ന്യൂഡൽഹി: മൊത്തവില സൂചിക (ഡബ്ള്യുപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം നാമമാത്രമായി ചുരുങ്ങി. ഒക്ടോബറിൽ 0.16 ശതമാനമേ വില കൂടിയുള്ളൂ. സെപ്റ്റംബറിൽ 0.33 ശതമാനമായിരുന്നു വിലക്കയറ്റം.
മൊത്തവിലസൂചികയിൽ വന്ന കുറവ് പ്രധാനമായും ഫാക്ടറി ഉത്പന്നങ്ങളുടെ വില കുറഞ്ഞതുമൂലമാണ്. ഫാക്ടറി ഉത്പന്നങ്ങളുടെ വില 0.84 ശതമാനം കുറഞ്ഞു. തലേമാസം ഇവ 0.42 ശതമാനം കുറഞ്ഞതാണ്.
ചില്ലറവില ആധാരമാക്കിയുള്ള വിലക്കയറ്റം ഒക്ടോബറിൽ 16 മാസത്തെ ഉയർന്ന നിലയായ 4.62 ശതമാനത്തിലേക്കു കയറിയിരുന്നു. ചില്ലറവിലസൂചികയിൽ പകുതിയോളം പങ്ക് ഭക്ഷ്യവസ്തുക്കൾക്കാണ്. അതേസമയം മൊത്തവില സൂചികയിൽ ഫാക്ടറി ഉത്പന്നങ്ങൾക്കാണു മുന്തിയ പങ്ക്.
രാജ്യത്തെ സാന്പത്തികമുരടിപ്പിന്റെ ഫലമായി ജനങ്ങളുടെ വാങ്ങൽ ശേഷി കുറഞ്ഞിട്ടുണ്ട്. ഇതേത്തുടർന്ന് ഒട്ടേറെ ഫാക്ടറി ഉത്പന്നങ്ങൾക്കു ഡില്കൗണ്ടും ഓഫറും മൂലം വില കുറഞ്ഞു. ഒപ്പം ആഗോള വിലക്കുറവിനെ തുടർന്ന് ഇന്ധനവിലയും താണു. ഇതാണ് മൊത്തവില സൂചിക പ്രകാരമുള്ള വിലക്കയറ്റം നാമമാത്രമാകാൻ കാരണം.
ഭക്ഷ്യവിലക്കയറ്റം മൊത്തവില സൂചികയിലും വർധിച്ചു. സെപ്റ്റംബറിലെ 7.47 ശതമാനത്തിൽനിന്ന് ഒക്ടോബറിൽ 9.8 ശതമാനമായി. ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഒഴിച്ചുള്ള കാതൽ വിലക്കയറ്റം സെപ്റ്റംബറിൽ (-) 1.1 ശതമാനമായിരുന്നത് ഒക്ടോബറിൽ (-) 1.6 ശതമാനമായി. ഉത്സവസീസണിലെ ഡിസ്കൗണ്ടുകളും ഓഫറുകളുമെല്ലാമാണ് കാതൽ വിലക്കയറ്റം ചുരുങ്ങാൻ കാരണം.
മൊത്തവിലസൂചികയിൽ വന്ന കുറവ് പ്രധാനമായും ഫാക്ടറി ഉത്പന്നങ്ങളുടെ വില കുറഞ്ഞതുമൂലമാണ്. ഫാക്ടറി ഉത്പന്നങ്ങളുടെ വില 0.84 ശതമാനം കുറഞ്ഞു. തലേമാസം ഇവ 0.42 ശതമാനം കുറഞ്ഞതാണ്.
ചില്ലറവില ആധാരമാക്കിയുള്ള വിലക്കയറ്റം ഒക്ടോബറിൽ 16 മാസത്തെ ഉയർന്ന നിലയായ 4.62 ശതമാനത്തിലേക്കു കയറിയിരുന്നു. ചില്ലറവിലസൂചികയിൽ പകുതിയോളം പങ്ക് ഭക്ഷ്യവസ്തുക്കൾക്കാണ്. അതേസമയം മൊത്തവില സൂചികയിൽ ഫാക്ടറി ഉത്പന്നങ്ങൾക്കാണു മുന്തിയ പങ്ക്.
രാജ്യത്തെ സാന്പത്തികമുരടിപ്പിന്റെ ഫലമായി ജനങ്ങളുടെ വാങ്ങൽ ശേഷി കുറഞ്ഞിട്ടുണ്ട്. ഇതേത്തുടർന്ന് ഒട്ടേറെ ഫാക്ടറി ഉത്പന്നങ്ങൾക്കു ഡില്കൗണ്ടും ഓഫറും മൂലം വില കുറഞ്ഞു. ഒപ്പം ആഗോള വിലക്കുറവിനെ തുടർന്ന് ഇന്ധനവിലയും താണു. ഇതാണ് മൊത്തവില സൂചിക പ്രകാരമുള്ള വിലക്കയറ്റം നാമമാത്രമാകാൻ കാരണം.
ഭക്ഷ്യവിലക്കയറ്റം മൊത്തവില സൂചികയിലും വർധിച്ചു. സെപ്റ്റംബറിലെ 7.47 ശതമാനത്തിൽനിന്ന് ഒക്ടോബറിൽ 9.8 ശതമാനമായി. ഭക്ഷ്യവസ്തുക്കളും ഇന്ധനവും ഒഴിച്ചുള്ള കാതൽ വിലക്കയറ്റം സെപ്റ്റംബറിൽ (-) 1.1 ശതമാനമായിരുന്നത് ഒക്ടോബറിൽ (-) 1.6 ശതമാനമായി. ഉത്സവസീസണിലെ ഡിസ്കൗണ്ടുകളും ഓഫറുകളുമെല്ലാമാണ് കാതൽ വിലക്കയറ്റം ചുരുങ്ങാൻ കാരണം.