കൊച്ചി: ക്രൂയിസ് ടൂറിസം രംഗത്ത് സാന്നിധ്യം ഉറപ്പിക്കുകയാണ് കേരളം. ആഗോളതലത്തിൽ ഉണ്ടായ സഞ്ചാരികളുടെ വർധന കേരളത്തിലും പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 25 ശതമാനത്തോളം സഞ്ചാരികളുടെ വർധനയാണ് സംസ്ഥാനത്തുണ്ടായത്.
ആഗോളതലത്തിൽ 2018ൽ ക്രൂയിസ് സഞ്ചാരികൾ 2.80 കോടിയായിരുന്നു. 2025ഓടെ ഇത് നാലു കോടിയാകുമെന്നാണ് പ്രതീക്ഷ. ഈ സീസണോടെ ഇന്ത്യയിൽ ക്രൂയിസ് ടൂറിസം കൂടുതൽ വളർച്ച പ്രാപിക്കുമെന്ന് ഇറ്റാലിയൻ ക്രൂയിസ് ലൈനർമാരായ കോസ്റ്റ ഗ്രൂപ്പിന്റെ ഇന്ത്യാ ഓപ്പറേഷൻസ് മേധാവിയും ലോട്ടസ് ഡെസ്റ്റിനേഷൻസിന്റെ മാനേജിംഗ് ഡയറക്ടറുമായ നളിനി ഉദയ് ഗുപ്ത പറഞ്ഞു.
ക്രൂയിസ് ടൂറിസം ഭൂപടത്തിൽ ചൈന, യുഎസ്എ, ബ്രസീൽ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ. നാലാം സീസണു തുടക്കംകുറിച്ച് ഇറ്റലി ആസ്ഥാനമായുള്ള കോസ്റ്റ ക്രൂയിസ് ഗ്രൂപ്പിന്റെ ആഡംബര കപ്പൽ കോസ്റ്റ വിക്ടോറിയ ഇന്നലെ കൊച്ചിയിലെത്തി.
2400 യാത്രക്കാരാണ് കപ്പലിൽ ഉള്ളത്. ഇതിനു പുറമെ ഇന്നലെ 800 യാത്രക്കാർകൂടി കൊച്ചിയിൽനിന്നു യാത്രയ്ക്കൊപ്പം ചേർന്നു. മുംബൈയിൽ നിന്നാണ് കപ്പലെത്തിയത്. മുംബൈ-കൊച്ചി-മാലദ്വീപ് എന്നിങ്ങനെയാണ് റൂട്ട്. 14 നിലകളുള്ള കപ്പലാണിത്. റസ്റ്ററന്റുകൾ, ബാറുകൾ, സ്പാ, ജിം, തിയേറ്ററുകൾ, ഷോപ്പിംഗ് സെന്ററുകൾ, കാസിനോ തുടങ്ങിയവയാണ് ആകർഷണങ്ങൾ.
ആഗോളതലത്തിൽ 2018ൽ ക്രൂയിസ് സഞ്ചാരികൾ 2.80 കോടിയായിരുന്നു. 2025ഓടെ ഇത് നാലു കോടിയാകുമെന്നാണ് പ്രതീക്ഷ. ഈ സീസണോടെ ഇന്ത്യയിൽ ക്രൂയിസ് ടൂറിസം കൂടുതൽ വളർച്ച പ്രാപിക്കുമെന്ന് ഇറ്റാലിയൻ ക്രൂയിസ് ലൈനർമാരായ കോസ്റ്റ ഗ്രൂപ്പിന്റെ ഇന്ത്യാ ഓപ്പറേഷൻസ് മേധാവിയും ലോട്ടസ് ഡെസ്റ്റിനേഷൻസിന്റെ മാനേജിംഗ് ഡയറക്ടറുമായ നളിനി ഉദയ് ഗുപ്ത പറഞ്ഞു.
ക്രൂയിസ് ടൂറിസം ഭൂപടത്തിൽ ചൈന, യുഎസ്എ, ബ്രസീൽ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ. നാലാം സീസണു തുടക്കംകുറിച്ച് ഇറ്റലി ആസ്ഥാനമായുള്ള കോസ്റ്റ ക്രൂയിസ് ഗ്രൂപ്പിന്റെ ആഡംബര കപ്പൽ കോസ്റ്റ വിക്ടോറിയ ഇന്നലെ കൊച്ചിയിലെത്തി.
2400 യാത്രക്കാരാണ് കപ്പലിൽ ഉള്ളത്. ഇതിനു പുറമെ ഇന്നലെ 800 യാത്രക്കാർകൂടി കൊച്ചിയിൽനിന്നു യാത്രയ്ക്കൊപ്പം ചേർന്നു. മുംബൈയിൽ നിന്നാണ് കപ്പലെത്തിയത്. മുംബൈ-കൊച്ചി-മാലദ്വീപ് എന്നിങ്ങനെയാണ് റൂട്ട്. 14 നിലകളുള്ള കപ്പലാണിത്. റസ്റ്ററന്റുകൾ, ബാറുകൾ, സ്പാ, ജിം, തിയേറ്ററുകൾ, ഷോപ്പിംഗ് സെന്ററുകൾ, കാസിനോ തുടങ്ങിയവയാണ് ആകർഷണങ്ങൾ.