കടുത്തുരുത്തി: സംസ്ഥാന സർക്കാർ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷന് (എച്ച്പിസി) ഏറ്റെടുത്തു നൽകിയ ഭൂമി 30 ദിവസത്തിനകം തിരികെ നൽകണമെന്നാവശ്യപ്പെട്ടു കോട്ടയം ജില്ലാ കളക്ടർ എച്ച്എൻഎലിനു കത്തു നൽകി. ഒരു വർഷമായി പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന കന്പനി സംസ്ഥാന സർക്കാർ ഏറ്റെടുക്കാനുള്ള തീരുമാനമെടുത്തതിനു പിന്നാലെ എച്ച്എൻഎലിന്റെ ഭൂമിയുടെ രേഖകൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ ഒരാഴ്ച മുന്പ് കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കളക്ടർ കന്പനിക്കു കത്തു നൽകിയത്.
പത്രക്കടലാസ് നിർമാണക്കന്പനി സ്ഥാപിക്കാൻ 700 ഏക്കർ ഭൂമിയാണു സംസ്ഥാന സർക്കാർ 1975-ൽ പൊതുമേഖലാ സ്ഥാപനമായ എച്ച്പിസിക്ക് ഏറ്റെടുത്തുനൽകിയത്. ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ നിരവധി കുടുംബങ്ങളെ പൊന്നുംവില നൽകി ഒഴിപ്പിച്ച ശേഷമാണ് അന്നു ഭൂമി ഏറ്റെടുത്തത്. ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥയിലായിരുന്നു കൈമാറിയത്. കന്പനിയുടെ ആസ്തികൾ വിൽക്കാൻ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് ഇറക്കിയതു സംസ്ഥാന സർക്കാരും എച്ച്പിസിയുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നും കളക്ടറുടെ കത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. കൂടാതെ എച്ച്പിസിയുടെ പേരിൽ കോട്ടയം ജില്ലാ കളക്ടർ രജിസ്റ്റർ ചെയ്ത ഭൂമി അനുമതി കൂടാതെ സബ്സിഡിയറി കന്പനിയായ എച്ച്എൻഎല്ലിന്റെ പേരിലേക്കു മാറ്റിയതായ രേഖകൾ കണ്ടെത്തിയതായും കത്തിൽ പറയുന്നുണ്ട്.
ഒരു മാസത്തിനകം ഭൂമി തിരികെ ഏൽപ്പിക്കുന്പോൾ അന്ന് ഭൂമി ഏറ്റെടുക്കാൻ എച്ച്പിസി കളക്ടർക്കു നൽകിയ തുകയോ നിലവിൽ ഭൂമിക്കുള്ള ബുക്ക് വിലയോ ഇതിൽ ഏതാണോ കുറവ് അതു തിരികെനൽകും എന്നാണ് നോട്ടീസിലുള്ളത്. കന്പനി ഏറ്റെടുക്കാൻ തയാറാണെന്നു സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, കന്പനിയുടെ വിൽപ്പനയ്ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ലിക്വിഡേറ്റർ സ്ഥലം വിട്ടുനൽകാൻ തയാറാകാത്താതിനാലാണു സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നത്.
വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്(എച്ച്എൻഎൽ) ഏറ്റെടുക്കാനുള്ള തീരുമാനം അറിയിച്ചു സംസ്ഥാന സർക്കാർ ദേശീയ ട്രിബ്യൂണലിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നാഷണൽ കന്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) കൊച്ചി ബെഞ്ചിലാണു സർക്കാർ വിശദമായ സത്യവാങ്മൂലം നൽകിയത്. കന്പനി സ്ഥിതിചെയ്യുന്ന 700 ഏക്കർ ഭൂമിയിൽ സംസ്ഥാന സർക്കാരിനുള്ള അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള രേഖകളും കോടതിക്കു കൈമാറിയിട്ടുണ്ട്. നിലവിൽ കന്പനിക്കുള്ള 420 കോടിയോളം രൂപയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇതിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പയെടുത്ത തുകയുടെ 70 ശതമാനം തുക ഒറ്റത്തവണയായി തിരിച്ചടച്ചു കുടിശിക തീർക്കുമെന്നാണു സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചത്.
കോടതിയെ സമീപിച്ച ധനകാര്യ സ്ഥാപനമായ രത്നാകർ ബാങ്കിന്റെ ഹർജിയിൽ കക്ഷി ചേർന്നാണു സംസ്ഥാന സർക്കാർ എച്ച്എൻഎൽ ഏറ്റെടുക്കാൻ തയാറാണെന്ന റിപ്പോർട്ട് നൽകിയത്.
എച്ച്എൻഎൽ വായ്പയെടുത്ത ഇനത്തിൽ കുടിശികയായ 9.5 കോടി രൂപ തിരികെ കിട്ടണമെന്ന ആവശ്യവുമായാണ് സ്ഥാപനം ട്രൈബ്യൂണലിനെ സമീപിച്ചത്. കഴിഞ്ഞ ജനുവരി ഒന്നു മുതൽ കന്പനി പ്രവർത്തിക്കുന്നില്ല.
പത്രക്കടലാസ് നിർമാണക്കന്പനി സ്ഥാപിക്കാൻ 700 ഏക്കർ ഭൂമിയാണു സംസ്ഥാന സർക്കാർ 1975-ൽ പൊതുമേഖലാ സ്ഥാപനമായ എച്ച്പിസിക്ക് ഏറ്റെടുത്തുനൽകിയത്. ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ നിരവധി കുടുംബങ്ങളെ പൊന്നുംവില നൽകി ഒഴിപ്പിച്ച ശേഷമാണ് അന്നു ഭൂമി ഏറ്റെടുത്തത്. ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥയിലായിരുന്നു കൈമാറിയത്. കന്പനിയുടെ ആസ്തികൾ വിൽക്കാൻ എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് ഇറക്കിയതു സംസ്ഥാന സർക്കാരും എച്ച്പിസിയുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നും കളക്ടറുടെ കത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്. കൂടാതെ എച്ച്പിസിയുടെ പേരിൽ കോട്ടയം ജില്ലാ കളക്ടർ രജിസ്റ്റർ ചെയ്ത ഭൂമി അനുമതി കൂടാതെ സബ്സിഡിയറി കന്പനിയായ എച്ച്എൻഎല്ലിന്റെ പേരിലേക്കു മാറ്റിയതായ രേഖകൾ കണ്ടെത്തിയതായും കത്തിൽ പറയുന്നുണ്ട്.
ഒരു മാസത്തിനകം ഭൂമി തിരികെ ഏൽപ്പിക്കുന്പോൾ അന്ന് ഭൂമി ഏറ്റെടുക്കാൻ എച്ച്പിസി കളക്ടർക്കു നൽകിയ തുകയോ നിലവിൽ ഭൂമിക്കുള്ള ബുക്ക് വിലയോ ഇതിൽ ഏതാണോ കുറവ് അതു തിരികെനൽകും എന്നാണ് നോട്ടീസിലുള്ളത്. കന്പനി ഏറ്റെടുക്കാൻ തയാറാണെന്നു സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, കന്പനിയുടെ വിൽപ്പനയ്ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള ലിക്വിഡേറ്റർ സ്ഥലം വിട്ടുനൽകാൻ തയാറാകാത്താതിനാലാണു സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്നത്.
വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്(എച്ച്എൻഎൽ) ഏറ്റെടുക്കാനുള്ള തീരുമാനം അറിയിച്ചു സംസ്ഥാന സർക്കാർ ദേശീയ ട്രിബ്യൂണലിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നാഷണൽ കന്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) കൊച്ചി ബെഞ്ചിലാണു സർക്കാർ വിശദമായ സത്യവാങ്മൂലം നൽകിയത്. കന്പനി സ്ഥിതിചെയ്യുന്ന 700 ഏക്കർ ഭൂമിയിൽ സംസ്ഥാന സർക്കാരിനുള്ള അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള രേഖകളും കോടതിക്കു കൈമാറിയിട്ടുണ്ട്. നിലവിൽ കന്പനിക്കുള്ള 420 കോടിയോളം രൂപയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇതിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പയെടുത്ത തുകയുടെ 70 ശതമാനം തുക ഒറ്റത്തവണയായി തിരിച്ചടച്ചു കുടിശിക തീർക്കുമെന്നാണു സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചത്.
കോടതിയെ സമീപിച്ച ധനകാര്യ സ്ഥാപനമായ രത്നാകർ ബാങ്കിന്റെ ഹർജിയിൽ കക്ഷി ചേർന്നാണു സംസ്ഥാന സർക്കാർ എച്ച്എൻഎൽ ഏറ്റെടുക്കാൻ തയാറാണെന്ന റിപ്പോർട്ട് നൽകിയത്.
എച്ച്എൻഎൽ വായ്പയെടുത്ത ഇനത്തിൽ കുടിശികയായ 9.5 കോടി രൂപ തിരികെ കിട്ടണമെന്ന ആവശ്യവുമായാണ് സ്ഥാപനം ട്രൈബ്യൂണലിനെ സമീപിച്ചത്. കഴിഞ്ഞ ജനുവരി ഒന്നു മുതൽ കന്പനി പ്രവർത്തിക്കുന്നില്ല.