംഗത്ത് സമഗ്രമായ സംഭാവനകൾ നൽകാൻ കഴിയും. തദ്ദേശീയമായ സാങ്കേതികവിദ്യയാണു ശ്രേഷ്ഠഭാരതത്തിന് ആവശ്യം. ആഭ്യന്തരമായ സാങ്കേതികവിദ്യയുടെ വികസനത്തിന് മേക്കർവില്ലേജിന്റെ വിഭവശേഷി മികച്ചതാണ്. ബിഎസ്എൻഎൽ- എംടിഎൻഎൽ എന്നിവയുടെ പുനരുജ്ജീവനത്തിൽ മേക്കർ വില്ലേജിന് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ബോഷ്, കൊച്ചിൻ ഷിപ്യാർഡ്, ഭാരത് പെട്രോളിയം, എൻപിഒഎൽ, വി ഗാർഡ്, ബ്രിങ്ക്, ക്വാൽകോം തുടങ്ങി മേക്കർവില്ലേജിലെ വിവിധ പങ്കാളികളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
75 സ്റ്റാർട്ടപ്പുകളാണ് മേക്കർവില്ലേജിൽ ഇൻകുബേറ്റ് ചെയ്തിരിക്കുന്നതെന്ന് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ പറഞ്ഞു. 48 പേറ്റൻറുകൾക്ക് ഇതിനകം മേക്കർവില്ലേജിലെ കന്പനികൾ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിൽ ആറെണ്ണം അനുവദിച്ചു കിട്ടിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.മൂലധന സമാഹരണമാണ് കേരളത്തിലെ ഹാർഡ് വെയർ സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രധാനപ്രശ്നമെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കായി സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്ന കേന്ദ്രീകൃത സംവിധാനത്തെക്കുറിച്ച് കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, മന്ത്രിക്ക് വിവരിച്ചു നൽകി.