മുംബൈ: വളർച്ചത്തോത് താഴോട്ടുതന്നെ. വിദേശ സ്ഥാപനങ്ങൾക്കൊപ്പം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യും അതു പറയുന്നു.
സെപ്റ്റംബറിലവസാനിച്ച രണ്ടാം ത്രൈമാസത്തിലെ മൊത്ത ആഭ്യന്തര ഉത്പന്ന (ജിഡിപി) വളർച്ച 4.2 ശതമാനം മാത്രമായിരിക്കുമെന്ന് എസ്ബിഐ കരുതുന്നു. 2019-20 മൊത്തം ജിഡിപി വളർച്ച അഞ്ചു ശതമാനം മാത്രമേ ഉണ്ടാകൂ. 6.1 ശതമാനം വളരും എന്ന നിഗമനമാണ് ഇങ്ങനെ താഴ്ത്തിയത്.
എസ്ബിഐയുടെ ഇകോറാപ് എന്ന സാന്പത്തിക വിശകലന റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ നിഗമനങ്ങൾ. ഏപ്രിൽ - ജൂൺ ത്രൈമാസത്തിൽ ജിഡിപി വളർച്ച അഞ്ചു ശതമാനം മാത്രമായിരുന്നു. ആറു വർഷത്തിനിടയിലെ ഏറ്റവും താണ വളർച്ചയാണിത്.
ജൂലൈ - സെപ്റ്റംബറിലെ വളർച്ച 4.2 ശതമാനമായി താഴുമെന്ന നിഗമനത്തിലെത്താൻ പലകാരണങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വ്യവസായ തളർച്ച
=വ്യവസായ ഉത്പാദന സൂചിക (ഐഐപി)യിലെ ഇടിവ്. സെപ്റ്റംബറിലെ വ്യവസായ ഉത്പാദനം 4.3 ശതമാനം കുറഞ്ഞു. ഇതു ഞെട്ടിക്കുന്നതാണ്. ഇതോടെ ഈ ത്രൈമാസത്തിൽ വ്യവസായ ഉത്പാദനം 0.4 ശതമാനം കുറഞ്ഞു. ജൂണിലവസാനിച്ച ത്രൈമാസത്തിൽ വ്യവസായ ഉത്പാദനം മൂന്നുശതമാനം വളർന്നതാണ്. ആ ത്രൈമാസത്തിൽ വ്യവസായ മേഖലയിലെ മൂല്യവർധന (ജിപിഎ) 2.7 ശതമാനം ഉണ്ടായി. രണ്ടാം ത്രൈമാസത്തിൽ വ്യവസായത്തിലെ മൂല്യവർധന നാമമാത്രമായിരിക്കും.
=എസ്ബിഐ വളർച്ച മനസിലാക്കാൻ പരിഗണിക്കുന്ന 33 അതിവേഗ സൂചനകളുടെ ത്വരണം ഒന്നാം ത്രൈമാസത്തിലെ 65 ശതമാനത്തിൽനിന്നു രണ്ടാം ത്രൈമാസത്തിൽ 27 ശതമാനമായി താണു. ഒന്നാം ത്രൈമാസത്തിലെ അഞ്ചു ശതമാനം വളർച്ചയേക്കാൾ കുറവാകും രണ്ടാം ത്രൈമാസത്തിൽ എന്ന് ഇതു വ്യക്തമാക്കുന്നു.
മഴയും വിനയായി
ഇത്തവണ കാലവർഷം പതിവിലും കൂടുതൽ മഴ നൽകി. ഇതും സാന്പത്തിക വളർച്ചയെ ബാധിക്കുന്നു.
ജൂൺ - സെപ്റ്റംബർ സമയത്തെ തെക്കുപടിഞ്ഞാറൻ മൺസൂണിൽ രാജ്യത്തു ശരാശരി 89 സെന്റിമീറ്റർ മഴയാണു കിട്ടുക. ഇത്തവണ ഇതിന്റെ 110 ശതമാനം മഴ പെയ്തു. മധ്യേന്ത്യയിൽ 129 ശതമാനവും ദക്ഷിണേന്ത്യയിൽ 116 ശതമാനവുമായിരുന്നു മഴ.
ഈ അധികമഴ നിരവധി കാർഷിക വിളകൾക്കു ദോഷമായി. മധ്യപ്രദേശിലെ സോയാബീൻ വിളവിന്റെ 40-50 ശതമാനം നഷ്ടമായി. രാജ്യത്തെ ഏറ്റവും വലിയ സോയാബീൻ ഉൽപാദന സംസ്ഥനമാണു മധ്യപ്രദേശ്. ഗുജറാത്തിലെ നിലക്കടല വിളവിന്റെ 40 ശതമാനവും പരുത്തിയുടെ 30 ശതമാനവും നഷ്ടമായി. മഹാരാഷ്ട്രയിൽ സവാളയ്ക്കു വലിയ നഷ്ടം നേരിട്ടു. ഇതെല്ലാം കാർഷിക രംഗത്തുനിന്നുള്ള ജിഡിപി കുറയ്ക്കും.
മറ്റു സൂചനകൾ
വാഹനവില്പനയിലെ ഇടിവ്, വ്യോമഗതാഗതം കുറയുന്നത്, നിർമാണ മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും നിക്ഷേപം കുറയുന്നത്, കാതൽ മേഖലയിലെ ഉൽപാദന കുറവ് എന്നിവയെല്ലാം ഭാവിയെപ്പറ്റി ആശങ്ക വളർത്തുന്നു. ടെലികോം - ഊർജ കന്പനികളും ബാങ്കിതര ധനകാര്യ കന്പനികളും നേരിടുന്ന പ്രശ്നങ്ങളും മുന്നോട്ട് തടസമായി മാറും.
കടക്കാനുള്ളതു നീണ്ട ശീതകാലം എന്ന തലക്കെട്ടിലാണ് എസ്ബിഐ ഇകോറാപ് റിപ്പോർട്ട് പുറത്തിറക്കിയത്.
സെപ്റ്റംബറിലവസാനിച്ച രണ്ടാം ത്രൈമാസത്തിലെ മൊത്ത ആഭ്യന്തര ഉത്പന്ന (ജിഡിപി) വളർച്ച 4.2 ശതമാനം മാത്രമായിരിക്കുമെന്ന് എസ്ബിഐ കരുതുന്നു. 2019-20 മൊത്തം ജിഡിപി വളർച്ച അഞ്ചു ശതമാനം മാത്രമേ ഉണ്ടാകൂ. 6.1 ശതമാനം വളരും എന്ന നിഗമനമാണ് ഇങ്ങനെ താഴ്ത്തിയത്.
എസ്ബിഐയുടെ ഇകോറാപ് എന്ന സാന്പത്തിക വിശകലന റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ നിഗമനങ്ങൾ. ഏപ്രിൽ - ജൂൺ ത്രൈമാസത്തിൽ ജിഡിപി വളർച്ച അഞ്ചു ശതമാനം മാത്രമായിരുന്നു. ആറു വർഷത്തിനിടയിലെ ഏറ്റവും താണ വളർച്ചയാണിത്.
ജൂലൈ - സെപ്റ്റംബറിലെ വളർച്ച 4.2 ശതമാനമായി താഴുമെന്ന നിഗമനത്തിലെത്താൻ പലകാരണങ്ങൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വ്യവസായ തളർച്ച
=വ്യവസായ ഉത്പാദന സൂചിക (ഐഐപി)യിലെ ഇടിവ്. സെപ്റ്റംബറിലെ വ്യവസായ ഉത്പാദനം 4.3 ശതമാനം കുറഞ്ഞു. ഇതു ഞെട്ടിക്കുന്നതാണ്. ഇതോടെ ഈ ത്രൈമാസത്തിൽ വ്യവസായ ഉത്പാദനം 0.4 ശതമാനം കുറഞ്ഞു. ജൂണിലവസാനിച്ച ത്രൈമാസത്തിൽ വ്യവസായ ഉത്പാദനം മൂന്നുശതമാനം വളർന്നതാണ്. ആ ത്രൈമാസത്തിൽ വ്യവസായ മേഖലയിലെ മൂല്യവർധന (ജിപിഎ) 2.7 ശതമാനം ഉണ്ടായി. രണ്ടാം ത്രൈമാസത്തിൽ വ്യവസായത്തിലെ മൂല്യവർധന നാമമാത്രമായിരിക്കും.
=എസ്ബിഐ വളർച്ച മനസിലാക്കാൻ പരിഗണിക്കുന്ന 33 അതിവേഗ സൂചനകളുടെ ത്വരണം ഒന്നാം ത്രൈമാസത്തിലെ 65 ശതമാനത്തിൽനിന്നു രണ്ടാം ത്രൈമാസത്തിൽ 27 ശതമാനമായി താണു. ഒന്നാം ത്രൈമാസത്തിലെ അഞ്ചു ശതമാനം വളർച്ചയേക്കാൾ കുറവാകും രണ്ടാം ത്രൈമാസത്തിൽ എന്ന് ഇതു വ്യക്തമാക്കുന്നു.
മഴയും വിനയായി
ഇത്തവണ കാലവർഷം പതിവിലും കൂടുതൽ മഴ നൽകി. ഇതും സാന്പത്തിക വളർച്ചയെ ബാധിക്കുന്നു.
ജൂൺ - സെപ്റ്റംബർ സമയത്തെ തെക്കുപടിഞ്ഞാറൻ മൺസൂണിൽ രാജ്യത്തു ശരാശരി 89 സെന്റിമീറ്റർ മഴയാണു കിട്ടുക. ഇത്തവണ ഇതിന്റെ 110 ശതമാനം മഴ പെയ്തു. മധ്യേന്ത്യയിൽ 129 ശതമാനവും ദക്ഷിണേന്ത്യയിൽ 116 ശതമാനവുമായിരുന്നു മഴ.
ഈ അധികമഴ നിരവധി കാർഷിക വിളകൾക്കു ദോഷമായി. മധ്യപ്രദേശിലെ സോയാബീൻ വിളവിന്റെ 40-50 ശതമാനം നഷ്ടമായി. രാജ്യത്തെ ഏറ്റവും വലിയ സോയാബീൻ ഉൽപാദന സംസ്ഥനമാണു മധ്യപ്രദേശ്. ഗുജറാത്തിലെ നിലക്കടല വിളവിന്റെ 40 ശതമാനവും പരുത്തിയുടെ 30 ശതമാനവും നഷ്ടമായി. മഹാരാഷ്ട്രയിൽ സവാളയ്ക്കു വലിയ നഷ്ടം നേരിട്ടു. ഇതെല്ലാം കാർഷിക രംഗത്തുനിന്നുള്ള ജിഡിപി കുറയ്ക്കും.
മറ്റു സൂചനകൾ
വാഹനവില്പനയിലെ ഇടിവ്, വ്യോമഗതാഗതം കുറയുന്നത്, നിർമാണ മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും നിക്ഷേപം കുറയുന്നത്, കാതൽ മേഖലയിലെ ഉൽപാദന കുറവ് എന്നിവയെല്ലാം ഭാവിയെപ്പറ്റി ആശങ്ക വളർത്തുന്നു. ടെലികോം - ഊർജ കന്പനികളും ബാങ്കിതര ധനകാര്യ കന്പനികളും നേരിടുന്ന പ്രശ്നങ്ങളും മുന്നോട്ട് തടസമായി മാറും.
കടക്കാനുള്ളതു നീണ്ട ശീതകാലം എന്ന തലക്കെട്ടിലാണ് എസ്ബിഐ ഇകോറാപ് റിപ്പോർട്ട് പുറത്തിറക്കിയത്.