മുംബൈ: ഇന്ത്യയുടെ സാന്പത്തിക വളർച്ച ഇക്കൊല്ലം അഞ്ചുശതമാനത്തിൽ താഴെയാകുമെന്ന് ധനകാര്യ വിശകലന സ്ഥാപനം. ജാപ്പനീസ് നിക്ഷേപ ഭീമൻ നോമുറയുടെ കീഴിലുള്ള നോമുറ ഗ്ലോബൽ മാർക്കറ്റ്സിന്റെ പഠനത്തിൽ 2019-20 ലെ ഇന്ത്യൻ വളർച്ച 4.9 ശതമാനമേ വരൂ. നേരത്തേ ഇവർ കണക്കാക്കിയത് 5.7 ശതമാനമായിരുന്നു.
വിവിധ വിശകലന സ്ഥാപനങ്ങൾ നടത്തിയ ജിഡിപി വളർച്ച പ്രവചനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്ക് പ്രവിച്ചതു നോമുറയാണ്. മൂഡീസ് 5.8 ശതമാനം, ഒഇസിഡി 5.9 ശതമാനം, ലോകബാങ്ക് ആറു ശതമാനം, ഐഎംഎഫ് 6.1 ശതമാനം, റിസർവ് ബാങ്ക് 6.1 ശതമാനം എന്നിങ്ങനെയാണു മറ്റു പ്രവചനങ്ങൾ.
ബാങ്കുകളും ബാങ്കിതര ധനകാര്യ കന്പനികളും മ്യൂച്വൽ ഫണ്ടുകളും ഭീഷണിയിലാണെന്നു നോമുറ വിലയിരുത്തുന്നു. കടംകൊടുത്ത പണം തിരിച്ചുകിട്ടുന്നില്ല എന്നതാണു വിഷയം. ഊർജം, ലോഹങ്ങൾ, ഖനനം, ടെലികോം, ടെക്സ്റ്റൈൽസ്, അടിസ്ഥാന സൗകര്യ വികസനം, റിയൽ എസ്റ്റേറ്റ് മേഖലകളിലെ കന്പനികൾ കടഭാരത്തിൽ ഞെരുങ്ങുകയാണ്. പാപ്പർ നടപടികൾ വേഗത്തിലാകാത്തതുമൂലം ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വായ്പ കൊടുത്ത പണം തിരികെ കിട്ടാൻ വലിയ കാലതാമസം നേരിടുന്നു. ഇതു വായ്പാ പ്രതിസന്ധി സൃഷ്ടിക്കുന്നതായി നോമുറ ചൂണ്ടിക്കാട്ടി.
വിവിധ വിശകലന സ്ഥാപനങ്ങൾ നടത്തിയ ജിഡിപി വളർച്ച പ്രവചനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്ക് പ്രവിച്ചതു നോമുറയാണ്. മൂഡീസ് 5.8 ശതമാനം, ഒഇസിഡി 5.9 ശതമാനം, ലോകബാങ്ക് ആറു ശതമാനം, ഐഎംഎഫ് 6.1 ശതമാനം, റിസർവ് ബാങ്ക് 6.1 ശതമാനം എന്നിങ്ങനെയാണു മറ്റു പ്രവചനങ്ങൾ.
ബാങ്കുകളും ബാങ്കിതര ധനകാര്യ കന്പനികളും മ്യൂച്വൽ ഫണ്ടുകളും ഭീഷണിയിലാണെന്നു നോമുറ വിലയിരുത്തുന്നു. കടംകൊടുത്ത പണം തിരിച്ചുകിട്ടുന്നില്ല എന്നതാണു വിഷയം. ഊർജം, ലോഹങ്ങൾ, ഖനനം, ടെലികോം, ടെക്സ്റ്റൈൽസ്, അടിസ്ഥാന സൗകര്യ വികസനം, റിയൽ എസ്റ്റേറ്റ് മേഖലകളിലെ കന്പനികൾ കടഭാരത്തിൽ ഞെരുങ്ങുകയാണ്. പാപ്പർ നടപടികൾ വേഗത്തിലാകാത്തതുമൂലം ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും വായ്പ കൊടുത്ത പണം തിരികെ കിട്ടാൻ വലിയ കാലതാമസം നേരിടുന്നു. ഇതു വായ്പാ പ്രതിസന്ധി സൃഷ്ടിക്കുന്നതായി നോമുറ ചൂണ്ടിക്കാട്ടി.