മുംബൈ: ടെലികോം കന്പനികളുടെ വരുമാനം സംബന്ധിച്ച സുപ്രീംകോടതി വിധിയെത്തുടർന്നു വോഡഫോൺ ഐഡിയയും ഭാരതി എയർടെലും അതിഭീമമായ നഷ്ടം രേഖപ്പെടുത്തി.
സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തിൽ വോഡഫോൺ ഐഡിയയ്ക്ക് 50,921 കോടി രൂപയും ഭാരതി എയർടെലിന് 23,045 കോടി രൂപയുമാണു നഷ്ടം. ഇത്രവലിയ ത്രൈമാസനഷ്ടം ഇന്ത്യയിൽ ഒരു കന്പനിക്കും ഉണ്ടായിട്ടില്ല.
2018 ഡിസംബറിലവസാനിച്ച ത്രൈമാസത്തിൽ ടാറ്റാ മോട്ടോഴ്സ് 26,961 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ വോഡഫോൺ അതിനേക്കാൾ വളരെ കൂടിയ നഷ്ടം കാണിച്ചു.
ടെലികോം കന്പനികളുടെ വരുമാനം (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു-എജിആർ) സംബന്ധിച്ച വിധിയാണ് ഇതിനു കാരണം. വരിക്കാർ നല്കുന്ന പണത്തിനുപുറമേ പരസ്യങ്ങളായും മറ്റിനത്തിലും ലഭിക്കുന്ന തുകയും വരുമാനത്തിൽ പെടുത്തണമെന്നാണ് സുപ്രീംകോടതി വിധി. ഇതുവച്ചു ഗവൺമെന്റിനു നല്‍കാനുള്ള റവന്യു വിഹിതത്തിലെ കുടിശികയും അതിന്റെ പലിശയും പിഴയും എല്ലാംകൂടി ടെലികോം കന്പനികൾ മൊത്തം 1.33 ലക്ഷം കോടി രൂപ മൂന്നുമാസത്തിനകം നല്‍കണം. ഈ തുക അടയ്ക്കുന്നതിനു സാവകാശം നല്‍കുക, പിഴയും പലിശയും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കന്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. പക്ഷേ കോടതി അനുവദിച്ചാൽ മാത്രം ഇളവ് എന്നാണു സർക്കാർ നിലപാട്.
കോടതി ഇളവനുവദിച്ചില്ലെങ്കിൽ എയർടെലും വോഡഫോൺ ഐഡിയയും ഒക്കെ ബുദ്ധിമുട്ടിലാകും. രണ്ടു കന്പനികളുംകൂടി എഴുപതിനായിരം കോടി രൂപയിലേറെ നല്‍കേണ്ടിവരും. പൊതുമേഖലാ കന്പനികൾക്കും ഗണ്യമായ ബാധ്യത വരും.
ഇങ്ങനെ സർക്കാരിനു നല്‍കേണ്ടതിൽ 28,450 കോടി രൂപ സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിലെ കണക്കിൽപെടുത്തിയപ്പോഴാണ് എയർടെലിന് വലിയ നഷ്ടം രേഖപ്പെടുത്തേണ്ടിവന്നത്. കുടിശിക 6164 കോടി രൂപ, പലിശ 12,219 കോടി രൂപ, പിഴ 3760 കോടി രൂപ, പിഴയുടെ പലിശ 6307 കോടി രൂപ എന്നിങ്ങനെയാണു തുകയുടെ വിഭജനം. 1999 മുതലുള്ളതാണു കുടിശിക. അതുകൊണ്ടാണ് പലിശ ഭീമമായത്.
സുപ്രീംകോടതി വിധിമൂലം 44,150 കോടി രൂപ സർക്കാരിനു നല്‍കേണ്ടി വരുമെന്നു വോഡഫോൺ ഐഡിയ കണക്കാക്കി. ഇതിൽ 25,680 കോടി രൂപ സെപ്റ്റംബർ ത്രൈമാസത്തിലേക്കു വകയിരുത്തിയപ്പോഴാണ് അതിഭീമമായ നഷ്ടം.
ബ്രിട്ടീഷ് കന്പനിയായ വോഡഫോണും കുമാർ മംഗളം ബിർള ഗ്രൂപ്പും സംയുക്തമായി നടത്തുന്നതാണു വോഡഫോൺ ഐഡിയ. സുനിൽ ഭാരതി മിത്തൽ നയിക്കുന്ന നയിക്കുന്ന ഭാരതി എയർടെൽ 34,260 കോടി രൂപയുടെ ബാധ്യതയാണു കോടതിവിധിയുടെ ഫലമായി കണക്കാക്കുന്നത്.
വോഡഫോൺ ഐഡിയയുടെ ഓഹരിവില ഇന്നലെ 21 ശതമാനം താണു. ഗവൺമെന്റ് സഹായിച്ചില്ലെങ്കിൽ നിലനില്പ് തന്നെ അപകടത്തിലാണെന്ന് ഇരുകന്പനികളും പറയുന്നു.
സെപ്റ്റംബറിലവസാനിച്ച ത്രൈമാസത്തിൽ വോഡഫോൺ ഐഡിയയ്ക്ക് 50,921 കോടി രൂപയും ഭാരതി എയർടെലിന് 23,045 കോടി രൂപയുമാണു നഷ്ടം. ഇത്രവലിയ ത്രൈമാസനഷ്ടം ഇന്ത്യയിൽ ഒരു കന്പനിക്കും ഉണ്ടായിട്ടില്ല.
2018 ഡിസംബറിലവസാനിച്ച ത്രൈമാസത്തിൽ ടാറ്റാ മോട്ടോഴ്സ് 26,961 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ വോഡഫോൺ അതിനേക്കാൾ വളരെ കൂടിയ നഷ്ടം കാണിച്ചു.
ടെലികോം കന്പനികളുടെ വരുമാനം (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു-എജിആർ) സംബന്ധിച്ച വിധിയാണ് ഇതിനു കാരണം. വരിക്കാർ നല്കുന്ന പണത്തിനുപുറമേ പരസ്യങ്ങളായും മറ്റിനത്തിലും ലഭിക്കുന്ന തുകയും വരുമാനത്തിൽ പെടുത്തണമെന്നാണ് സുപ്രീംകോടതി വിധി. ഇതുവച്ചു ഗവൺമെന്റിനു നല്‍കാനുള്ള റവന്യു വിഹിതത്തിലെ കുടിശികയും അതിന്റെ പലിശയും പിഴയും എല്ലാംകൂടി ടെലികോം കന്പനികൾ മൊത്തം 1.33 ലക്ഷം കോടി രൂപ മൂന്നുമാസത്തിനകം നല്‍കണം. ഈ തുക അടയ്ക്കുന്നതിനു സാവകാശം നല്‍കുക, പിഴയും പലിശയും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കന്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. പക്ഷേ കോടതി അനുവദിച്ചാൽ മാത്രം ഇളവ് എന്നാണു സർക്കാർ നിലപാട്.
കോടതി ഇളവനുവദിച്ചില്ലെങ്കിൽ എയർടെലും വോഡഫോൺ ഐഡിയയും ഒക്കെ ബുദ്ധിമുട്ടിലാകും. രണ്ടു കന്പനികളുംകൂടി എഴുപതിനായിരം കോടി രൂപയിലേറെ നല്‍കേണ്ടിവരും. പൊതുമേഖലാ കന്പനികൾക്കും ഗണ്യമായ ബാധ്യത വരും.
ഇങ്ങനെ സർക്കാരിനു നല്‍കേണ്ടതിൽ 28,450 കോടി രൂപ സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിലെ കണക്കിൽപെടുത്തിയപ്പോഴാണ് എയർടെലിന് വലിയ നഷ്ടം രേഖപ്പെടുത്തേണ്ടിവന്നത്. കുടിശിക 6164 കോടി രൂപ, പലിശ 12,219 കോടി രൂപ, പിഴ 3760 കോടി രൂപ, പിഴയുടെ പലിശ 6307 കോടി രൂപ എന്നിങ്ങനെയാണു തുകയുടെ വിഭജനം. 1999 മുതലുള്ളതാണു കുടിശിക. അതുകൊണ്ടാണ് പലിശ ഭീമമായത്.
സുപ്രീംകോടതി വിധിമൂലം 44,150 കോടി രൂപ സർക്കാരിനു നല്‍കേണ്ടി വരുമെന്നു വോഡഫോൺ ഐഡിയ കണക്കാക്കി. ഇതിൽ 25,680 കോടി രൂപ സെപ്റ്റംബർ ത്രൈമാസത്തിലേക്കു വകയിരുത്തിയപ്പോഴാണ് അതിഭീമമായ നഷ്ടം.
ബ്രിട്ടീഷ് കന്പനിയായ വോഡഫോണും കുമാർ മംഗളം ബിർള ഗ്രൂപ്പും സംയുക്തമായി നടത്തുന്നതാണു വോഡഫോൺ ഐഡിയ. സുനിൽ ഭാരതി മിത്തൽ നയിക്കുന്ന നയിക്കുന്ന ഭാരതി എയർടെൽ 34,260 കോടി രൂപയുടെ ബാധ്യതയാണു കോടതിവിധിയുടെ ഫലമായി കണക്കാക്കുന്നത്.
വോഡഫോൺ ഐഡിയയുടെ ഓഹരിവില ഇന്നലെ 21 ശതമാനം താണു. ഗവൺമെന്റ് സഹായിച്ചില്ലെങ്കിൽ നിലനില്പ് തന്നെ അപകടത്തിലാണെന്ന് ഇരുകന്പനികളും പറയുന്നു.