മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപ പലിശ വീണ്ടും കുറച്ചു. വായ്പാ പലിശയും കുറച്ചു.വായ്പാ പലിശ 0.05 ശതമാനം കുറച്ചപ്പോൾ നിക്ഷേപങ്ങൾക്കു നൽകുന്ന പലിശ 0.15 മുതൽ 0.75 വരെ ശതമാനമാണു കുറച്ചത്. ഈ സാന്പത്തിക വർഷം ഏഴാം തവണയാണ് എസ്ബിഐ പലിശ കുറയ്ക്കുന്നത്. പുതിയ നിരക്ക് ഞായറാഴ്ച പ്രാബല്യത്തിലാകും.
എംസിഎൽആർ ആധാരമാക്കിയുള്ള വായ്പകൾക്കാണു 0.05 ശതമാനം കിഴിവ്. ബാങ്കിന്റെ ഭൂരിപക്ഷം വായ്പകളും ഈയിനത്തിലാണ്. ഒരു വർഷ എംസിഎൽആർ എട്ടു ശതമാനമായി. ബാഹ്യനിരക്ക് ആധാരമാക്കിയുള്ള കുറഞ്ഞ വായ്പാപലിശ 8.05 ശതമാനമാണ്.
ഒരുവർഷം മുതൽ രണ്ടുവർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്കു പലിശ 0.15 ശതമാനം കുറച്ചു. വലിയ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കാലാവധിയനുസരിച്ച് 0.3 മുതൽ 0.75 വരെ ശതമാനം കുറച്ചിട്ടുണ്ട്.
എംസിഎൽആർ ആധാരമാക്കിയുള്ള വായ്പകൾക്കാണു 0.05 ശതമാനം കിഴിവ്. ബാങ്കിന്റെ ഭൂരിപക്ഷം വായ്പകളും ഈയിനത്തിലാണ്. ഒരു വർഷ എംസിഎൽആർ എട്ടു ശതമാനമായി. ബാഹ്യനിരക്ക് ആധാരമാക്കിയുള്ള കുറഞ്ഞ വായ്പാപലിശ 8.05 ശതമാനമാണ്.
ഒരുവർഷം മുതൽ രണ്ടുവർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്കു പലിശ 0.15 ശതമാനം കുറച്ചു. വലിയ സ്ഥിരനിക്ഷേപങ്ങളുടെ പലിശ കാലാവധിയനുസരിച്ച് 0.3 മുതൽ 0.75 വരെ ശതമാനം കുറച്ചിട്ടുണ്ട്.